മുംബൈ: ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച അഞ്ചു ശതമാനമായി താണത് അപ്രതീക്ഷിതമായെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.
റിസർവ് ബാങ്ക് 5.8 ശതമാനം വളർച്ചയാണ് ഏപ്രിൽ-ജൂണിലേക്കു പ്രതീക്ഷിച്ചത്. എന്തുകൊണ്ടാണു നിഗമനം തെറ്റിയത് എന്നതു സംബന്ധിച്ചു പഠിക്കുമെന്ന് ഒരു ബിസിനസ് ചാനലിനു നല്കിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. വിലക്കയറ്റം സംബന്ധിച്ചു വളരെ കൃത്യമായ നിഗമനങ്ങളിലെത്താൻ റിസർവ് ബാങ്കിനു സാധിക്കുന്നുണ്ട്. ജിഡിപി കാര്യത്തിലും കൃത്യത നേടാൻ ശ്രമിക്കും.
സൗദിയിലെ ഡ്രോൺ ആക്രമണത്തെ തുടർന്നു ക്രൂഡ് ഓയിൽ വിലയിലുണ്ടായ കയറ്റം നീണ്ടുനിന്നാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിലും സർക്കാരിന്റെ ബജറ്റിലും പ്രത്യാഘാതം ഉണ്ടാക്കുമെന്നു ദാസ് പറഞ്ഞു. വിലകൾ പെട്ടെന്നു പഴയ നിലയിലായാൽ പ്രശ്നമില്ല. മറിച്ചായാൽ വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ടിലെ കമ്മി വർധിക്കും; സർക്കാരിന്റെ ബജറ്റ് കണക്കുകൂട്ടലും പാളും. 164 കോടി വീപ്പ ക്രൂഡ് ഓയിലാണ് ഈ വർഷം ഇന്ത്യ ഇറക്കുമതി ചെയ്യുക.
റിസർവ് ബാങ്ക് 5.8 ശതമാനം വളർച്ചയാണ് ഏപ്രിൽ-ജൂണിലേക്കു പ്രതീക്ഷിച്ചത്. എന്തുകൊണ്ടാണു നിഗമനം തെറ്റിയത് എന്നതു സംബന്ധിച്ചു പഠിക്കുമെന്ന് ഒരു ബിസിനസ് ചാനലിനു നല്കിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. വിലക്കയറ്റം സംബന്ധിച്ചു വളരെ കൃത്യമായ നിഗമനങ്ങളിലെത്താൻ റിസർവ് ബാങ്കിനു സാധിക്കുന്നുണ്ട്. ജിഡിപി കാര്യത്തിലും കൃത്യത നേടാൻ ശ്രമിക്കും.
സൗദിയിലെ ഡ്രോൺ ആക്രമണത്തെ തുടർന്നു ക്രൂഡ് ഓയിൽ വിലയിലുണ്ടായ കയറ്റം നീണ്ടുനിന്നാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിലും സർക്കാരിന്റെ ബജറ്റിലും പ്രത്യാഘാതം ഉണ്ടാക്കുമെന്നു ദാസ് പറഞ്ഞു. വിലകൾ പെട്ടെന്നു പഴയ നിലയിലായാൽ പ്രശ്നമില്ല. മറിച്ചായാൽ വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ടിലെ കമ്മി വർധിക്കും; സർക്കാരിന്റെ ബജറ്റ് കണക്കുകൂട്ടലും പാളും. 164 കോടി വീപ്പ ക്രൂഡ് ഓയിലാണ് ഈ വർഷം ഇന്ത്യ ഇറക്കുമതി ചെയ്യുക.