കൊച്ചി: സപ്ലൈകോ ഈ വർഷത്തെ ഓണച്ചന്തകൾ വഴി നേടിയത് റിക്കാർഡ് വിറ്റുവരവ്. പ്രത്യേക ഓണച്ചന്തകൾ മുഖേനയും ഓണം ഫെയറുകളായി പ്രവർത്തിച്ച വില്പനശാലകൾ വഴിയും പത്തു ദിവസംകൊണ്ട് 147 കോടി രൂപയുടെ വില്പന നടന്നു. ജില്ലാ ആസ്ഥാനങ്ങളിലായി 15 ജില്ലാ ഫെയറുകളും താലൂക്ക് ആസ്ഥാനങ്ങളിൽ 75 താലൂക്ക് ഫെയറുകളും 64 ഓണം മാർക്കറ്റുകളും വില്പനശാലകളില്ലാത്ത 13 പഞ്ചായത്തുകളിൽ സ്പെഷൽ മിനി ഫെയറുകളും സപ്ലൈകോ ഈ വർഷം ഒരുക്കിയിരുന്നു.
അവശ്യസാധനങ്ങൾക്കു പുറമെ, ഗൃഹോപകരണ വില്പനയും ഓണം ഫെയറുകളിലുണ്ടായിരുന്നു. സ്ഥിരം വില്പനശാലകൾ കൂടുതൽ ഉത്പന്നങ്ങൾ നിരത്തിയും പച്ചക്കറി സ്റ്റാളുകൾ ഒരുക്കിയും ഓണം മിനി ഫെയറുകളായും പ്രവർത്തിച്ചു. സൂപ്പർ മാർക്കറ്റ് ശൈലിയിൽ നടത്തിയ ജില്ലാ ഫെയറുകളിൽ ഹോർട്ടികോർപ്, സാഫ്, കയർ കോർപറേഷൻ, മിൽമ, കുടുംബശ്രീ മുതലായ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.
എല്ലാ ഓണച്ചന്തകളിലും പൊതുവിപണി വിലയേക്കാൾ 20 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. ഗൃഹോപകരണ വിപണിലേക്കു ചുവടുവച്ച സപ്ലൈകോ, 20 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് വൈവിവിധ്യമാർന്ന ഗൃഹോപകരണങ്ങളുടെ വില്പന നടത്തിയത്. സപ്ലൈകോ വില്പനശാലകളിലൂടെ ഇത്രയുംതന്നെ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ തുടർന്നും ലഭ്യമാക്കും.
അവശ്യസാധനങ്ങൾക്കു പുറമെ, ഗൃഹോപകരണ വില്പനയും ഓണം ഫെയറുകളിലുണ്ടായിരുന്നു. സ്ഥിരം വില്പനശാലകൾ കൂടുതൽ ഉത്പന്നങ്ങൾ നിരത്തിയും പച്ചക്കറി സ്റ്റാളുകൾ ഒരുക്കിയും ഓണം മിനി ഫെയറുകളായും പ്രവർത്തിച്ചു. സൂപ്പർ മാർക്കറ്റ് ശൈലിയിൽ നടത്തിയ ജില്ലാ ഫെയറുകളിൽ ഹോർട്ടികോർപ്, സാഫ്, കയർ കോർപറേഷൻ, മിൽമ, കുടുംബശ്രീ മുതലായ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.
എല്ലാ ഓണച്ചന്തകളിലും പൊതുവിപണി വിലയേക്കാൾ 20 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. ഗൃഹോപകരണ വിപണിലേക്കു ചുവടുവച്ച സപ്ലൈകോ, 20 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് വൈവിവിധ്യമാർന്ന ഗൃഹോപകരണങ്ങളുടെ വില്പന നടത്തിയത്. സപ്ലൈകോ വില്പനശാലകളിലൂടെ ഇത്രയുംതന്നെ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ തുടർന്നും ലഭ്യമാക്കും.