കൊച്ചി: സംസ്ഥാനത്തു സവാളയുടെ വില കുതിച്ചുയരുന്നു. ജൂലൈ അവസാനവാരം വരെ 20 രൂപ ചില്ലറവില ഉണ്ടായിരുന്ന സവോളയ്ക്ക് ഇപ്പോൾ വിപണിയിലെ വില 50 രൂപയാണ്. ഓണക്കാലത്ത് 40 രൂപ ചില്ലറവില ഉണ്ടായിരുന്ന സവോള ഓണം കഴിഞ്ഞതോടെ 44 രൂപയിലേക്കും ഇന്നലെ അൻപതിലേക്കും ഉയരുകയായിരുന്നു. ഇന്നലെ മൊത്തവിപണിയിലെ വില കിലോയ്ക്ക് 42 രൂപയും ചില്ലറവില അന്പതുമായി ഉയർന്നു. വിപണിയിലേക്ക് ഇപ്പോൾ ആവശ്യത്തിനുള്ള ലോഡുകൾ എത്തുന്നില്ല. ഇക്കണക്കിനു പോയാൽ അടുത്ത ആഴ്ചയോടെ ചില്ലറ വില അറുപതിലേക്ക് എത്തുമെന്നാണു വ്യാപാരികൾ പറയുന്നത്. ചെറിയ ഉള്ളിക്കും ഇപ്പോൾ അറുപതിനടുത്താണ് വില.
ജൂലൈ മാസത്തിൽ മൊത്തവില 12-16 രൂപയുണ്ടായിരുന്നതാണ് ഇപ്പോൾ 42 ആയി ഉയർന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കൃഷി നശിച്ചതാണു വില കുതിച്ചുയരാൻ കാരണം. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന സവോളയുടെ 33 ശതമാനവും മഹാരാഷ്ട്രയിൽനിന്നാണ്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന കർണാടകയിൽ 17 ശതമാനമാണ് ഉത്പാദനം. ഇവിടെ രണ്ടിടത്തും കഴിഞ്ഞ മാസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കൃഷി നശിച്ചിരുന്നു. ഇതാണ് വില പെട്ടെന്ന് ഉയരാൻ കാരണം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സവോള ഉത്പാദിപ്പിക്കുന്നതു മഹാരാഷ്ട്രയിലെ പൂനയിലാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ജൂലൈമാസത്തിൽ മഹാരാഷ്ട്രയിൽ ലഭിച്ചത്. കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിന്നതിനെത്തുടർന്നു സവോള മുഴുവൻ ചീഞ്ഞു നശിക്കുകയായിരുന്നു. നേരത്തെ വ്യാപാരികൾ സ്റ്റോക്കു ചെയ്തിരുന്ന സവോളയാണു വിപണിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യത്തിന് അയയ്ക്കാനുള്ള സ്റ്റോക്ക് മഹാരാഷ്ട്രയിലെയും കർണാടകയിലെയും വ്യാപാരികളുടെ പക്കലില്ല. ഇതാണു വില കുതിച്ചുയരാൻ കാരണം. ജൂണിൽ 40 രൂപ ചില്ലറ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 140 രൂപയാണു ചില്ലറവില.
ജൂലൈ മാസത്തിൽ മൊത്തവില 12-16 രൂപയുണ്ടായിരുന്നതാണ് ഇപ്പോൾ 42 ആയി ഉയർന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കൃഷി നശിച്ചതാണു വില കുതിച്ചുയരാൻ കാരണം. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന സവോളയുടെ 33 ശതമാനവും മഹാരാഷ്ട്രയിൽനിന്നാണ്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന കർണാടകയിൽ 17 ശതമാനമാണ് ഉത്പാദനം. ഇവിടെ രണ്ടിടത്തും കഴിഞ്ഞ മാസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കൃഷി നശിച്ചിരുന്നു. ഇതാണ് വില പെട്ടെന്ന് ഉയരാൻ കാരണം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സവോള ഉത്പാദിപ്പിക്കുന്നതു മഹാരാഷ്ട്രയിലെ പൂനയിലാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ജൂലൈമാസത്തിൽ മഹാരാഷ്ട്രയിൽ ലഭിച്ചത്. കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിന്നതിനെത്തുടർന്നു സവോള മുഴുവൻ ചീഞ്ഞു നശിക്കുകയായിരുന്നു. നേരത്തെ വ്യാപാരികൾ സ്റ്റോക്കു ചെയ്തിരുന്ന സവോളയാണു വിപണിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യത്തിന് അയയ്ക്കാനുള്ള സ്റ്റോക്ക് മഹാരാഷ്ട്രയിലെയും കർണാടകയിലെയും വ്യാപാരികളുടെ പക്കലില്ല. ഇതാണു വില കുതിച്ചുയരാൻ കാരണം. ജൂണിൽ 40 രൂപ ചില്ലറ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 140 രൂപയാണു ചില്ലറവില.