വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ സാന്പത്തികവളർച്ച ഇക്കൊല്ലം ഗണ്യമായി കുറയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). 6.1 ശതമാനം ജിഡിപി വളർച്ചയേ ഈ വർഷം ഇന്ത്യക്ക് ഉണ്ടാകൂ എന്ന് ലോക സാന്പത്തിക പ്രതീക്ഷ 2019-ൽ ഐഎംഎഫ് കണക്കാക്കി.
കഴിഞ്ഞ വർഷം ഇന്ത്യ 6.8 ശതമാനം വളർന്നതാണ്. ഇക്കൊല്ലം 7.3 ശതമാനം വളരുമെന്നാണ് ഏപ്രിലിൽ ഐഎംഎഫ് പറഞ്ഞത്. ജൂണിൽ അത് ഏഴുശതമാനമായി താഴ്ത്തി. ഇപ്പോഴത്തെ താഴ്ത്തലോടെ ആദ്യപ്രതീക്ഷയിൽ നിന്ന് 1.2 ശതമാനം കുറച്ചു.
ഇന്ത്യയുടെ റിസർവ് ബാങ്ക് ഈ മാസമാദ്യം പ്രവചിച്ചതും 6.1 ശതമാനം വളർച്ചയാണ്. ലോകബാങ്ക് കഴിഞ്ഞ ദിവസം വളർച്ച ആറു ശതമാനമേ ഉണ്ടാകൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽക്കാരേക്കാൾ മോശമാകും ഇന്ത്യയുടെ വളർച്ച എന്നാണ് ലോകബാങ്ക് പറഞ്ഞത്.
കഴിഞ്ഞ വർഷം ഇന്ത്യക്കു പുറകിൽ 6.6 ശതമാനം മാത്രം വളർന്ന ചൈന ഇത്തവണ ഇന്ത്യക്കൊപ്പം 6.1 ശതമാനം വളരും. എന്നാൽ 2020-ൽ ചൈന 5.8 ശതമാനത്തിലേക്കു താഴും. ഇന്ത്യയാകട്ടെ ഏഴു ശതമാനത്തിലേക്കു കയറും.
ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് ആണ് ഇന്നലെ റിപ്പോർട്ട് പുറത്തിറക്കിയത്. ഐഎംഎഫ് ലോകബാങ്ക് ഭരണസമിതികളുടെ സംയുക്തയോഗം ഇന്നലെ ചേരുന്നതിനു മുന്നോടിയായിട്ടാണു റിപ്പോർട്ട് പുറത്തുവിട്ടത്.
റിസർവ് ബാങ്ക് പലിശ കുറച്ചതും കേന്ദ്രസർക്കാർ കന്പനി നികുതി കുറച്ചതും ഭരണപരമായ നടപടികളും അടുത്തവർഷത്തേക്ക് ഇന്ത്യൻ വളർച്ച മെച്ചമാകാൻ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഗോള സാന്പത്തിക രംഗം പൊതുവേ മന്ദഗതിയിലാണ്. വളർച്ചത്തോത് കുറയുന്നു. 2019-ൽ മൂന്നു ശതമാനമാകും ആഗോളവളർച്ച. 2017-ൽ 3.8 ശതമാനം വളർന്ന സ്ഥാനത്താണിത്. 2020-ൽ വളർച്ച 3.4 ശതമാനത്തിലേക്കു കൂടും.
വികസിത രാജ്യങ്ങളുടെ വളർച്ച ഇക്കൊല്ലവും അടുത്തവർഷവും 1.7 ശതമാനം തോതിലായിരിക്കും. എന്നാൽ വികസ്വര രാജ്യങ്ങൾ 2019-ൽ 3.9 ശതമാനവും 2020-ൽ 4.6 ശതമാനവും വളരും. ഇന്ത്യക്കൊപ്പം ബ്രസീൽ, മെക്സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇക്കൊല്ലം വളർച്ചത്തോത് കുറഞ്ഞവയായി.
കഴിഞ്ഞ വർഷം ഇന്ത്യ 6.8 ശതമാനം വളർന്നതാണ്. ഇക്കൊല്ലം 7.3 ശതമാനം വളരുമെന്നാണ് ഏപ്രിലിൽ ഐഎംഎഫ് പറഞ്ഞത്. ജൂണിൽ അത് ഏഴുശതമാനമായി താഴ്ത്തി. ഇപ്പോഴത്തെ താഴ്ത്തലോടെ ആദ്യപ്രതീക്ഷയിൽ നിന്ന് 1.2 ശതമാനം കുറച്ചു.
ഇന്ത്യയുടെ റിസർവ് ബാങ്ക് ഈ മാസമാദ്യം പ്രവചിച്ചതും 6.1 ശതമാനം വളർച്ചയാണ്. ലോകബാങ്ക് കഴിഞ്ഞ ദിവസം വളർച്ച ആറു ശതമാനമേ ഉണ്ടാകൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽക്കാരേക്കാൾ മോശമാകും ഇന്ത്യയുടെ വളർച്ച എന്നാണ് ലോകബാങ്ക് പറഞ്ഞത്.
കഴിഞ്ഞ വർഷം ഇന്ത്യക്കു പുറകിൽ 6.6 ശതമാനം മാത്രം വളർന്ന ചൈന ഇത്തവണ ഇന്ത്യക്കൊപ്പം 6.1 ശതമാനം വളരും. എന്നാൽ 2020-ൽ ചൈന 5.8 ശതമാനത്തിലേക്കു താഴും. ഇന്ത്യയാകട്ടെ ഏഴു ശതമാനത്തിലേക്കു കയറും.
ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് ആണ് ഇന്നലെ റിപ്പോർട്ട് പുറത്തിറക്കിയത്. ഐഎംഎഫ് ലോകബാങ്ക് ഭരണസമിതികളുടെ സംയുക്തയോഗം ഇന്നലെ ചേരുന്നതിനു മുന്നോടിയായിട്ടാണു റിപ്പോർട്ട് പുറത്തുവിട്ടത്.
റിസർവ് ബാങ്ക് പലിശ കുറച്ചതും കേന്ദ്രസർക്കാർ കന്പനി നികുതി കുറച്ചതും ഭരണപരമായ നടപടികളും അടുത്തവർഷത്തേക്ക് ഇന്ത്യൻ വളർച്ച മെച്ചമാകാൻ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഗോള സാന്പത്തിക രംഗം പൊതുവേ മന്ദഗതിയിലാണ്. വളർച്ചത്തോത് കുറയുന്നു. 2019-ൽ മൂന്നു ശതമാനമാകും ആഗോളവളർച്ച. 2017-ൽ 3.8 ശതമാനം വളർന്ന സ്ഥാനത്താണിത്. 2020-ൽ വളർച്ച 3.4 ശതമാനത്തിലേക്കു കൂടും.
വികസിത രാജ്യങ്ങളുടെ വളർച്ച ഇക്കൊല്ലവും അടുത്തവർഷവും 1.7 ശതമാനം തോതിലായിരിക്കും. എന്നാൽ വികസ്വര രാജ്യങ്ങൾ 2019-ൽ 3.9 ശതമാനവും 2020-ൽ 4.6 ശതമാനവും വളരും. ഇന്ത്യക്കൊപ്പം ബ്രസീൽ, മെക്സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇക്കൊല്ലം വളർച്ചത്തോത് കുറഞ്ഞവയായി.