മുംബൈ: മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ താഴ്ത്തിയതു കന്പോളത്തെ ബാധിക്കില്ലെന്ന അവകാശവാദം പാളി. രാവിലെ 40,749.93 പോയിന്റ് എന്ന പുതിയ റിക്കാർഡ് വരെ കയറിയ സെൻസെക്സ് അവിടെനിന്ന് 426 പോയിന്റ് താഴോട്ടുപോയി. ഇന്ത്യൻ രൂപയും തളർച്ച നേരിട്ടു.
ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ നെഗറ്റീവ് വിഭാഗത്തിലേക്കാണു താഴ്ത്തിയത്. രണ്ടുവർഷം മുന്പ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയ ഏക ഏജൻസിയാണു മൂഡീസ്.
സർക്കാരിനെ പ്രതിരോധത്തിലാക്കിയ റേറ്റിംഗ് നടപടിയെ ആരും ഗൗനിക്കുന്നില്ലെന്നു വരുത്താൻ കന്പോളത്തിൽ ശ്രമം നടന്നു. എന്നാൽ, ക്ലോസിംഗ് അടുത്തപ്പോൾ എല്ലാവരും വില്പനക്കാരായി. വില കുത്തനേ ഇടിഞ്ഞു.
സെൻസെക്സ് തലേന്നത്തേതിൽനിന്ന് 330.13 പോയിന്റ് (0.81 ശതമാനം) താണ് 40,323.61-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 103.9 പോയിന്റ് താണ് 11,908.15-ൽ അവസാനിച്ചു.
ഡോളർ ഇന്നലെ 33 പൈസയുടെ നേട്ടമുണ്ടാക്കി. 71.30 രൂപയിലേക്കു ഡോളർ കയറി.
ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ നെഗറ്റീവ് വിഭാഗത്തിലേക്കാണു താഴ്ത്തിയത്. രണ്ടുവർഷം മുന്പ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയ ഏക ഏജൻസിയാണു മൂഡീസ്.
സർക്കാരിനെ പ്രതിരോധത്തിലാക്കിയ റേറ്റിംഗ് നടപടിയെ ആരും ഗൗനിക്കുന്നില്ലെന്നു വരുത്താൻ കന്പോളത്തിൽ ശ്രമം നടന്നു. എന്നാൽ, ക്ലോസിംഗ് അടുത്തപ്പോൾ എല്ലാവരും വില്പനക്കാരായി. വില കുത്തനേ ഇടിഞ്ഞു.
സെൻസെക്സ് തലേന്നത്തേതിൽനിന്ന് 330.13 പോയിന്റ് (0.81 ശതമാനം) താണ് 40,323.61-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 103.9 പോയിന്റ് താണ് 11,908.15-ൽ അവസാനിച്ചു.
ഡോളർ ഇന്നലെ 33 പൈസയുടെ നേട്ടമുണ്ടാക്കി. 71.30 രൂപയിലേക്കു ഡോളർ കയറി.