ന്യൂഡൽഹി: രാജ്യത്തെ ചില്ലറ നാണയപ്പെരുപ്പം സെപ്റ്റംബർ മാസത്തിൽ 3.99 ശതമാനം ഉയർന്ന് പതിന്നാലു മാസക്കാലത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. രാജ്യത്തുടനീളം ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വിളവെടുപ്പ് വൈകിക്കുകയും ഇന്ത്യൻ അടുക്കളകളിലെ നിത്യോപയോഗ സാധങ്ങളിലെ പ്രധാന ഘടകമായ ഉള്ളി പോലുള്ള പച്ചക്കറികളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്തു. ഇത് കാരണമാകാം കഴിഞ്ഞ മാസം ഉണ്ടായിരുന്ന പണപ്പെരുപ്പത്തിനേക്കാൾ ഈ മാസം ചില്ലറ പണപ്പെരുപ്പം ഉയർന്നത്. ഈ മാസം ഭക്ഷ്യവില നാണയപ്പെരുപ്പത്തിന്റെ പകുതിയിലധികമാണ്.
സവാളയുടെ വില കുത്തനെ ഉയർന്നത് ഇന്ത്യൻ നയരൂപീകരണക്കാരെ വേദനിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രണാതീതമാകാതിരിക്കാൻ, കുറച്ചു വർഷങ്ങൾക്കു മുന്പുചെയ്തതുപോലെ, ഉള്ളി കയറ്റുമതി സർക്കാർ നിരോധിച്ചു.
ഒക്ടോബർ നാലു മുതൽ സാന്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് അനുസരിച്ച് ഇന്ത്യയുടെ വാർഷിക ഉപഭോക്തൃ പണപ്പെരുപ്പം സെപ്റ്റംബറിൽ 3.70 ശതമാനമായി ഉയർന്നു. പ്രവചനങ്ങൾ 3.10% മുതൽ 3.92% വരെയാണ്. ഓഗസ്റ്റിലെ 3.21 ശതമാനത്തേക്കാൾ പണപ്പെരുപ്പം കുറയുമെന്ന് രണ്ട് സാന്പത്തിക വിദഗ്ധർ മാത്രമാണു പ്രതീക്ഷിച്ചത്. സമവായം ശരിയാണെങ്കിൽ, പണപ്പെരുപ്പം തുടർച്ചയായി 14 മാസത്തേക്ക് റിസർവ് ബാങ്കിന്റെ ഇടത്തരം ലക്ഷ്യത്തിന് താഴെയാകും.
സവാളയുടെ വില കുത്തനെ ഉയർന്നത് ഇന്ത്യൻ നയരൂപീകരണക്കാരെ വേദനിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രണാതീതമാകാതിരിക്കാൻ, കുറച്ചു വർഷങ്ങൾക്കു മുന്പുചെയ്തതുപോലെ, ഉള്ളി കയറ്റുമതി സർക്കാർ നിരോധിച്ചു.
ഒക്ടോബർ നാലു മുതൽ സാന്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് അനുസരിച്ച് ഇന്ത്യയുടെ വാർഷിക ഉപഭോക്തൃ പണപ്പെരുപ്പം സെപ്റ്റംബറിൽ 3.70 ശതമാനമായി ഉയർന്നു. പ്രവചനങ്ങൾ 3.10% മുതൽ 3.92% വരെയാണ്. ഓഗസ്റ്റിലെ 3.21 ശതമാനത്തേക്കാൾ പണപ്പെരുപ്പം കുറയുമെന്ന് രണ്ട് സാന്പത്തിക വിദഗ്ധർ മാത്രമാണു പ്രതീക്ഷിച്ചത്. സമവായം ശരിയാണെങ്കിൽ, പണപ്പെരുപ്പം തുടർച്ചയായി 14 മാസത്തേക്ക് റിസർവ് ബാങ്കിന്റെ ഇടത്തരം ലക്ഷ്യത്തിന് താഴെയാകും.