മുംബൈ: ഓഹരിവിപണി ഇന്നലെ വീണ്ടും റിക്കാർഡുകൾ കുറിച്ചു. സെൻസെക്സ് 40,606.91 എന്ന സർവകാല റിക്കാർഡിൽ തൊട്ടിട്ട് അല്പം താണ് ക്ലോസ് ചെയ്തു. നിഫ്റ്റി 12,000-നു മുകളിൽ ഒരിക്കൽക്കൂടി കയറിയിട്ടു തിരിച്ചുതാണ് ക്ലോസ് ചെയ്തു.
രാവിലെ ഓഹരിവിലകൾ ഗണ്യമായി താഴോട്ടുപോയശേഷമാണു കയറിയത്. മുടങ്ങിക്കിടക്കുന്ന സാന്പത്തിക പരിഷ്കാര നടപടികൾ ഉടനെ ഉണ്ടാകുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതാണ് ഓഹരികൾക്ക് ഉണർവായത്. ഇൻഫോസിസിലെ കണക്കിൽ കൃത്രിമം നടത്താൻ ദൈവത്തിനു പോലും കഴിയില്ലെന്നു ചെയർമാനും സഹസ്ഥാപകനുമായ നന്ദൻ നിലേകനി പറഞ്ഞത് ഇൻഫോസിസ് ഓഹരികളെ സഹായിച്ചു.
സെൻസെക്സ് 221.55 പോയിന്റ് കയറി 40,469.78-ലാണു ക്ലോസ് ചെയ്തത്. ക്ലോസിംഗും റിക്കാർഡാണ്. നിഫ്റ്റി 48.85 പോയിന്റ് കയറി 11,966.05 ൽ അവസാനിച്ചു. ബാങ്കിംഗ്, ധനകാര്യ ഓഹരികൾക്കായിരുന്നു ഇന്നലെ കൂടുതൽ പ്രിയം.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ (ബ്രെന്റ്) വില വീപ്പയ്ക്ക് 63 ഡോളർ വരെ കയറിയിട്ട് 62.45 ലേക്കു താണു. ക്രൂഡ് വില കുറച്ചുകാലത്തേക്ക് 60 ഡോളറിനു മുകളിലാകുമെന്ന സൂചന ഡോളറിനു വില കൂട്ടി. ഡോളർ 28 പൈസ കൂടി 70.97 രൂപയായി.
രാവിലെ ഓഹരിവിലകൾ ഗണ്യമായി താഴോട്ടുപോയശേഷമാണു കയറിയത്. മുടങ്ങിക്കിടക്കുന്ന സാന്പത്തിക പരിഷ്കാര നടപടികൾ ഉടനെ ഉണ്ടാകുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതാണ് ഓഹരികൾക്ക് ഉണർവായത്. ഇൻഫോസിസിലെ കണക്കിൽ കൃത്രിമം നടത്താൻ ദൈവത്തിനു പോലും കഴിയില്ലെന്നു ചെയർമാനും സഹസ്ഥാപകനുമായ നന്ദൻ നിലേകനി പറഞ്ഞത് ഇൻഫോസിസ് ഓഹരികളെ സഹായിച്ചു.
സെൻസെക്സ് 221.55 പോയിന്റ് കയറി 40,469.78-ലാണു ക്ലോസ് ചെയ്തത്. ക്ലോസിംഗും റിക്കാർഡാണ്. നിഫ്റ്റി 48.85 പോയിന്റ് കയറി 11,966.05 ൽ അവസാനിച്ചു. ബാങ്കിംഗ്, ധനകാര്യ ഓഹരികൾക്കായിരുന്നു ഇന്നലെ കൂടുതൽ പ്രിയം.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ (ബ്രെന്റ്) വില വീപ്പയ്ക്ക് 63 ഡോളർ വരെ കയറിയിട്ട് 62.45 ലേക്കു താണു. ക്രൂഡ് വില കുറച്ചുകാലത്തേക്ക് 60 ഡോളറിനു മുകളിലാകുമെന്ന സൂചന ഡോളറിനു വില കൂട്ടി. ഡോളർ 28 പൈസ കൂടി 70.97 രൂപയായി.