+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവത് 2075 ;ഓഹരികളെ പിന്നിലാക്കി സ്വർണവും വെള്ളിയും

മുംബൈ: സംവത്സരം (സംവത്) 2075 അവസാനിക്കുന്നു. 2076 ന്‍റെ മുഹൂർത്ത വ്യാപാരം ഇന്നു വൈകുന്നേരം നടക്കും. അടുത്ത സംവത്സരത്തിലെ നിക്ഷേപങ്ങളെപ്പറ്റി നിക്ഷേപകർക്കു
സംവത് 2075 ;ഓഹരികളെ പിന്നിലാക്കി  സ്വർണവും  വെള്ളിയും
മുംബൈ: സംവത്സരം (സംവത്) 2075 അവസാനിക്കുന്നു. 2076 ന്‍റെ മുഹൂർത്ത വ്യാപാരം ഇന്നു വൈകുന്നേരം നടക്കും. അടുത്ത സംവത്സരത്തിലെ നിക്ഷേപങ്ങളെപ്പറ്റി നിക്ഷേപകർക്കുള്ള കാഴ്ചപ്പാട് ഈ വ്യാപാരത്തിൽ അറിയാം.

2075 അവസാനിക്കുന്പോൾ ഓഹരികളേക്കാൾ നേട്ടം സ്വർണത്തിനും വെള്ളിക്കുമാണെന്നു കാണാം. ഓഹരികളേക്കാൾ ഇരട്ടി നേട്ടമുണ്ടായി സ്വർണത്തിന്. മൂന്നു വർഷത്തിനു ശേഷമാണു സ്വർണം ഓഹരികളെ മറികടന്നത്.

സ്വർണവില 21 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. എംസിഎക്സിൽ സ്വർണവില കഴിഞ്ഞ ദീപാവലിക്ക് 31,700 നടുത്തായിരുന്നു. ഈ വെള്ളിയാഴ്ച വില 38,570 രൂപ. നേട്ടം 21.6 ശതമാനം. വെള്ളിയും സമാന നേട്ടമുണ്ടാക്കി. 38,205 രൂപയിൽ നിന്ന് 46,775 രൂപയിലെത്തി. 22.4 ശതമാനം നേട്ടം.

ഇതേസമയം ഓഹരി നിക്ഷേപങ്ങൾ അത്ര നേട്ടം നൽകിയില്ല. സെൻസെക്സ് ഒരു വർഷംകൊണ്ട് 4066.15 പോയിന്‍റാണ് ഉയർന്നത്. 11.62 ശതമാനം നേട്ടം. 1053.9 പോയിന്‍റ് ഉയർന്ന നിഫ്റ്റിയുടെ നേട്ടം പത്തുശതമാനം മാത്രം.

വലിയ സൂചികകൾക്കു താഴെ നോക്കിയാർ കാര്യം കൂടുതൽ മോശം. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.6 ശതമാനം താഴെയാണ്. സ്മോൾ ക്യാപ് 8.8 ശതമാനം താഴോട്ടു പോയി.
ഓഹരികളിൽ വലിയ നേട്ടം കുറിച്ചത് ഏഷ്യൻ പെയിന്‍റ്സ് ആണ്. 45 ശതമാനം വളർച്ച. കൊട്ടക് ബാങ്ക് 41 ശതമാനവും ഭരതി എയർടെൽ 34 ശതമാനവും നേട്ടം കുറിച്ചു.