മുംബൈ: ഐസിഐസിഐ ബാങ്കിനു ത്രൈമാസ ലാഭത്തിൽ വൻ ഇടിവ്. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 28 ശതമാനം കുറഞ്ഞു. 655 കോടി രൂപയാണു ത്രൈമാസത്തെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ ത്രൈമാസത്തിൽ 909 കോടി രൂപ ഉണ്ടായിരുന്നു.
കന്പനി നികുതിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയതു മൂലം കണക്കിൽ വരുത്തേണ്ടിവന്ന മാറ്റം മൂലമാണിത്. 3021 കോടി രൂപയുടെ ഭാവി ലാഭം എഴുതി മാറ്റേണ്ടിവന്നു. അതില്ലായിരുന്നെങ്കിൽ അറ്റാദായം മൂന്നു മടങ്ങാകുമായിരുന്നു.
കന്പനി നൽകിയ വായ്പകളിൽ 6.37 ശതമാനം മാത്രമാണ് നിഷ്ക്രിയ ആസ്തി. ഒരു വർഷം മുന്പ് 8.54 ശതമാനമായിരുന്നു.
പ്രശ്നകടങ്ങൾക്കുള്ള വകയിരുത്തൽ 3994 കോടിയിൽനിന്ന് 2507 കോടിയായി കുറഞ്ഞു.
പലിശ വരുമാനം (നല്കിയ പലിശ കിഴിച്ച ശേഷമുള്ളത്) 26 ശതമാനം വർധിച്ച് 8057 കോടി രൂപയിലെത്തി.
കന്പനി നികുതിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയതു മൂലം കണക്കിൽ വരുത്തേണ്ടിവന്ന മാറ്റം മൂലമാണിത്. 3021 കോടി രൂപയുടെ ഭാവി ലാഭം എഴുതി മാറ്റേണ്ടിവന്നു. അതില്ലായിരുന്നെങ്കിൽ അറ്റാദായം മൂന്നു മടങ്ങാകുമായിരുന്നു.
കന്പനി നൽകിയ വായ്പകളിൽ 6.37 ശതമാനം മാത്രമാണ് നിഷ്ക്രിയ ആസ്തി. ഒരു വർഷം മുന്പ് 8.54 ശതമാനമായിരുന്നു.
പ്രശ്നകടങ്ങൾക്കുള്ള വകയിരുത്തൽ 3994 കോടിയിൽനിന്ന് 2507 കോടിയായി കുറഞ്ഞു.
പലിശ വരുമാനം (നല്കിയ പലിശ കിഴിച്ച ശേഷമുള്ളത്) 26 ശതമാനം വർധിച്ച് 8057 കോടി രൂപയിലെത്തി.