തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ പരിപാലന, പരിശീലന, പരിശോധനാ സംവിധാനമായ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹാൾ - (എംആർഒ) മികച്ച പ്രവർത്തനലാഭം നേടി. എയർ ഇന്ത്യ സർവീസസ് ലിമിറ്റഡ് (എഐഎസ്എൽ) ചീഫ് മെയ്ന്റനൻസ് മാനേജർ പ്രശാന്ത് ഗോസാവി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.
തിരുവനന്തപുരം എംആർഒ അടുത്തവർഷം 120 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. 2018-19 കാലയളവിൽ എംആർഒ നേടിയ 3.5 കോടി രൂപയുടെ പരിശീലന വരുമാനം 2019-20 കാലയളവിൽ ഇരട്ടിച്ച് 6.67 കോടി രൂപയിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യക്കകത്തും വിദേശത്തുമുള്ള സ്വകാര്യ വിമാന സർവീസുകൾക്ക് കൂടി അറ്റുകുറ്റപ്പണികൾ നടത്താനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
സ്പൈസ് ജെറ്റുമായി ഇക്കാര്യത്തിൽ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഫ്ളൈ ദുബായ്, ഒമാൻ എയർ എന്നിവയുമായുള്ള കരാർ നടപടികൾ പുരോഗമിക്കുകയാണെന്നും കേരളത്തിലെ ഗൾഫ് യാത്രക്കാരുടെ ആധിക്യം ഇതിന് തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം എംആർഒ അടുത്തവർഷം 120 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. 2018-19 കാലയളവിൽ എംആർഒ നേടിയ 3.5 കോടി രൂപയുടെ പരിശീലന വരുമാനം 2019-20 കാലയളവിൽ ഇരട്ടിച്ച് 6.67 കോടി രൂപയിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യക്കകത്തും വിദേശത്തുമുള്ള സ്വകാര്യ വിമാന സർവീസുകൾക്ക് കൂടി അറ്റുകുറ്റപ്പണികൾ നടത്താനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
സ്പൈസ് ജെറ്റുമായി ഇക്കാര്യത്തിൽ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഫ്ളൈ ദുബായ്, ഒമാൻ എയർ എന്നിവയുമായുള്ള കരാർ നടപടികൾ പുരോഗമിക്കുകയാണെന്നും കേരളത്തിലെ ഗൾഫ് യാത്രക്കാരുടെ ആധിക്യം ഇതിന് തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.