കൊച്ചി: കുന്നത്ത് ഫാർമസ്യൂട്ടിക്കൽസിന്റെ മുസ്ലി പവർ എക്സ്ട്രയ്ക്കെതിരേ ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർ ചുമത്തിയ കേസ് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. മുസ്ലി പവർ എക്സ്ട്ര ഇനി വിപണിയിൽ കൂടുതൽ സജീവമാകുമെന്നും കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് എം.ഡി. കെ.സി. ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
ബി.വി. രവീന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണു പത്തു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തള്ളിയത്.
കുന്നത്ത് ഫാർമസ്യൂട്ടിക്കൽസിനുവേണ്ടി അഡ്വ. ആരീഫ് മൂന്നു ഡ്രഗ് ലൈസൻസുകളും കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ടും കോൽക്കത്ത സെൻട്രൽ ലാബിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെ ഫരീദാബാദ് ലാബിന്റെയും വിവിധ സംസ്ഥാന ഗവണ്മെന്റിന്റെ ലാബുകളുടെയും പരിശോധനാ ഫലങ്ങളും ഹാജരാക്കി. ആയുർവേദ ഗ്രന്ഥങ്ങളിലെ റഫറൻസുകളും ഹാജരാക്കി.
മുസ്ലി പവർ എക്സ്ട്ര പൊതുവിപണിയിൽ വിൽക്കുന്നതിൽനിന്ന് ഡ്രഗ് കണ്ട്രോളർ കന്പനിയെ വിലക്കിയിരുന്നു. ഇതിലൂടെ മരുന്നുകളുടെ കാലാവധി തീരുകയും ഭീമമായ തുക നഷ്ടപ്പെടുകയും ചെയ്തു. കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് 2009 ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പത്തു കോടി രൂപ റവന്യൂ ഇനത്തിൽ നൽകി. 15 ആയുർവേദ ഡോക്ടർമാർ ഉൾപ്പെടെ ഇരുന്നൂറിലധികം പേർക്ക് ജോലിയും സ്ഥാപനം നൽകിയിട്ടുണ്ട്. ആയിരം നിർധന വിദ്യാർഥികൾക്കും ആയിരം വൃദ്ധർക്കും സാന്പത്തിക സഹായം തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളും നടത്തി.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട നൂറുപേർക്കു വീടുകൾ നിർമിച്ചു നൽകുകയാണ് അടുത്ത ലക്ഷ്യമെന്നും കെ.സി. ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
ബി.വി. രവീന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണു പത്തു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തള്ളിയത്.
കുന്നത്ത് ഫാർമസ്യൂട്ടിക്കൽസിനുവേണ്ടി അഡ്വ. ആരീഫ് മൂന്നു ഡ്രഗ് ലൈസൻസുകളും കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ടും കോൽക്കത്ത സെൻട്രൽ ലാബിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെ ഫരീദാബാദ് ലാബിന്റെയും വിവിധ സംസ്ഥാന ഗവണ്മെന്റിന്റെ ലാബുകളുടെയും പരിശോധനാ ഫലങ്ങളും ഹാജരാക്കി. ആയുർവേദ ഗ്രന്ഥങ്ങളിലെ റഫറൻസുകളും ഹാജരാക്കി.
മുസ്ലി പവർ എക്സ്ട്ര പൊതുവിപണിയിൽ വിൽക്കുന്നതിൽനിന്ന് ഡ്രഗ് കണ്ട്രോളർ കന്പനിയെ വിലക്കിയിരുന്നു. ഇതിലൂടെ മരുന്നുകളുടെ കാലാവധി തീരുകയും ഭീമമായ തുക നഷ്ടപ്പെടുകയും ചെയ്തു. കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് 2009 ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പത്തു കോടി രൂപ റവന്യൂ ഇനത്തിൽ നൽകി. 15 ആയുർവേദ ഡോക്ടർമാർ ഉൾപ്പെടെ ഇരുന്നൂറിലധികം പേർക്ക് ജോലിയും സ്ഥാപനം നൽകിയിട്ടുണ്ട്. ആയിരം നിർധന വിദ്യാർഥികൾക്കും ആയിരം വൃദ്ധർക്കും സാന്പത്തിക സഹായം തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളും നടത്തി.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട നൂറുപേർക്കു വീടുകൾ നിർമിച്ചു നൽകുകയാണ് അടുത്ത ലക്ഷ്യമെന്നും കെ.സി. ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.