മുംബൈ: വായ്പാപലിശയിൽ നേരിയ കുറവ്; നിക്ഷേപപലിശയിൽ വലിയ കുറവ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശനിരക്കുകൾ കുറച്ചപ്പോൾ നിക്ഷേപകർക്കു നഷ്ടം. വായ്പ എടുക്കുന്നവർക്കു കാര്യമായ നേട്ടമില്ല.
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് (എംസിഎൽആർ) പ്രകാരം വായ്പ എടുത്തിട്ടുള്ളവർക്കും 0.1 ശതമാനം കുറവാണു പലിശയിൽ വരുത്തിയത്. കുറവ് ഇന്നു പ്രാബല്യത്തിലാകും. ഇതുപ്രകാരം ഒരു വർഷ വായ്പയുടെ പലിശ 8.15 ശതമാനത്തിൽനിന്ന് 8.05 ശതമാനമാകും. മൂന്നു വർഷ പലിശ 8.35 -ൽനിന്ന് 8.25 ശതമാനവും.
റിസർവ് ബാങ്ക് റീപോ നിരക്ക് 0.25 ശതമാനം കുറച്ച സാഹചര്യത്തിലാണിത്. ഈ വർഷം ഇത് ആറാം തവണയാണ് എസ്ബിഐ പലിശ കുറയ്ക്കുന്നത്.
എസ്ബിഐ സേവിംഗ്സ് ബാങ്ക് (എസ്ബി) നിക്ഷേപങ്ങളുടെ പലിശ കാൽ ശതമാനം കുറച്ചു. ഒരു ലക്ഷം രൂപയിൽ താഴെ ബാലൻസ് ഉള്ള നിക്ഷേപങ്ങളുടെ പലിശ 3.5-ൽനിന്നു 3.25 ശതമാനമായി കുറച്ചു.
നവംബർ ഒന്നിനു പുതിയ നിരക്ക് പ്രാബല്യത്തിലാകും. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ബാലൻസ് ഉള്ളതിന് റീപോ നിരക്കുമായി ബന്ധിപ്പിച്ചാണു നിരക്ക്. റീപോയിൽനിന്നു 2.75 ശതമാനം എന്നാണു വ്യവസ്ഥ. പക്ഷേ കുറഞ്ഞതു മൂന്നു ശതമാനം ഉറപ്പുനല്‍കിയിട്ടുണ്ട്.
സ്ഥിരനിക്ഷേപ പലിശ ഒരു വർഷത്തിനും രണ്ടു വർഷത്തിനുമിടയിൽ കാലാവധിയുള്ളവയ്ക്കു മാത്രമേ കുറച്ചുള്ളൂ. 6.5-ൽനിന്ന് 6.4 ശതമാനത്തിലേക്ക്. (സീനിയർ സിറ്റിസൺ 6.9 ശതമാനം). മറ്റു കാലാവധികളിൽ മാറ്റമില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പലിശനിരക്കുകൾ കുറച്ചപ്പോൾ നിക്ഷേപകർക്കു നഷ്ടം. വായ്പ എടുക്കുന്നവർക്കു കാര്യമായ നേട്ടമില്ല.
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് (എംസിഎൽആർ) പ്രകാരം വായ്പ എടുത്തിട്ടുള്ളവർക്കും 0.1 ശതമാനം കുറവാണു പലിശയിൽ വരുത്തിയത്. കുറവ് ഇന്നു പ്രാബല്യത്തിലാകും. ഇതുപ്രകാരം ഒരു വർഷ വായ്പയുടെ പലിശ 8.15 ശതമാനത്തിൽനിന്ന് 8.05 ശതമാനമാകും. മൂന്നു വർഷ പലിശ 8.35 -ൽനിന്ന് 8.25 ശതമാനവും.
റിസർവ് ബാങ്ക് റീപോ നിരക്ക് 0.25 ശതമാനം കുറച്ച സാഹചര്യത്തിലാണിത്. ഈ വർഷം ഇത് ആറാം തവണയാണ് എസ്ബിഐ പലിശ കുറയ്ക്കുന്നത്.
എസ്ബിഐ സേവിംഗ്സ് ബാങ്ക് (എസ്ബി) നിക്ഷേപങ്ങളുടെ പലിശ കാൽ ശതമാനം കുറച്ചു. ഒരു ലക്ഷം രൂപയിൽ താഴെ ബാലൻസ് ഉള്ള നിക്ഷേപങ്ങളുടെ പലിശ 3.5-ൽനിന്നു 3.25 ശതമാനമായി കുറച്ചു.
നവംബർ ഒന്നിനു പുതിയ നിരക്ക് പ്രാബല്യത്തിലാകും. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ബാലൻസ് ഉള്ളതിന് റീപോ നിരക്കുമായി ബന്ധിപ്പിച്ചാണു നിരക്ക്. റീപോയിൽനിന്നു 2.75 ശതമാനം എന്നാണു വ്യവസ്ഥ. പക്ഷേ കുറഞ്ഞതു മൂന്നു ശതമാനം ഉറപ്പുനല്‍കിയിട്ടുണ്ട്.
സ്ഥിരനിക്ഷേപ പലിശ ഒരു വർഷത്തിനും രണ്ടു വർഷത്തിനുമിടയിൽ കാലാവധിയുള്ളവയ്ക്കു മാത്രമേ കുറച്ചുള്ളൂ. 6.5-ൽനിന്ന് 6.4 ശതമാനത്തിലേക്ക്. (സീനിയർ സിറ്റിസൺ 6.9 ശതമാനം). മറ്റു കാലാവധികളിൽ മാറ്റമില്ല.