തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കാത്ത ഖാദി ഉത്പന്നങ്ങൾക്ക് സംസ്ഥാനത്തിന്റെ റിബേറ്റ് അനുവദിക്കാനാകില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയെ അറിയിച്ചു.
2008 ഡിസംബർ മുതലുള്ള തീരുമാനമാണിത്. എന്നാൽ, നിലവിലുള്ള കുടിശിക അനുവദിച്ചില്ലെങ്കിൽ മേഖലയിൽ പ്രതിസന്ധി ഉടലെടുക്കുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള റിബേറ്റ് കുടിശിക, വൈകാതെ വിതരണം ചെയ്യുമെന്നും വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
2008 ഡിസംബർ മുതലുള്ള തീരുമാനമാണിത്. എന്നാൽ, നിലവിലുള്ള കുടിശിക അനുവദിച്ചില്ലെങ്കിൽ മേഖലയിൽ പ്രതിസന്ധി ഉടലെടുക്കുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള റിബേറ്റ് കുടിശിക, വൈകാതെ വിതരണം ചെയ്യുമെന്നും വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.