ന്യൂഡൽഹി/ബാങ്കോക്ക്: ആശങ്കകളും എതിർപ്പുകളും അവഗണിച്ച് ഇന്ത്യ ആർസിഇപി കരാറിൽ ചേരാൻ പോകുന്നു. ഇന്നലെ ബാങ്കോക്കിൽ ആരംഭിച്ച മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യ ഇറക്കുമതി കാര്യത്തിൽ ചില സുരക്ഷാക്രമീകരണങ്ങൾ ആവശ്യപ്പെടും. അവ അനുവദിച്ചുകിട്ടുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാര മേഖലയ്ക്കായുള്ള കരാറിന് ഇന്ത്യ സമ്മതം മൂളും. കരാറിൽനിന്നു പിന്മാറാൻ ആർഎസ്എസും മറ്റും നടത്തിയ സമ്മർദം ഫലിച്ചിട്ടില്ല.
ഇന്നും നാളെയും തമിഴ്നാട്ടിലെ മഹാബലിപുരത്തു ചൈനീസ് പ്രസിഡന്റ് ഷി പിൻചിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചയിലും ഇക്കാര്യം വിഷയമാകും. നാളെയാണു ബാങ്കോക്ക് സമ്മേളനം സമാപിക്കുക. ഇന്ത്യക്കുവേണ്ടി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ചർച്ച നയിക്കും. അദ്ദേഹം ചൈനയടക്കമുള്ള രാജ്യങ്ങളുടെ വാണിജ്യമന്ത്രിമാരുമായി ഉഭയചർച്ച നടത്തും.
ഏതെങ്കിലും ഉത്പന്നത്തിന്റെ ഇറക്കുമതി പെട്ടെന്നു ക്രമാതീതമായി വർധിച്ചാൽ നോട്ടീസ് നൽകി ഇറക്കുമതി നിയന്ത്രിക്കാനോ നിറുത്തിവയ്ക്കാനോ തീരുവ വർധിപ്പിക്കാനോ സ്വാതന്ത്ര്യം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇത് അനുവദിച്ചുകിട്ടുമെന്നാണു പ്രതീക്ഷ.
എന്നാൽ, ഇതു ഫലപ്രദമല്ലെന്ന് ആർഎസ്എസ് അനുകൂല സംഘടനകൾപോലും പറയുന്നു. ഓട്ടോമാറ്റിക് ട്രിഗർ സേഫ്ഗാർഡ് മെക്കാനിസം (എടിഎസ്എം) എന്ന ഈ സംവിധാനം ഇറക്കുമതിയുടെ അളവിനെ ആശ്രയിച്ചാണ് നടപ്പാക്കുക. പല തുറമുഖങ്ങളിലൂടെയുള്ള വിവരങ്ങൾ ക്രോഡീകരിച്ചു യഥാസമയം നടപടിയെടുക്കാൻ പറ്റില്ല എന്നതാണു യാഥാർഥ്യമെന്നു സ്വദേശി ജാഗരൺ മഞ്ച് വാദിക്കുന്നു.
വില ആധാരമാക്കിയായിരുന്നു “ഓട്ടോട്രിഗർ’’ എങ്കിൽ കൂടുതൽ ഫലപ്രദമാകുമായിരുന്നു.
ഇന്ത്യ 68 സാധനങ്ങൾക്കാണ് ഇങ്ങനെ ഓട്ടോട്രിഗർ നിയന്ത്രണം ചോദിച്ചിട്ടുള്ളത്. ആയിരക്കണക്കിന് ഉത്പന്നങ്ങളിൽ ഇത്രയും കുറച്ചു മാത്രം പരിരക്ഷിച്ചാൽ മതി എന്ന നിലപാടും വലിയ വിമർശനത്തിനിടയാക്കും. ഇങ്ങനെ നിയന്ത്രണം ആഗ്രഹിക്കുന്നവയുടെ പട്ടിക ഇനിയും പുറത്തുവിട്ടിട്ടുമില്ല.
ആർസിഇപി കൂട്ടായ്മയിൽ ചേരുന്നതുവഴി ഇന്ത്യൻ പ്രഫഷണലുകൾക്കു ജപ്പാനിലും കൊറിയയിലും ആസിയാൻ രാജ്യങ്ങളിലും അവസരങ്ങൾ കിട്ടുമെന്നാണ് ഇന്ത്യ പറയുന്നത്. പക്ഷേ, പ്രഫഷണലുകൾക്ക് അവസരം നൽകുന്നതായി കരാറിൽ പറയുന്നില്ല; ആർസിഇപി കരാറിനുള്ള 25 അധ്യായങ്ങളിൽ 21-ലും ധാരണയായി.
നാലെണ്ണംകൂടിയാണ് ഇന്നും നാളെയുമായി അംഗീകരിക്കേണ്ടത്. നവംബർ നാലിനു തായ്ലൻഡിൽ ഭരണത്തലവന്മാർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ കരാർ പ്രഖ്യാപിക്കാനാണ് നീക്കം.
ഇന്നും നാളെയും തമിഴ്നാട്ടിലെ മഹാബലിപുരത്തു ചൈനീസ് പ്രസിഡന്റ് ഷി പിൻചിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചയിലും ഇക്കാര്യം വിഷയമാകും. നാളെയാണു ബാങ്കോക്ക് സമ്മേളനം സമാപിക്കുക. ഇന്ത്യക്കുവേണ്ടി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ചർച്ച നയിക്കും. അദ്ദേഹം ചൈനയടക്കമുള്ള രാജ്യങ്ങളുടെ വാണിജ്യമന്ത്രിമാരുമായി ഉഭയചർച്ച നടത്തും.
ഏതെങ്കിലും ഉത്പന്നത്തിന്റെ ഇറക്കുമതി പെട്ടെന്നു ക്രമാതീതമായി വർധിച്ചാൽ നോട്ടീസ് നൽകി ഇറക്കുമതി നിയന്ത്രിക്കാനോ നിറുത്തിവയ്ക്കാനോ തീരുവ വർധിപ്പിക്കാനോ സ്വാതന്ത്ര്യം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇത് അനുവദിച്ചുകിട്ടുമെന്നാണു പ്രതീക്ഷ.
എന്നാൽ, ഇതു ഫലപ്രദമല്ലെന്ന് ആർഎസ്എസ് അനുകൂല സംഘടനകൾപോലും പറയുന്നു. ഓട്ടോമാറ്റിക് ട്രിഗർ സേഫ്ഗാർഡ് മെക്കാനിസം (എടിഎസ്എം) എന്ന ഈ സംവിധാനം ഇറക്കുമതിയുടെ അളവിനെ ആശ്രയിച്ചാണ് നടപ്പാക്കുക. പല തുറമുഖങ്ങളിലൂടെയുള്ള വിവരങ്ങൾ ക്രോഡീകരിച്ചു യഥാസമയം നടപടിയെടുക്കാൻ പറ്റില്ല എന്നതാണു യാഥാർഥ്യമെന്നു സ്വദേശി ജാഗരൺ മഞ്ച് വാദിക്കുന്നു.
വില ആധാരമാക്കിയായിരുന്നു “ഓട്ടോട്രിഗർ’’ എങ്കിൽ കൂടുതൽ ഫലപ്രദമാകുമായിരുന്നു.
ഇന്ത്യ 68 സാധനങ്ങൾക്കാണ് ഇങ്ങനെ ഓട്ടോട്രിഗർ നിയന്ത്രണം ചോദിച്ചിട്ടുള്ളത്. ആയിരക്കണക്കിന് ഉത്പന്നങ്ങളിൽ ഇത്രയും കുറച്ചു മാത്രം പരിരക്ഷിച്ചാൽ മതി എന്ന നിലപാടും വലിയ വിമർശനത്തിനിടയാക്കും. ഇങ്ങനെ നിയന്ത്രണം ആഗ്രഹിക്കുന്നവയുടെ പട്ടിക ഇനിയും പുറത്തുവിട്ടിട്ടുമില്ല.
ആർസിഇപി കൂട്ടായ്മയിൽ ചേരുന്നതുവഴി ഇന്ത്യൻ പ്രഫഷണലുകൾക്കു ജപ്പാനിലും കൊറിയയിലും ആസിയാൻ രാജ്യങ്ങളിലും അവസരങ്ങൾ കിട്ടുമെന്നാണ് ഇന്ത്യ പറയുന്നത്. പക്ഷേ, പ്രഫഷണലുകൾക്ക് അവസരം നൽകുന്നതായി കരാറിൽ പറയുന്നില്ല; ആർസിഇപി കരാറിനുള്ള 25 അധ്യായങ്ങളിൽ 21-ലും ധാരണയായി.
നാലെണ്ണംകൂടിയാണ് ഇന്നും നാളെയുമായി അംഗീകരിക്കേണ്ടത്. നവംബർ നാലിനു തായ്ലൻഡിൽ ഭരണത്തലവന്മാർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ കരാർ പ്രഖ്യാപിക്കാനാണ് നീക്കം.