ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡി(ബിഎസ്എൻഎൽ)ലെ സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്)യിൽ ഡിസംബർ മൂന്നുവരെ ചേരാം. തിങ്കളാഴ്ചയാണു സ്കീം നിലവിൽ വന്നത്. എംടിഎൻഎലും വിആർഎസ് പ്രഖ്യാപിച്ചു.
കന്പനിയിലെ ഒന്നരലക്ഷം ജീവനക്കാരിൽ ഒരുലക്ഷത്തിലധികം പേർ വിആർഎസിന് അർഹരാണ്. 80,000 പേരെങ്കിലും വിആർഎസ് എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുർവാർ പറഞ്ഞു. ഇതുവഴി ശന്പളച്ചെലവിൽ 7000കോടി രൂപ ലാഭിക്കാം.
അന്പതുവയസായ എല്ലാ ജീവനക്കാർക്കും വിആർഎസിന് അപേക്ഷിക്കാം. സർവീസിൽ ഉണ്ടായിരുന്ന വർഷം ഓരോന്നിനും 35 ദിവസത്തെ ശന്പളവും പെൻഷനും ശേഷിക്കുന്ന ഓരോ വർഷത്തിനും 25 ദിവസത്തെ ശന്പളവുമാണ് എക്സ്ഗ്രേഷ്യ ആയി നൽകുക. മറ്റു റിട്ടയർമെന്റ് ആനുകൂല്യങ്ങളും നൽകും.
ബിഎസ്എൻഎലും എംടിഎൻഎലും വർഷങ്ങളായി നഷ്ടത്തിലാണ്. ഇവയെ ലയിപ്പിച്ചു പുനരുജ്ജീവിപ്പിക്കാനായി 69,000 കോടി രൂപയുടെ ഒരു പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിൽ 17,160 കോടി രൂപ വിആർഎസിനാണ്.
കന്പനിയിലെ ഒന്നരലക്ഷം ജീവനക്കാരിൽ ഒരുലക്ഷത്തിലധികം പേർ വിആർഎസിന് അർഹരാണ്. 80,000 പേരെങ്കിലും വിആർഎസ് എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുർവാർ പറഞ്ഞു. ഇതുവഴി ശന്പളച്ചെലവിൽ 7000കോടി രൂപ ലാഭിക്കാം.
അന്പതുവയസായ എല്ലാ ജീവനക്കാർക്കും വിആർഎസിന് അപേക്ഷിക്കാം. സർവീസിൽ ഉണ്ടായിരുന്ന വർഷം ഓരോന്നിനും 35 ദിവസത്തെ ശന്പളവും പെൻഷനും ശേഷിക്കുന്ന ഓരോ വർഷത്തിനും 25 ദിവസത്തെ ശന്പളവുമാണ് എക്സ്ഗ്രേഷ്യ ആയി നൽകുക. മറ്റു റിട്ടയർമെന്റ് ആനുകൂല്യങ്ങളും നൽകും.
ബിഎസ്എൻഎലും എംടിഎൻഎലും വർഷങ്ങളായി നഷ്ടത്തിലാണ്. ഇവയെ ലയിപ്പിച്ചു പുനരുജ്ജീവിപ്പിക്കാനായി 69,000 കോടി രൂപയുടെ ഒരു പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിൽ 17,160 കോടി രൂപ വിആർഎസിനാണ്.