വിപണി വിശേഷം / കെ.ബി. ഉദയഭാനു
റബർ വിലത്തകർച്ച ഏഷ്യൻ ഉത്പാദന രാജ്യങ്ങളെ സാന്പത്തിക ഞെരുക്കത്തിലാക്കുന്നു, കേരളത്തിലെ കർഷക കുടുംബങ്ങളും പ്രതിസന്ധിയിൽ. ആഗോള കുരുമുളക് ഉത്പാദനം ഉയരുമെന്ന വിവരം രാജ്യാന്തര വിപണിയിൽ വില്പന സമ്മർദം രൂക്ഷമാക്കാം, ഇന്ത്യയിലേക്കുള്ള മുളക് കള്ളകടത്ത് നാലായിരം ടണ്ണിന് മുകളിൽ. തമിഴ്നാട്ടിൽ കൊപ്രയ്ക്ക് താങ്ങ് വില രക്ഷയാകും, വെളിച്ചെണ്ണയ്ക്ക് ഉത്സവ ഡിമാൻഡില്ല. സ്വർണവിലയിൽ മുന്നേറ്റം.
റബർ
ഏഷ്യൻ രാജ്യങ്ങളിൽ റബറിന് നേരിട്ട രൂക്ഷമായ വിലത്തകർച്ച ഉത്പാദക രാജ്യങ്ങളെ സാമ്പത്തികമായി തളർത്തി. ടാപ്പിംഗ് സീസണായതിനാൽ റബർലഭ്യത ഉയർന്നത് വിലത്തകർച്ചയുടെ ആക്കം കൂട്ടി. കയറ്റുമതി നിയന്ത്രിച്ച് വിലത്തകർച്ചയെ പിടിച്ചുനിർത്താൻ നേരത്തേ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് റബർ ഇറക്കുമതിക്കാർക്കു നേട്ടമായി. ആഗോള ടയർ ഭീമൻമാർ നിത്യേന വില ഇടിച്ചാണ് സംഭരിക്കുന്നത്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 10,000 രൂപയിലെ നിർണായക താങ്ങിലാണ്, വ്യാപാരം അവസാനിക്കുമ്പോൾ 10,026 രൂപയിലാണ്.
തായ്ലൻഡിലെ തളർച്ച ഇന്തോനേഷ്യ, മലേഷ്യൻ വിപണികളെയും ബാധിച്ചു. ഇതോടെ നിരക്ക് താഴ്ത്തി വിയറ്റ്നാം ചരക്ക് ഇറക്കി. അതേസമയം കാര്യമായ തോതിൽ റബർ സംഭരിക്കാൻ ചൈനീസ് വ്യവസായികൾ താത്പര്യം കാണിച്ചില്ല. ഇതിനിടെ ടോക്കോം എക്സ്ചേഞ്ചിലും റബർവില ഇടിഞ്ഞു. വാരാന്ത്യം ഒക്ടോബർ അവധി 149 യെന്നിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ 146യെന്നിലെ സപ്പോർട്ട് നഷ്പ്പെട്ടാൽ റബർവില 132 യെന്നിലേക്ക് ഇടിയാം. മുന്നേറിയാൽ 154 യെന്നിൽ പ്രതിരോധമുണ്ട്.
കേരളത്തിൽ നാലാം ഗ്രേഡ് 12,500ൽ നിന്ന് 12,000ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബർ വില 500 രൂപ കുറഞ്ഞ് 11,800 രൂപയായി.ടയർ നിർമാതാക്കൾ ആഭ്യന്തര മാർക്കറ്റിൽ സജീവമല്ല. സെപ്റ്റംബർ രണ്ടാം പകുതിയിൽ ഉത്പാദനം ഉയർന്നതോടെ ഷീറ്റും ലാറ്റക്സും കുടുതലായി വില്പനയ്ക്ക് ഇറങ്ങി.
കുരുമുളക്
തെക്കൻ കേരളത്തിലെ കർഷകർ മൂപ്പു കുറഞ്ഞ കുരുമുളകുവിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഒലിയോറസിൻ നിർമാതാക്കളാണ് മുപ്പ് കുറഞ്ഞ മുളക് സംഭരിക്കുക. വ്യവസായികൾ എണ്ണയുടെ അംശം ഉയർന്ന തെക്കൻ കുരുമുളക് ആണ് ശേഖരിക്കുക. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ സത്ത് നിർമാതാക്കൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലാണെങ്കിലും അസംസ്കൃത മുളകിനായി വ്യവസായികൾ ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്.
ഉത്സവവേളയാണെങ്കിലും ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് അന്വേഷണങ്ങളില്ല. നടപ്പുവർഷം ആദ്യ ഒന്പത് മാസങ്ങളിൽ കള്ളക്കടത്തായി ഏകദേശം 4000 ടൺ ചരക്ക് എത്തിയെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയിൽനിന്ന് നേപ്പാളിലേക്ക് എന്ന വ്യജേനയാണ് ഇതിൽ ഭൂരിഭാഗം ചരക്കും എത്തിയത്. വിദേശ ചരക്ക് വരവുമൂലം ദക്ഷിണേന്ത്യൻ മുളകിന് ആവശ്യക്കാരില്ല. ഗാർബിൾഡ് കുരുമുളകിന് 34,100 രൂപ.
ആഗോള കുരുമുളക് ഉത്പാദനം ഉയർന്നതായാണ് ഇന്റർനാഷണൽ പെപ്പർ അസോസിയേഷന്റെ വിലയിരുത്തൽ. ഐപിസി കണക്കുകൾ പ്രകാരം ഉത്പാദനം പ്രതിവർഷം 810 ശതമാനം വർധിക്കുന്നു. ഒപ്പം ഉപഭോഗവും ഉയർന്നു.
തേയില
ശൈത്യകാല ഡിമാൻഡ് മുന്നിൽക്കണ്ട് തേയില ശേഖരിക്കാൻ റഷ്യയും സിഐഎസ് രാജ്യങ്ങളും കൊച്ചി ലേലത്തിന് ഇറങ്ങി. വിദേശ ഡിമാൻഡിൽ ഇലതേയില വിഭാഗത്തിൽ ഓർത്തഡോക്സിന് കിലോ അഞ്ച് മുതൽ 10 രൂപ വരെ ഉയർന്നു. സിടിസി പൊടി ഇനങ്ങളുടെ വിലയും വർധിച്ചു. മികച്ചയിനങ്ങൾ കിലോ 276 രൂപയിൽ ലേലം നടന്നു. റഷ്യൻ ഓർഡറുകളുടെ വരവ് ദക്ഷിണേന്ത്യൻ തേയിലയുടെ കടുപ്പം വർധിപ്പിക്കും.
കാപ്പി
കാപ്പി കയറ്റുമതിയിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം വർഷവും മികവ് കാണിക്കാനായില്ല. മികച്ചയിനം കാപ്പിക്കുരുവിന്റെ ലഭ്യത കയറ്റുമതിക്കാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. യൂറോപ്പിലേക്കുള്ള കാപ്പി കയറ്റുമതി ചുരുങ്ങുന്നതു വയനാട്ടിലെയും കൂർഗ്ഗിലെയും കാപ്പി കർഷകർക്ക് തിരിച്ചടിയാണ്. അതേസമയം അവസരം നേട്ടമാക്കാനുള്ള ശ്രമത്തിലാണ് വിയറ്റ്നാമിലെ കാപ്പി കയറ്റുമതിക്കാർ.
ഏലം
ഏലക്ക വിളവെടുപ്പ് പുരോഗമിക്കുന്നു. ഉത്സവ ദിനങ്ങളായതിനാൽ ഉത്തരേന്ത്യക്കാർ ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചു. കയറ്റുമതി മേഖലയിൽനിന്നും ആവശ്യക്കാരുണ്ട്, ദീപാവലിവരെ ശക്തമായ ഡിമാൻഡ് പ്രതീക്ഷിക്കാം. പല അവസരത്തിലും ലേലത്തിന് ഇറങ്ങിയ ഏലക്കയിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. വാരാന്ത്യം ഇടുക്കിയിൽ മികച്ചയിനം ഏലക്ക കിലോ 3424 രൂപയിലാണ്.
നാളികേരം
തമിഴ്നാട്ടിൽ കൊപ്ര താങ്ങ് വിലയിലേക്ക് അടുത്തു. ഉത്സവദിനങ്ങളിലും വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് കുറഞ്ഞതിനാൽ വ്യവസായികൾ കൊപ്ര സംഭരണം വെട്ടിക്കുറച്ചു. സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാനുള്ള ശ്രമത്തിലാണ് വ്യവസായികൾ. കൊച്ചിയിൽ വെളിച്ചെണ്ണ 14,800 ലും കൊപ്ര 9910 രൂപയിലുമാണ്.
സ്വർണം
കേരളത്തിൽ സ്വർണവില ഉയർന്നു. പവൻ 27,920 രൂപയിൽനിന്ന് 28,320 ലേക്ക് കയറി. ഇതോടെ ഒരു ഗ്രാം സ്വർണവില 3490 രൂപയിൽ നിന്ന് 3540 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1485 ഡോളറിൽനിന്ന് 1504 ഡോളറായി.
റബർ വിലത്തകർച്ച ഏഷ്യൻ ഉത്പാദന രാജ്യങ്ങളെ സാന്പത്തിക ഞെരുക്കത്തിലാക്കുന്നു, കേരളത്തിലെ കർഷക കുടുംബങ്ങളും പ്രതിസന്ധിയിൽ. ആഗോള കുരുമുളക് ഉത്പാദനം ഉയരുമെന്ന വിവരം രാജ്യാന്തര വിപണിയിൽ വില്പന സമ്മർദം രൂക്ഷമാക്കാം, ഇന്ത്യയിലേക്കുള്ള മുളക് കള്ളകടത്ത് നാലായിരം ടണ്ണിന് മുകളിൽ. തമിഴ്നാട്ടിൽ കൊപ്രയ്ക്ക് താങ്ങ് വില രക്ഷയാകും, വെളിച്ചെണ്ണയ്ക്ക് ഉത്സവ ഡിമാൻഡില്ല. സ്വർണവിലയിൽ മുന്നേറ്റം.
റബർ
ഏഷ്യൻ രാജ്യങ്ങളിൽ റബറിന് നേരിട്ട രൂക്ഷമായ വിലത്തകർച്ച ഉത്പാദക രാജ്യങ്ങളെ സാമ്പത്തികമായി തളർത്തി. ടാപ്പിംഗ് സീസണായതിനാൽ റബർലഭ്യത ഉയർന്നത് വിലത്തകർച്ചയുടെ ആക്കം കൂട്ടി. കയറ്റുമതി നിയന്ത്രിച്ച് വിലത്തകർച്ചയെ പിടിച്ചുനിർത്താൻ നേരത്തേ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് റബർ ഇറക്കുമതിക്കാർക്കു നേട്ടമായി. ആഗോള ടയർ ഭീമൻമാർ നിത്യേന വില ഇടിച്ചാണ് സംഭരിക്കുന്നത്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 10,000 രൂപയിലെ നിർണായക താങ്ങിലാണ്, വ്യാപാരം അവസാനിക്കുമ്പോൾ 10,026 രൂപയിലാണ്.
തായ്ലൻഡിലെ തളർച്ച ഇന്തോനേഷ്യ, മലേഷ്യൻ വിപണികളെയും ബാധിച്ചു. ഇതോടെ നിരക്ക് താഴ്ത്തി വിയറ്റ്നാം ചരക്ക് ഇറക്കി. അതേസമയം കാര്യമായ തോതിൽ റബർ സംഭരിക്കാൻ ചൈനീസ് വ്യവസായികൾ താത്പര്യം കാണിച്ചില്ല. ഇതിനിടെ ടോക്കോം എക്സ്ചേഞ്ചിലും റബർവില ഇടിഞ്ഞു. വാരാന്ത്യം ഒക്ടോബർ അവധി 149 യെന്നിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ 146യെന്നിലെ സപ്പോർട്ട് നഷ്പ്പെട്ടാൽ റബർവില 132 യെന്നിലേക്ക് ഇടിയാം. മുന്നേറിയാൽ 154 യെന്നിൽ പ്രതിരോധമുണ്ട്.
കേരളത്തിൽ നാലാം ഗ്രേഡ് 12,500ൽ നിന്ന് 12,000ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബർ വില 500 രൂപ കുറഞ്ഞ് 11,800 രൂപയായി.ടയർ നിർമാതാക്കൾ ആഭ്യന്തര മാർക്കറ്റിൽ സജീവമല്ല. സെപ്റ്റംബർ രണ്ടാം പകുതിയിൽ ഉത്പാദനം ഉയർന്നതോടെ ഷീറ്റും ലാറ്റക്സും കുടുതലായി വില്പനയ്ക്ക് ഇറങ്ങി.
കുരുമുളക്
തെക്കൻ കേരളത്തിലെ കർഷകർ മൂപ്പു കുറഞ്ഞ കുരുമുളകുവിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഒലിയോറസിൻ നിർമാതാക്കളാണ് മുപ്പ് കുറഞ്ഞ മുളക് സംഭരിക്കുക. വ്യവസായികൾ എണ്ണയുടെ അംശം ഉയർന്ന തെക്കൻ കുരുമുളക് ആണ് ശേഖരിക്കുക. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ സത്ത് നിർമാതാക്കൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലാണെങ്കിലും അസംസ്കൃത മുളകിനായി വ്യവസായികൾ ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്.
ഉത്സവവേളയാണെങ്കിലും ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് അന്വേഷണങ്ങളില്ല. നടപ്പുവർഷം ആദ്യ ഒന്പത് മാസങ്ങളിൽ കള്ളക്കടത്തായി ഏകദേശം 4000 ടൺ ചരക്ക് എത്തിയെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയിൽനിന്ന് നേപ്പാളിലേക്ക് എന്ന വ്യജേനയാണ് ഇതിൽ ഭൂരിഭാഗം ചരക്കും എത്തിയത്. വിദേശ ചരക്ക് വരവുമൂലം ദക്ഷിണേന്ത്യൻ മുളകിന് ആവശ്യക്കാരില്ല. ഗാർബിൾഡ് കുരുമുളകിന് 34,100 രൂപ.
ആഗോള കുരുമുളക് ഉത്പാദനം ഉയർന്നതായാണ് ഇന്റർനാഷണൽ പെപ്പർ അസോസിയേഷന്റെ വിലയിരുത്തൽ. ഐപിസി കണക്കുകൾ പ്രകാരം ഉത്പാദനം പ്രതിവർഷം 810 ശതമാനം വർധിക്കുന്നു. ഒപ്പം ഉപഭോഗവും ഉയർന്നു.
തേയില
ശൈത്യകാല ഡിമാൻഡ് മുന്നിൽക്കണ്ട് തേയില ശേഖരിക്കാൻ റഷ്യയും സിഐഎസ് രാജ്യങ്ങളും കൊച്ചി ലേലത്തിന് ഇറങ്ങി. വിദേശ ഡിമാൻഡിൽ ഇലതേയില വിഭാഗത്തിൽ ഓർത്തഡോക്സിന് കിലോ അഞ്ച് മുതൽ 10 രൂപ വരെ ഉയർന്നു. സിടിസി പൊടി ഇനങ്ങളുടെ വിലയും വർധിച്ചു. മികച്ചയിനങ്ങൾ കിലോ 276 രൂപയിൽ ലേലം നടന്നു. റഷ്യൻ ഓർഡറുകളുടെ വരവ് ദക്ഷിണേന്ത്യൻ തേയിലയുടെ കടുപ്പം വർധിപ്പിക്കും.
കാപ്പി
കാപ്പി കയറ്റുമതിയിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം വർഷവും മികവ് കാണിക്കാനായില്ല. മികച്ചയിനം കാപ്പിക്കുരുവിന്റെ ലഭ്യത കയറ്റുമതിക്കാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. യൂറോപ്പിലേക്കുള്ള കാപ്പി കയറ്റുമതി ചുരുങ്ങുന്നതു വയനാട്ടിലെയും കൂർഗ്ഗിലെയും കാപ്പി കർഷകർക്ക് തിരിച്ചടിയാണ്. അതേസമയം അവസരം നേട്ടമാക്കാനുള്ള ശ്രമത്തിലാണ് വിയറ്റ്നാമിലെ കാപ്പി കയറ്റുമതിക്കാർ.
ഏലം
ഏലക്ക വിളവെടുപ്പ് പുരോഗമിക്കുന്നു. ഉത്സവ ദിനങ്ങളായതിനാൽ ഉത്തരേന്ത്യക്കാർ ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചു. കയറ്റുമതി മേഖലയിൽനിന്നും ആവശ്യക്കാരുണ്ട്, ദീപാവലിവരെ ശക്തമായ ഡിമാൻഡ് പ്രതീക്ഷിക്കാം. പല അവസരത്തിലും ലേലത്തിന് ഇറങ്ങിയ ഏലക്കയിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. വാരാന്ത്യം ഇടുക്കിയിൽ മികച്ചയിനം ഏലക്ക കിലോ 3424 രൂപയിലാണ്.
നാളികേരം
തമിഴ്നാട്ടിൽ കൊപ്ര താങ്ങ് വിലയിലേക്ക് അടുത്തു. ഉത്സവദിനങ്ങളിലും വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് കുറഞ്ഞതിനാൽ വ്യവസായികൾ കൊപ്ര സംഭരണം വെട്ടിക്കുറച്ചു. സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാനുള്ള ശ്രമത്തിലാണ് വ്യവസായികൾ. കൊച്ചിയിൽ വെളിച്ചെണ്ണ 14,800 ലും കൊപ്ര 9910 രൂപയിലുമാണ്.
സ്വർണം
കേരളത്തിൽ സ്വർണവില ഉയർന്നു. പവൻ 27,920 രൂപയിൽനിന്ന് 28,320 ലേക്ക് കയറി. ഇതോടെ ഒരു ഗ്രാം സ്വർണവില 3490 രൂപയിൽ നിന്ന് 3540 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1485 ഡോളറിൽനിന്ന് 1504 ഡോളറായി.