ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) പിരിവ് വർധിപ്പിക്കാൻ മാർഗം തേടി കമ്മിറ്റിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബറിലെ ജിഎസ്ടി പിരിവ് 19 മാസത്തെ ഏറ്റവും താണ നിലയായ 92,000 കോടി രൂപയിലെത്തിയിരുന്നു. മാസങ്ങളായി നികുതിപിരിവ് ലക്ഷ്യത്തിലും വളരെ താഴെയാണ്. ഈ പശ്ചാത്തലത്തിലാണു നികുതി വരുമാനം കൂട്ടാനുള്ള മാർഗം തേടി കമ്മിറ്റിയെ നിയോഗിച്ചത്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങിയതാണു കമ്മിറ്റി. താത്പര്യമുള്ള മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും സമിതിയിൽ പ്രവർത്തിക്കാം.
ജിഎസ്ടി സംവിധാനത്തിൽ ഘടനാപരമായ മാറ്റമടക്കം എന്തും ശിപാർശ ചെയ്യാൻ സമിതിക്ക് അധികാരമുണ്ട്. 2017 ജൂലൈ ഒന്നിനു നടപ്പാക്കിയ ജിഎസ്ടിയിൽ ഉദ്ദേശിച്ച നികുതിപിരിവ് ഒരിക്കലും ഉണ്ടായില്ല. മാസം 1.1 ലക്ഷം കോടി രൂപയാണു തുടക്കത്തിൽ പ്രതീക്ഷിച്ചത്. പക്ഷേ, ആദ്യവർഷം ശരാശരി പിരിവ് 95000 കോടിക്കടുത്തായിരുന്നു. 2018-19 ലും സ്ഥിതി മെച്ചപ്പെട്ടില്ല.
2019-20 ൽ സ്ഥിതി വീണ്ടും വഷളായി. ഓഗസ്റ്റിലും സെപ്റ്റംബറിലും ഒരുലക്ഷം കോടി രൂപയ്ക്കു താഴെയായി പിരിവ്. സെപ്റ്റംബറിലാകട്ടെ തലേ സെപ്റ്റംബറിലേതിലും 2.67 ശതമാനം കുറവായി നികുതിവരുമാനം. ഇതോടെയാണു പ്രശ്നത്തിന്റെ ഗൗരവും കേന്ദ്രം ഉൾക്കൊണ്ടത്.
രാജ്യത്തു സാന്പത്തികവളർച്ച കുറഞ്ഞതും നികുതിപിരിവ് ഇടിഞ്ഞതുമായി ബന്ധമുണ്ടെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കണക്കുകളിൽ പറയുന്നതിലും മോശമാണു സാന്പത്തികവളർച്ച എന്നാണ് പലരും കരുതുന്നത്.
സെപ്റ്റംബറിലെ ജിഎസ്ടി പിരിവ് 19 മാസത്തെ ഏറ്റവും താണ നിലയായ 92,000 കോടി രൂപയിലെത്തിയിരുന്നു. മാസങ്ങളായി നികുതിപിരിവ് ലക്ഷ്യത്തിലും വളരെ താഴെയാണ്. ഈ പശ്ചാത്തലത്തിലാണു നികുതി വരുമാനം കൂട്ടാനുള്ള മാർഗം തേടി കമ്മിറ്റിയെ നിയോഗിച്ചത്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങിയതാണു കമ്മിറ്റി. താത്പര്യമുള്ള മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും സമിതിയിൽ പ്രവർത്തിക്കാം.
ജിഎസ്ടി സംവിധാനത്തിൽ ഘടനാപരമായ മാറ്റമടക്കം എന്തും ശിപാർശ ചെയ്യാൻ സമിതിക്ക് അധികാരമുണ്ട്. 2017 ജൂലൈ ഒന്നിനു നടപ്പാക്കിയ ജിഎസ്ടിയിൽ ഉദ്ദേശിച്ച നികുതിപിരിവ് ഒരിക്കലും ഉണ്ടായില്ല. മാസം 1.1 ലക്ഷം കോടി രൂപയാണു തുടക്കത്തിൽ പ്രതീക്ഷിച്ചത്. പക്ഷേ, ആദ്യവർഷം ശരാശരി പിരിവ് 95000 കോടിക്കടുത്തായിരുന്നു. 2018-19 ലും സ്ഥിതി മെച്ചപ്പെട്ടില്ല.
2019-20 ൽ സ്ഥിതി വീണ്ടും വഷളായി. ഓഗസ്റ്റിലും സെപ്റ്റംബറിലും ഒരുലക്ഷം കോടി രൂപയ്ക്കു താഴെയായി പിരിവ്. സെപ്റ്റംബറിലാകട്ടെ തലേ സെപ്റ്റംബറിലേതിലും 2.67 ശതമാനം കുറവായി നികുതിവരുമാനം. ഇതോടെയാണു പ്രശ്നത്തിന്റെ ഗൗരവും കേന്ദ്രം ഉൾക്കൊണ്ടത്.
രാജ്യത്തു സാന്പത്തികവളർച്ച കുറഞ്ഞതും നികുതിപിരിവ് ഇടിഞ്ഞതുമായി ബന്ധമുണ്ടെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കണക്കുകളിൽ പറയുന്നതിലും മോശമാണു സാന്പത്തികവളർച്ച എന്നാണ് പലരും കരുതുന്നത്.