കൊച്ചി: സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 402.28 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ കൈവരിച്ച 221.39 കോടി രൂപയിൽനിന്ന് ഇത്തവണ 82 ശതമാനം വർധന രേഖപ്പെടുത്തി. ഉപസ്ഥാപനങ്ങളെ മാറ്റി നിർത്തിയുള്ള കന്പനിയുടെ അറ്റാദായം 334.72 കോടി രൂപയാണ്. കന്പനിയുടെ മൊത്തം വരുമാനം 26.85 ശതമാനം വർധിച്ച് 1,286.78 കോടി രൂപയായി.
മുൻ വർഷം ഇതേ കാലയളവിൽ 1,014.44 കോടിയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ മൊത്തം ആസ്തിയിൽ 31.91 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മൊത്തം ആസ്തി 17,190.70 കോടിയായിരുന്നെങ്കിൽ ഈ വർഷമിത് 22,676.93 കോടി രൂപയായി ഉയർന്നു.
രണ്ടു രൂപ മുഖവിലുള്ള ഓരോ ഓഹരിക്കും 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകൾക്കു വിതരണം ചെയ്യാൻ തൃശൂർ വലപ്പാട് ചേർന്ന കന്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
സ്വർണവായ്പ ഇനത്തിലും ഗ്രൂപ്പ് വൻ വളർച്ചയാണു കൈവരിച്ചത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വർണവായ്പ ആസ്തി 20.45 ശതമാനം വളർച്ച നേടി 15,168.34 കോടി രൂപയിലെത്തി. സ്വർണവായ്പയിൽ 3.62 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഇതോടെ ഈ പാദത്തിൽ വിതരണം ചെയ്ത ആകെ സ്വർണവായ്പ 50,396.26 കോടി ആയി ഉയർന്നെന്നു മണപ്പുറം എംഡി യും സി.ഇ.ഒ യുമായ വി.പി. നന്ദകുമാർ പറഞ്ഞു.
മുൻ വർഷം ഇതേ കാലയളവിൽ 1,014.44 കോടിയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ മൊത്തം ആസ്തിയിൽ 31.91 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മൊത്തം ആസ്തി 17,190.70 കോടിയായിരുന്നെങ്കിൽ ഈ വർഷമിത് 22,676.93 കോടി രൂപയായി ഉയർന്നു.
രണ്ടു രൂപ മുഖവിലുള്ള ഓരോ ഓഹരിക്കും 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകൾക്കു വിതരണം ചെയ്യാൻ തൃശൂർ വലപ്പാട് ചേർന്ന കന്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
സ്വർണവായ്പ ഇനത്തിലും ഗ്രൂപ്പ് വൻ വളർച്ചയാണു കൈവരിച്ചത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വർണവായ്പ ആസ്തി 20.45 ശതമാനം വളർച്ച നേടി 15,168.34 കോടി രൂപയിലെത്തി. സ്വർണവായ്പയിൽ 3.62 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഇതോടെ ഈ പാദത്തിൽ വിതരണം ചെയ്ത ആകെ സ്വർണവായ്പ 50,396.26 കോടി ആയി ഉയർന്നെന്നു മണപ്പുറം എംഡി യും സി.ഇ.ഒ യുമായ വി.പി. നന്ദകുമാർ പറഞ്ഞു.