കോട്ടയം: കർഷകർക്കു കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ അവസരം. കാടുവെട്ടു യന്ത്രം മുതൽ കൊയ്ത്തുമെതി യന്ത്രം വരെ agrimachinery.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്തു വാങ്ങാനാണ് അവസരമൊരുങ്ങിയിരിക്കുന്നത്. കർഷകർക്കു പുറമേ കർഷക ഗ്രൂപ്പുകൾക്കും സംരംഭകർക്കും 40 മുതൽ 50 ശതമാനം സബ്സിഡിയോടെ യന്ത്രങ്ങൾ സ്വന്തമാക്കാം. നിലവിൽ പദ്ധതിയുണ്ടായിരുന്നെങ്കിലും കാര്യമായ പ്രതികരണം കർഷകരുടെ ഭാഗത്തുനിന്നുണ്ടാകാതെ വന്നതോടെയാണ് പദ്ധതി പരിഷ്കരിച്ചു ഓണ്‍ലൈൻ സംവിധാനത്തിലൂടെ വീണ്ടും നടപ്പാക്കിയത്. ഇതോടെ ആവശ്യക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം അപേക്ഷ സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വെബ്സൈറ്റിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്പോൾ മുതൽ വിവിധ യന്ത്രങ്ങളുടെ വിവരങ്ങൾ അവയ്ക്കു ലഭിക്കുന്ന സബ്സിഡി, അപേക്ഷയുടെ നിജസ്ഥിതി തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈൻ സംവിധാനത്തിലൂടെ പരിശോധിക്കാൻ സാധിക്കുന്ന രീതിയിലാണു വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കർഷകർക്കായി ചെറുതും വലുതുമായ നിരവധി യന്ത്രങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽനിന്നും മാത്രം കാർഷിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന 35 യന്ത്രങ്ങൾക്കാണു സബ്സിഡി ലഭിക്കുന്നത്. ഒരു കർഷകനു രണ്ടു യന്ത്രങ്ങൾ വരെ വാങ്ങാൻ സബ്സിഡി ലഭ്യമാകും.
ജനറൽ കാറ്റഗറിയിലുള്ള കർഷകർക്ക് 42 മുതൽ 50 ശതമാനം വരെയും എസ്സി, എസ്ടി വിഭാഗങ്ങളിൽപ്പെടുന്ന കർഷകർക്കു 40 മുതൽ 50 ശതമാനം വരെയും സബ്ഡിസിയായി ലഭിക്കും. ഒരാൾക്കു ലഭിക്കുന്ന സബ്സിഡി തുകയുടെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണു നല്‍കുന്നത്. വെബ്സൈറ്റിൽ കർഷകർക്കു പുറമെ യന്ത്രങ്ങളുടെ നിർമാതാക്കൾക്കും വിതരണക്കാർക്കും രജിസ്ട്രേഷൻ നടത്താം. ഇത്തരത്തിൽ രജിസ്ട്രേഷൻ നടത്തിയിരിക്കുന്ന ഓരോ സംസ്ഥാനത്തെയും നിർമാതാക്കളോടും വിതരണക്കാരോടും കർഷകർക്കു നേരിട്ടു വിലപേശൽ നടത്തി കുറഞ്ഞ വിലയ്ക്കു യന്ത്രങ്ങൾ വാങ്ങാൻ സാധിക്കും. വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തിയശേഷം കർഷകരോ അനുബന്ധ സ്ഥാപനങ്ങളോ യന്ത്രങ്ങൾ വാങ്ങാൻ തീരുമാനിച്ചാൽ നിശ്ചിത 15 ദിവസത്തെ കാലാവധിക്കുള്ളിൽ വാങ്ങിയിരിക്കണം. അല്ലാത്തപക്ഷം സമയപരിധി അവസാനിച്ചുകഴിഞ്ഞാൽ സബ്സിഡി ലഭിക്കുകയില്ല.
യന്ത്രങ്ങൾ വാങ്ങിക്കഴിഞ്ഞാൽ തൊട്ടടുത്തദിവസംതന്നെ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽനിന്നും അപേക്ഷ പൂരിപ്പിച്ചു യന്ത്രങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ സമർപ്പിച്ചാൽ നിശ്ചിത കാലാവധിക്കുള്ളിൽ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. മുന്‍പും ഇത്തരത്തിൽ പദ്ധതി നിലവിലുണ്ടായിരുന്നെങ്കിലും കർഷകർക്കു ലഭിച്ചിരുന്ന സബ്സിഡി നിരക്ക് കുറവായിരുന്നു. 10 മുതൽ 20 ശതമാനം വരെ മാത്രമായിരുന്നു ആദ്യഘട്ടത്തിൽ സബ്സിഡി ലഭിച്ചിരുന്നത് അടുത്തനാളിലാണ് സബ്സിഡി നിരക്ക് വർധിപ്പിച്ചതും ഓണ്‍ലൈൻ സംവിധാനം കൊണ്ടുവന്നതും.
ജെവിൻ കോട്ടൂർ
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം അപേക്ഷ സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വെബ്സൈറ്റിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്പോൾ മുതൽ വിവിധ യന്ത്രങ്ങളുടെ വിവരങ്ങൾ അവയ്ക്കു ലഭിക്കുന്ന സബ്സിഡി, അപേക്ഷയുടെ നിജസ്ഥിതി തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈൻ സംവിധാനത്തിലൂടെ പരിശോധിക്കാൻ സാധിക്കുന്ന രീതിയിലാണു വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കർഷകർക്കായി ചെറുതും വലുതുമായ നിരവധി യന്ത്രങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽനിന്നും മാത്രം കാർഷിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന 35 യന്ത്രങ്ങൾക്കാണു സബ്സിഡി ലഭിക്കുന്നത്. ഒരു കർഷകനു രണ്ടു യന്ത്രങ്ങൾ വരെ വാങ്ങാൻ സബ്സിഡി ലഭ്യമാകും.
ജനറൽ കാറ്റഗറിയിലുള്ള കർഷകർക്ക് 42 മുതൽ 50 ശതമാനം വരെയും എസ്സി, എസ്ടി വിഭാഗങ്ങളിൽപ്പെടുന്ന കർഷകർക്കു 40 മുതൽ 50 ശതമാനം വരെയും സബ്ഡിസിയായി ലഭിക്കും. ഒരാൾക്കു ലഭിക്കുന്ന സബ്സിഡി തുകയുടെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണു നല്‍കുന്നത്. വെബ്സൈറ്റിൽ കർഷകർക്കു പുറമെ യന്ത്രങ്ങളുടെ നിർമാതാക്കൾക്കും വിതരണക്കാർക്കും രജിസ്ട്രേഷൻ നടത്താം. ഇത്തരത്തിൽ രജിസ്ട്രേഷൻ നടത്തിയിരിക്കുന്ന ഓരോ സംസ്ഥാനത്തെയും നിർമാതാക്കളോടും വിതരണക്കാരോടും കർഷകർക്കു നേരിട്ടു വിലപേശൽ നടത്തി കുറഞ്ഞ വിലയ്ക്കു യന്ത്രങ്ങൾ വാങ്ങാൻ സാധിക്കും. വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തിയശേഷം കർഷകരോ അനുബന്ധ സ്ഥാപനങ്ങളോ യന്ത്രങ്ങൾ വാങ്ങാൻ തീരുമാനിച്ചാൽ നിശ്ചിത 15 ദിവസത്തെ കാലാവധിക്കുള്ളിൽ വാങ്ങിയിരിക്കണം. അല്ലാത്തപക്ഷം സമയപരിധി അവസാനിച്ചുകഴിഞ്ഞാൽ സബ്സിഡി ലഭിക്കുകയില്ല.
യന്ത്രങ്ങൾ വാങ്ങിക്കഴിഞ്ഞാൽ തൊട്ടടുത്തദിവസംതന്നെ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽനിന്നും അപേക്ഷ പൂരിപ്പിച്ചു യന്ത്രങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ സമർപ്പിച്ചാൽ നിശ്ചിത കാലാവധിക്കുള്ളിൽ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. മുന്‍പും ഇത്തരത്തിൽ പദ്ധതി നിലവിലുണ്ടായിരുന്നെങ്കിലും കർഷകർക്കു ലഭിച്ചിരുന്ന സബ്സിഡി നിരക്ക് കുറവായിരുന്നു. 10 മുതൽ 20 ശതമാനം വരെ മാത്രമായിരുന്നു ആദ്യഘട്ടത്തിൽ സബ്സിഡി ലഭിച്ചിരുന്നത് അടുത്തനാളിലാണ് സബ്സിഡി നിരക്ക് വർധിപ്പിച്ചതും ഓണ്‍ലൈൻ സംവിധാനം കൊണ്ടുവന്നതും.
ജെവിൻ കോട്ടൂർ