മുംബൈ: സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങൾക്കും എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്കും നേരേ വീണ്ടും ആക്രമണം നടത്തുമെന്നു യെമനിലെ ഹൗതി വിമതർ. ഇതു സൗദിയിൽനിന്നുള്ള ക്രൂഡ് ഓയിൽ ലഭ്യതയെപ്പറ്റി ആശങ്ക വളർത്തി.
സൗദി എണ്ണ കയറ്റുമതി എപ്പോഴും ഭീഷണിയുടെ നിഴലിലായിരിക്കും എന്നാണ് സിറ്റി ഗ്രൂപ്പ് ഇന്നലെ ഒരു വിശകലന റിപ്പോർട്ടിൽ പറഞ്ഞത്. ക്രൂഡ് ഓയിൽവില ഇതനുസരിച്ച് കുറേക്കൂടി ഉയർത്തി നിശ്ചയിക്കേണ്ടിവരുമെന്ന് അവർ കരുതുന്നു. താരതമ്യേന ചെറിയ ഒരു വിമതഗ്രൂപ്പിനു സൗദി അറേബ്യയുടെ ഏറ്റവും പ്രധാന എണ്ണ കേന്ദ്രം ആക്രമിക്കാനായി എന്നതു ചെറിയ കാര്യമല്ലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൗദിയുടെ എണ്ണ ശേഷിയിൽ പകുതി ഒറ്റ ആക്രമണംകൊണ്ടു തകർക്കാൻ ഹൗതി വിമതർക്കു കഴിഞ്ഞു. മുന്പും സൗദി എണ്ണകേന്ദ്രങ്ങളിൽ ഹൗതി ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര മാരകമായ ആക്രമണം മുൻപുണ്ടായിട്ടില്ല.
സൗദി അറേബ്യ പ്രതിദിനം 120 ലക്ഷം വീപ്പ ക്രൂഡ് സംസ്കരിച്ചു കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ്. അമേരിക്കയും റഷ്യയും മാത്രമാണ് ഇത്രയും ശേഷിയുള്ള മറ്റു രാജ്യങ്ങൾ. ഒപെക് രാജ്യങ്ങളുടെ മൊത്തം ശേഷിയുടെ മൂന്നിലൊന്നു സൗദിയിലാണ്. അവിടെ ഉണ്ടായ കനത്ത പ്രഹരത്തിന്റെ ആഘാതം ഏറെനാൾ എണ്ണ വിപണിയെ ഉലയ്ക്കും.
സൗദി എണ്ണക്കന്പനിയായ അരാംകോയുടെ ഓഹരികൾ വിൽക്കാനുള്ള നീക്കത്തിന് ഇതു തിരിച്ചടിയാണ്. രണ്ടു ലക്ഷം കോടി ഡോളർ വില കണക്കാക്കിയാണ് അരാംകോ ഓഹരി വില്പനയ്ക്കു സൗദികൾ ആലോചിച്ചത്. നവംബറിൽ ആണു വില്പന ഉദ്ദേശിച്ചിരുന്നത്. അതുനീട്ടി വയ്ക്കില്ലെന്ന് ഇന്നലെയും സൗദി അധികൃതർ പറഞ്ഞെങ്കിലും ആരും വിശ്വസിക്കുന്നില്ല. മുടങ്ങിയ ഉത്പാദനം പുനരാരംഭിക്കാൻ വൈകുംതോറും ഓഹരിവില്പനയും വൈകും. ഓഹരിവിറ്റുള്ള പണം സൗദി വികസനത്തിന് ഉപയോഗിക്കാനായിരുന്നു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉദ്ദേശ്യം.
സൗദിയിലെ അബ്കെയ്ക് എണ്ണ സംസ്കരണ കേന്ദ്രത്തിലും ഒരു എണ്ണപ്പാടത്തും ശനിയാഴ്ചയാണു ഹൗതി വിമതർ ഡ്രോൺ (ആളില്ലാ വിമാനം) ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതോടെ ആഗോള വിപണിയിലെ ഇന്ധനലഭ്യത പ്രതിദിനം 57 ലക്ഷം വീപ്പകണ്ട് കുറഞ്ഞു. പ്രതിദിനം 20 ലക്ഷം വീപ്പയുടെ ഉത്പാദനം ഉടനേ പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. പക്ഷേ, അതിനു പറ്റുന്ന സാഹചര്യം ഇപ്പോൾ അബ്കെയ്കിൽ ഇല്ല.
ഇന്ത്യൻ ഇറക്കുമതി
ഇറാക്ക്, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യയുടെ പ്രധാന ക്രൂഡ് ദാതാക്കൾ. നേരത്തേ ഇറാൻ മുഖ്യദാതാവായിരുന്നു. ഉപരോധം മൂലം അവിടെനിന്നുള്ള ഇറക്കുമതി കുറഞ്ഞു.
2018-19ൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 20.73 കോടി ടൺ ആണ്. തലേവർഷം ഇത് 22.04 കോടി എത്തിയിരുന്നു.
ഇറാക്കിൽനിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി. 4.661 കോടി ടൺ. സൗദി അറേബ്യ 4.033 കോടി ടൺ നല്കി. ഇറാനിൽനിന്നു 2.39 കോടി ടൺ വാങ്ങി യുഎഇ 1.749 കോടി ടൺ, വെനസ്വേല 1.732 കോടി ടൺ, നൈജീരിയ 1.683 കോടി ടൺ, കുവൈറ്റ് 1.078 കോടി ടൺ, യുഎസ്എ 0.64 കോടി ടൺ എന്നിവരാണു മറ്റു പ്രധാന ക്രൂഡ് ദാതാക്കൾ.
ഉത്പാദനം കുറഞ്ഞു
ലോകവിപണിയിലെ എണ്ണ ലഭ്യതയിൽ അഞ്ചു ശതമാനം കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇറാനിലെ വിപ്ലവകാലത്തോ സദ്ദാം ഹുസൈന്റെ കുവൈറ്റ് ആക്രമണകാലത്തോ ഇറാൻ-ഇറാക്ക് യുദ്ധകാലത്തോ പോലും ലോകവിപണിയിലെ എണ്ണലഭ്യത ഇത്രയും കുറഞ്ഞിരുന്നില്ല.
അമേരിക്കയും സൗദി അറേബ്യയും തങ്ങളുടെ ക്രൂഡ് ഓയിൽ കരുതൽശേഖരം ഈ സമയത്ത് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് ക്രൂഡ് ലഭ്യതയിലെ കുറവിനു ചെറിയ പരിഹാരമേ ആകൂ.
പൊതുവേ ക്രൂഡ് ആവശ്യം കുറഞ്ഞുവരുന്ന സമയത്താണ് ഈ പ്രശ്നം. ചൈനയിലും ഇന്ത്യയിലുമൊക്കെ വളർച്ച മുരടിച്ചത് ആവശ്യത്തിലെ വർധന കുറയാൻ കാരണമായി. അടുത്ത വർഷം ക്രൂഡ് വില താഴോട്ടുപോകുമെന്ന് പലരും കണക്കാക്കിയിരുന്നപ്പോഴാണ് ഇപ്പോൾ ഉത്പാദനനഷ്ടം മൂലം വിലകൂടിയത്.
മറ്റു സംഘർഷങ്ങൾ ഉണ്ടായില്ലെങ്കിൽ വിലവർധന അധികം നീണ്ടുനിൽക്കില്ലെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യൻ കന്പനികൾക്കുള്ള ക്രൂഡ് വില്പനകരാറുകൾ പാലിക്കുമെന്ന് സൗദി അറേബ്യയും എണ്ണക്കന്പനി അരാംകോയും അറിയിച്ചിട്ടുണ്ട്.
സൗദി എണ്ണ കയറ്റുമതി എപ്പോഴും ഭീഷണിയുടെ നിഴലിലായിരിക്കും എന്നാണ് സിറ്റി ഗ്രൂപ്പ് ഇന്നലെ ഒരു വിശകലന റിപ്പോർട്ടിൽ പറഞ്ഞത്. ക്രൂഡ് ഓയിൽവില ഇതനുസരിച്ച് കുറേക്കൂടി ഉയർത്തി നിശ്ചയിക്കേണ്ടിവരുമെന്ന് അവർ കരുതുന്നു. താരതമ്യേന ചെറിയ ഒരു വിമതഗ്രൂപ്പിനു സൗദി അറേബ്യയുടെ ഏറ്റവും പ്രധാന എണ്ണ കേന്ദ്രം ആക്രമിക്കാനായി എന്നതു ചെറിയ കാര്യമല്ലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൗദിയുടെ എണ്ണ ശേഷിയിൽ പകുതി ഒറ്റ ആക്രമണംകൊണ്ടു തകർക്കാൻ ഹൗതി വിമതർക്കു കഴിഞ്ഞു. മുന്പും സൗദി എണ്ണകേന്ദ്രങ്ങളിൽ ഹൗതി ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര മാരകമായ ആക്രമണം മുൻപുണ്ടായിട്ടില്ല.
സൗദി അറേബ്യ പ്രതിദിനം 120 ലക്ഷം വീപ്പ ക്രൂഡ് സംസ്കരിച്ചു കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ്. അമേരിക്കയും റഷ്യയും മാത്രമാണ് ഇത്രയും ശേഷിയുള്ള മറ്റു രാജ്യങ്ങൾ. ഒപെക് രാജ്യങ്ങളുടെ മൊത്തം ശേഷിയുടെ മൂന്നിലൊന്നു സൗദിയിലാണ്. അവിടെ ഉണ്ടായ കനത്ത പ്രഹരത്തിന്റെ ആഘാതം ഏറെനാൾ എണ്ണ വിപണിയെ ഉലയ്ക്കും.
സൗദി എണ്ണക്കന്പനിയായ അരാംകോയുടെ ഓഹരികൾ വിൽക്കാനുള്ള നീക്കത്തിന് ഇതു തിരിച്ചടിയാണ്. രണ്ടു ലക്ഷം കോടി ഡോളർ വില കണക്കാക്കിയാണ് അരാംകോ ഓഹരി വില്പനയ്ക്കു സൗദികൾ ആലോചിച്ചത്. നവംബറിൽ ആണു വില്പന ഉദ്ദേശിച്ചിരുന്നത്. അതുനീട്ടി വയ്ക്കില്ലെന്ന് ഇന്നലെയും സൗദി അധികൃതർ പറഞ്ഞെങ്കിലും ആരും വിശ്വസിക്കുന്നില്ല. മുടങ്ങിയ ഉത്പാദനം പുനരാരംഭിക്കാൻ വൈകുംതോറും ഓഹരിവില്പനയും വൈകും. ഓഹരിവിറ്റുള്ള പണം സൗദി വികസനത്തിന് ഉപയോഗിക്കാനായിരുന്നു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉദ്ദേശ്യം.
സൗദിയിലെ അബ്കെയ്ക് എണ്ണ സംസ്കരണ കേന്ദ്രത്തിലും ഒരു എണ്ണപ്പാടത്തും ശനിയാഴ്ചയാണു ഹൗതി വിമതർ ഡ്രോൺ (ആളില്ലാ വിമാനം) ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതോടെ ആഗോള വിപണിയിലെ ഇന്ധനലഭ്യത പ്രതിദിനം 57 ലക്ഷം വീപ്പകണ്ട് കുറഞ്ഞു. പ്രതിദിനം 20 ലക്ഷം വീപ്പയുടെ ഉത്പാദനം ഉടനേ പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. പക്ഷേ, അതിനു പറ്റുന്ന സാഹചര്യം ഇപ്പോൾ അബ്കെയ്കിൽ ഇല്ല.
ഇന്ത്യൻ ഇറക്കുമതി
ഇറാക്ക്, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യയുടെ പ്രധാന ക്രൂഡ് ദാതാക്കൾ. നേരത്തേ ഇറാൻ മുഖ്യദാതാവായിരുന്നു. ഉപരോധം മൂലം അവിടെനിന്നുള്ള ഇറക്കുമതി കുറഞ്ഞു.
2018-19ൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 20.73 കോടി ടൺ ആണ്. തലേവർഷം ഇത് 22.04 കോടി എത്തിയിരുന്നു.
ഇറാക്കിൽനിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി. 4.661 കോടി ടൺ. സൗദി അറേബ്യ 4.033 കോടി ടൺ നല്കി. ഇറാനിൽനിന്നു 2.39 കോടി ടൺ വാങ്ങി യുഎഇ 1.749 കോടി ടൺ, വെനസ്വേല 1.732 കോടി ടൺ, നൈജീരിയ 1.683 കോടി ടൺ, കുവൈറ്റ് 1.078 കോടി ടൺ, യുഎസ്എ 0.64 കോടി ടൺ എന്നിവരാണു മറ്റു പ്രധാന ക്രൂഡ് ദാതാക്കൾ.
ഉത്പാദനം കുറഞ്ഞു
ലോകവിപണിയിലെ എണ്ണ ലഭ്യതയിൽ അഞ്ചു ശതമാനം കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇറാനിലെ വിപ്ലവകാലത്തോ സദ്ദാം ഹുസൈന്റെ കുവൈറ്റ് ആക്രമണകാലത്തോ ഇറാൻ-ഇറാക്ക് യുദ്ധകാലത്തോ പോലും ലോകവിപണിയിലെ എണ്ണലഭ്യത ഇത്രയും കുറഞ്ഞിരുന്നില്ല.
അമേരിക്കയും സൗദി അറേബ്യയും തങ്ങളുടെ ക്രൂഡ് ഓയിൽ കരുതൽശേഖരം ഈ സമയത്ത് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് ക്രൂഡ് ലഭ്യതയിലെ കുറവിനു ചെറിയ പരിഹാരമേ ആകൂ.
പൊതുവേ ക്രൂഡ് ആവശ്യം കുറഞ്ഞുവരുന്ന സമയത്താണ് ഈ പ്രശ്നം. ചൈനയിലും ഇന്ത്യയിലുമൊക്കെ വളർച്ച മുരടിച്ചത് ആവശ്യത്തിലെ വർധന കുറയാൻ കാരണമായി. അടുത്ത വർഷം ക്രൂഡ് വില താഴോട്ടുപോകുമെന്ന് പലരും കണക്കാക്കിയിരുന്നപ്പോഴാണ് ഇപ്പോൾ ഉത്പാദനനഷ്ടം മൂലം വിലകൂടിയത്.
മറ്റു സംഘർഷങ്ങൾ ഉണ്ടായില്ലെങ്കിൽ വിലവർധന അധികം നീണ്ടുനിൽക്കില്ലെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യൻ കന്പനികൾക്കുള്ള ക്രൂഡ് വില്പനകരാറുകൾ പാലിക്കുമെന്ന് സൗദി അറേബ്യയും എണ്ണക്കന്പനി അരാംകോയും അറിയിച്ചിട്ടുണ്ട്.