മുംബൈ: പാർപ്പിടമേഖലയ്ക്കുള്ള സഹായനിധി; വിദേശനിക്ഷേപകരുടെ താത്പര്യം; ചൈന-അമേരിക്ക വ്യാപാര തർക്കം തീരുന്നത്. ഓഹരിവിപണിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പറ്റിയ എല്ലാ ചേരുവകളും ഉണ്ടായ ദിവസമാണ് ഇന്നലെ. സെൻസെക്സ് പുതിയ റിക്കാർഡ് ക്ലോസിംഗ് കുറിച്ചു; നിഫ്റ്റി 12000-നു മുകളിൽ ക്ലോസ് ചെയ്തു.
ഇടയ്ക്കു 40,688.27 പോയിന്റ് എന്ന റിക്കാർഡ് വരെ ഉയർന്ന സെൻസെക്സ് ഇന്നലെ 183.96 പോയിന്റ് ഉയർച്ചയോടെ 40,653.74-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ജൂണിനുശേഷം ആദ്യമായി 12000-നു മുകളിൽ ക്ലോസ് ചെയ്തു. 46 പോയിന്റ് ഉയർന്ന് 12,012.05 ലാണു നിഫ്റ്റി ക്ലോസിംഗ്.
പാർപ്പിടമേഖലയ്ക്ക് പുനരുജ്ജീവനത്തിനുള്ള 25,000 കോടി രൂപയുടെ നിധി പ്രഖ്യാപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കുമെന്നു വിപണി കരുതുന്നു. രാജ്യത്തു 4.6 ലക്ഷം കോടി രൂപ മൂല്യമുള്ള 5.76 ലക്ഷം പദ്ധതികളാണ് പൂർത്തിയാകാതെ കിടക്കുന്നത്. റിയൽ എസ്റ്റേറ്റ് കന്പനികളുടെ ഓഹരികൾക്ക് ഇന്നലെ വില കൂടി.
ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യതർക്കത്തിനു പരിഹാരം ദൃഷ്ടിപഥത്തിലായി. പരസ്പരം ചുമത്തിയ തീരുവകൾ ഘട്ടംഘട്ടമായി കുറയ്ക്കും. അടുത്തമാസം ഇരുരാഷ്ട്രത്തലവന്മാരും കരാർ ഒപ്പിട്ടേക്കും.
ഇടയ്ക്കു 40,688.27 പോയിന്റ് എന്ന റിക്കാർഡ് വരെ ഉയർന്ന സെൻസെക്സ് ഇന്നലെ 183.96 പോയിന്റ് ഉയർച്ചയോടെ 40,653.74-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ജൂണിനുശേഷം ആദ്യമായി 12000-നു മുകളിൽ ക്ലോസ് ചെയ്തു. 46 പോയിന്റ് ഉയർന്ന് 12,012.05 ലാണു നിഫ്റ്റി ക്ലോസിംഗ്.
പാർപ്പിടമേഖലയ്ക്ക് പുനരുജ്ജീവനത്തിനുള്ള 25,000 കോടി രൂപയുടെ നിധി പ്രഖ്യാപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കുമെന്നു വിപണി കരുതുന്നു. രാജ്യത്തു 4.6 ലക്ഷം കോടി രൂപ മൂല്യമുള്ള 5.76 ലക്ഷം പദ്ധതികളാണ് പൂർത്തിയാകാതെ കിടക്കുന്നത്. റിയൽ എസ്റ്റേറ്റ് കന്പനികളുടെ ഓഹരികൾക്ക് ഇന്നലെ വില കൂടി.
ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യതർക്കത്തിനു പരിഹാരം ദൃഷ്ടിപഥത്തിലായി. പരസ്പരം ചുമത്തിയ തീരുവകൾ ഘട്ടംഘട്ടമായി കുറയ്ക്കും. അടുത്തമാസം ഇരുരാഷ്ട്രത്തലവന്മാരും കരാർ ഒപ്പിട്ടേക്കും.