കൊച്ചി: രണ്ടാഴ്ചയ്ക്കിടെ പെട്രോളിനു കൂടിയതു 1.42 രൂപ. ഡീസലിന് 1.29 രൂപയും വർധിച്ചു. കഴിഞ്ഞ ഒന്പതിനു പെട്രോൾ വില കൊച്ചിയിൽ 73.76 രൂപയും ഡീസൽ വില 68.85 രൂപയുമായിരുന്നു. ഇന്നലെ കൊച്ചിയിൽ പെട്രോൾ വില 75.18 രൂപയായും ഡീസൽ വില 70.14 രൂപയായും ഉയർന്നു. വ്യാഴാഴ്ചയും ഇന്നലെയുമാണു കൂടുതൽ വർധന രേഖപ്പെടുത്തിയത്. രണ്ടു ദിവസംകൊണ്ടു പെട്രോളിന് 66 പൈസയുടെയും ഡീസലിന് 49 പൈസയുടെയും വർധനയുണ്ടായി.
ഒന്‍പതിനുശേഷം അവധിദിവസങ്ങളിലൊഴികെ പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്തും ഇന്ധനവില കുതിക്കുന്നതെന്നു പറയുന്നു.
ഇന്ധന വിലവർധനയ്ക്കും പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനുമെതിരേ പ്രതിഷേധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ആലുവയിൽ കണ്വൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ 10ന് യോഗം ആരംഭിക്കും.
ഒന്‍പതിനുശേഷം അവധിദിവസങ്ങളിലൊഴികെ പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്തും ഇന്ധനവില കുതിക്കുന്നതെന്നു പറയുന്നു.
ഇന്ധന വിലവർധനയ്ക്കും പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനുമെതിരേ പ്രതിഷേധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ആലുവയിൽ കണ്വൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ 10ന് യോഗം ആരംഭിക്കും.