ബെയ്ജിംഗ്/ടോക്കിയോ: മേഖലാ സമഗ്ര സാന്പത്തിക സഖ്യ (ആർസിഇപി)ത്തിൽ ഇന്ത്യയെ ചേർക്കാൻ തീവ്രശ്രമം നടത്തുമെന്നു ചൈനയും ജപ്പാനും. ഇന്ത്യയുടെ ആശങ്കകൾ പരിഹരിച്ചില്ല എന്നു പറഞ്ഞാണ് ആർസിഇപി കരാറിൽനിന്ന് ഇന്ത്യ പിന്മാറിയത്.
ഇന്ത്യ ഉന്നയിച്ച വിഷയങ്ങൾ പരസ്പരധാരണയോടും വിട്ടുവീഴ്ചയോടുംകൂടി പരിഹരിക്കാൻ ശ്രമിക്കുമന്നു ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. ഇന്ത്യയടക്കം 16 രാജ്യങ്ങളെയും ഉൾപ്പെടുത്തി അടുത്തവർഷം കരാർ പൂർത്തിയാക്കാൻ ജപ്പാൻ മുൻകൈയെടുക്കുമന്നു ജാപ്പനീസ് വാണിജ്യമന്ത്രി ഹിരോഷി കാജിയാമ പറഞ്ഞു.
എല്ലാവർക്കും സ്വീകാര്യമായ ഒത്തുതീർപ്പുണ്ടാക്കി ഇന്ത്യയെ കരാറിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമന്ന് ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി മെത്നോ മർസുദി പറഞ്ഞു. ഓസ്ട്രേലിയ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ ഉൾപ്പെടുത്താൻ ശ്രമം തുടരുമെന്നറിയിച്ചു.
ആർസിഇപിയിൽ ഒരിക്കലും ചേരില്ല എന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. കരാർ വ്യവസ്ഥകളിൽ ആശങ്ക ഉള്ളതിനാൽ ഒപ്പിടുന്നില്ല എന്നേ പറഞ്ഞിട്ടുള്ളൂ. ഇന്ത്യയിലേക്കും ചൈനീസ് ഇറക്കുമതിപ്രളയം തടയാവുന്ന വിധം കരാറിൽ മാറ്റം വരുത്തുന്നപക്ഷം ഇന്ത്യ കരാറിനു തയാറാണെന്നാണ് ഔദ്യോഗിക വക്താക്കൾ നൽകുന്ന സൂചന. രാജ്യത്തു കരാറിനെതിരേ വളർന്ന പ്രതിഷേധനീക്കങ്ങൾ ദുർബലമാക്കുക എന്ന ലക്ഷ്യവും പിന്മാറ്റ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നു.
ഇന്ത്യക്ക് ഇനിയും ചേരാൻ സൗകര്യമുണ്ടെന്ന് ആർസിഇപിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. അടുത്ത ഫെബ്രുവരിയോടെ മാത്രം കരാറിന് അന്തിമരൂപമായാൽ മതി. പിന്നീട് ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിന്റെ പട്ടികയും സമയക്രമവും തയാറാക്കണം. ജൂണിൽ വിയറ്റ്നാമിൽ നടക്കുന്ന ചടങ്ങിലാണ് ഒപ്പിടേണ്ടത്.
അതിനുശേഷം എല്ലാ രാജ്യങ്ങളുടെയും പാർലമെന്റുകൾ കരാർ അംഗീകരിക്കണം. അതിന് ഒന്നരവർഷമെടുക്കും. അതായത് 2022 ജനുവരിയോടെയേ കരാർ നടപ്പിൽ വരൂ. അതിനിടയിൽ എപ്പോഴെങ്കിലും അംഗമായി ചേർന്നാൽ മതി.
ഇന്ത്യ ഉന്നയിച്ച വിഷയങ്ങൾ പരസ്പരധാരണയോടും വിട്ടുവീഴ്ചയോടുംകൂടി പരിഹരിക്കാൻ ശ്രമിക്കുമന്നു ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. ഇന്ത്യയടക്കം 16 രാജ്യങ്ങളെയും ഉൾപ്പെടുത്തി അടുത്തവർഷം കരാർ പൂർത്തിയാക്കാൻ ജപ്പാൻ മുൻകൈയെടുക്കുമന്നു ജാപ്പനീസ് വാണിജ്യമന്ത്രി ഹിരോഷി കാജിയാമ പറഞ്ഞു.
എല്ലാവർക്കും സ്വീകാര്യമായ ഒത്തുതീർപ്പുണ്ടാക്കി ഇന്ത്യയെ കരാറിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമന്ന് ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി മെത്നോ മർസുദി പറഞ്ഞു. ഓസ്ട്രേലിയ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ ഉൾപ്പെടുത്താൻ ശ്രമം തുടരുമെന്നറിയിച്ചു.
ആർസിഇപിയിൽ ഒരിക്കലും ചേരില്ല എന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. കരാർ വ്യവസ്ഥകളിൽ ആശങ്ക ഉള്ളതിനാൽ ഒപ്പിടുന്നില്ല എന്നേ പറഞ്ഞിട്ടുള്ളൂ. ഇന്ത്യയിലേക്കും ചൈനീസ് ഇറക്കുമതിപ്രളയം തടയാവുന്ന വിധം കരാറിൽ മാറ്റം വരുത്തുന്നപക്ഷം ഇന്ത്യ കരാറിനു തയാറാണെന്നാണ് ഔദ്യോഗിക വക്താക്കൾ നൽകുന്ന സൂചന. രാജ്യത്തു കരാറിനെതിരേ വളർന്ന പ്രതിഷേധനീക്കങ്ങൾ ദുർബലമാക്കുക എന്ന ലക്ഷ്യവും പിന്മാറ്റ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നു.
ഇന്ത്യക്ക് ഇനിയും ചേരാൻ സൗകര്യമുണ്ടെന്ന് ആർസിഇപിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. അടുത്ത ഫെബ്രുവരിയോടെ മാത്രം കരാറിന് അന്തിമരൂപമായാൽ മതി. പിന്നീട് ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിന്റെ പട്ടികയും സമയക്രമവും തയാറാക്കണം. ജൂണിൽ വിയറ്റ്നാമിൽ നടക്കുന്ന ചടങ്ങിലാണ് ഒപ്പിടേണ്ടത്.
അതിനുശേഷം എല്ലാ രാജ്യങ്ങളുടെയും പാർലമെന്റുകൾ കരാർ അംഗീകരിക്കണം. അതിന് ഒന്നരവർഷമെടുക്കും. അതായത് 2022 ജനുവരിയോടെയേ കരാർ നടപ്പിൽ വരൂ. അതിനിടയിൽ എപ്പോഴെങ്കിലും അംഗമായി ചേർന്നാൽ മതി.