ന്യൂഡൽഹി: മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഓഗസ്റ്റിൽ 1.08 ശതമാനം മാത്രം. ജൂലൈയിലും ഇതുതന്നെയായിരുന്നു നില.
വിലക്കയറ്റം തീരെ കുറഞ്ഞുകാണുന്നതു പക്ഷേ ആശാവഹമായ കാര്യമായി നിരീക്ഷകർ കരുതുന്നില്ല. ഫാക്ടറി ഉത്പന്നങ്ങൾക്ക് ഓഗസ്റ്റിൽ വില വർധിച്ചതേ ഇല്ലെന്നാണു സൂചിക കാണിക്കുന്നത്. ഇതിനർഥം വില കൂട്ടാൻ കന്പനികൾക്കു കഴിയുന്നില്ലെന്നാണ്. വിപണിയിൽ ആവശ്യം കുറയുന്നതുകൊണ്ട് വില കൂട്ടാതിരിക്കുന്നു. സാന്പത്തികവളർച്ച മുരടിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
ഇന്ധനവിലക്കയറ്റത്തിൽ ശമനമുണ്ടായി. ഇന്ധനവില സൂചിക താഴുകയും ചെയ്തു. എന്നാൽ ഭക്ഷ്യവസ്തുക്കൾക്കു വില കയറുകയാണ്. 7.67 ശതമാനമാണു ഭക്ഷ്യവസ്തുക്കളുടെ ഓഗസ്റ്റിലെ വിലക്കയറ്റം. ഉള്ളി മുതൽ ഒട്ടുമിക്ക ഉത്പന്നങ്ങൾക്കും വില കുതിച്ചു. ജൂലൈയിൽ 6.15 ശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം. പാൽ, മുട്ട തുടങ്ങിയവയുടെ വിലവർധനയും ഭക്ഷ്യവിലക്കയറ്റത്തിനു വഴിതെളിച്ചു.
റിസർവ് ബാങ്ക് പലിശനിർണയത്തിനു കണക്കാക്കുന്നത് ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റമാണ്. ഓഗസ്റ്റിൽ അതു 3.21 ശതമാനമായിരുന്നു.
വിലക്കയറ്റം തീരെ കുറഞ്ഞുകാണുന്നതു പക്ഷേ ആശാവഹമായ കാര്യമായി നിരീക്ഷകർ കരുതുന്നില്ല. ഫാക്ടറി ഉത്പന്നങ്ങൾക്ക് ഓഗസ്റ്റിൽ വില വർധിച്ചതേ ഇല്ലെന്നാണു സൂചിക കാണിക്കുന്നത്. ഇതിനർഥം വില കൂട്ടാൻ കന്പനികൾക്കു കഴിയുന്നില്ലെന്നാണ്. വിപണിയിൽ ആവശ്യം കുറയുന്നതുകൊണ്ട് വില കൂട്ടാതിരിക്കുന്നു. സാന്പത്തികവളർച്ച മുരടിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
ഇന്ധനവിലക്കയറ്റത്തിൽ ശമനമുണ്ടായി. ഇന്ധനവില സൂചിക താഴുകയും ചെയ്തു. എന്നാൽ ഭക്ഷ്യവസ്തുക്കൾക്കു വില കയറുകയാണ്. 7.67 ശതമാനമാണു ഭക്ഷ്യവസ്തുക്കളുടെ ഓഗസ്റ്റിലെ വിലക്കയറ്റം. ഉള്ളി മുതൽ ഒട്ടുമിക്ക ഉത്പന്നങ്ങൾക്കും വില കുതിച്ചു. ജൂലൈയിൽ 6.15 ശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം. പാൽ, മുട്ട തുടങ്ങിയവയുടെ വിലവർധനയും ഭക്ഷ്യവിലക്കയറ്റത്തിനു വഴിതെളിച്ചു.
റിസർവ് ബാങ്ക് പലിശനിർണയത്തിനു കണക്കാക്കുന്നത് ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റമാണ്. ഓഗസ്റ്റിൽ അതു 3.21 ശതമാനമായിരുന്നു.