ഭവന നിർമാണ മേഖല
* 20,000 കോടി രൂപയുടെ പ്രത്യേക സഹായ നിധി. 10,000 കോടി കേന്ദ്രം മുടക്കും. അത്രയും തുക എൽഐസിയും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്നു മുടക്കും.
* മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾ പൂർത്തിയാക്കാൻ ഈ നിധിയിൽ നിന്ന് ധനസഹായം. സെബി അംഗീകൃത ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എഐഎഫ്) മാതൃകയിലാണ് ഇതു പ്രവർത്തിക്കുക.
* നിഷ്ക്രിയ ആസ്തി (എൻപിഎ) ആയതോ പാപ്പർ ഹാർജിയിൽ പെട്ടതോ ആയ പാർപ്പിട പദ്ധതികൾക്ക് ഇനി നിധിസഹായം നൽകില്ല.
* കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ ഭവനനിർമാണ വായ്പകളുടെ പലിശ കുറയ്ക്കും. പത്തുവർഷകാലാവധിയുള്ള സർക്കാർ കടപ്പത്രത്തിന്റെ പലിശയുമായി ഈ പലിശ ബന്ധിപ്പിക്കും.
* പിഎംഎവൈ പ്രകാരമുള്ള പാർപ്പിട പദ്ധതികൾക്കു ധനസമാഹരണം ലളിതമാക്കും.
കയറ്റുമതി വർധന
* കയറ്റുമതി സാധനങ്ങളുടെ ആഭ്യന്തര നികുതികളും ഡ്യൂട്ടികളും മടക്കി നല്കുന്നതിനു പുതിയ സ്കീം. റോഡ് ടെപ് (റെമിഷൻ ഓഫ് ഡ്യൂട്ടീസ് ഓർ ടാക്സസ് ഓൺ എക്സ്പോർട്ട് പ്രൊഡക്ട്) എന്നതാണു പുതിയ പദ്ധതി. നിലവിലുള്ള മെർക്കൻഡൈസ് എക്സ്പോർട്ട് ഫ്രം ഇന്ത്യ സ്ക്രീം (എംഇഐഎസ്) ഡിസംബർ 31-ന് അവസാനിക്കും. റോഡ്ടെപ് 2020 ജനുവരി ഒന്നിനു നിലവിൽ വരും. ഒരു വർഷം 50,000 കോടി രൂപയുടെ നികുതികൾ മടക്കി നല്കുന്നതാണു പദ്ധതി. ടെക്സ്റ്റൈൽസ് കയറ്റുമതിയിലാണ് ഇതു കൂടുതൽ സഹായകമാകുക.
*കയറ്റുമതിക്കുള്ള ധനസഹായം കൂട്ടും. കയറ്റുമതിക്കുള്ള പ്രവർത്തന മൂലധനവായ്പയ്ക്ക് ഇൻഷ്വറൻസ് വർധിപ്പിക്കും. 1700 കോടി രൂപയുടെ അധികച്ചെലവ് പ്രതീക്ഷിക്കുന്നു.
* മുൻഗണനാ മേഖലയിലെ കയറ്റുമതി വായ്പ 68,000 കോടി രൂപ കണ്ട് വർധിപ്പിക്കും.
* കയറ്റുമതി ധനസഹായം നിരീക്ഷിക്കാൻ മന്ത്രിതല സമിതി.
* സ്വതന്ത്ര വ്യാപാര കരാറുകൾ നല്കുന്ന ഡ്യൂട്ടി ഇളവുകൾ ഉപയോഗപ്പെടുത്താൻ സംവിധാനം.
* കയറ്റുമതി മേഖലയിൽ ചെറുകിട ഇടത്തരം യൂണിറ്റുകൾക്കു പ്രത്യേക സഹായം.
* കയറ്റുമതിയുടെ സ്രോതസ് നിർണയത്തിന് ഓൺലൈൻ സംവിധാനം.
* കയറ്റുമതി അനുമതികൾ ഡിജിറ്റൈസ് ചെയ്ത് വേഗത്തിലാക്കും.
വ്യാപാരമേള, ജിഎസ്ടി
=രാജ്യത്തു നാലു പ്രധാന നഗരങ്ങളിൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ വാർഷിക വ്യാപാര മേളകൾ. ആദ്യ വ്യാപാര മേള അടുത്ത മാർച്ചിൽ.
=രത്നങ്ങളും ആഭരണങ്ങളും ടെക്സ്റ്റൈൽസ്, തുകൽ ഉത്പന്നങ്ങൾ, യോഗ - ടൂറിസം - കരകൗശലങ്ങൾ എന്നിങ്ങനെ നാലു വിഷയങ്ങളായി തിരിച്ചാകും വ്യാപാര മേളകൾ.
=ജിഎസ്ടിയിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ഈ മാസാവസാനത്തോടെ പൂർണമായും ഇലക്ട്രോണിക് ആകും.
* 20,000 കോടി രൂപയുടെ പ്രത്യേക സഹായ നിധി. 10,000 കോടി കേന്ദ്രം മുടക്കും. അത്രയും തുക എൽഐസിയും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്നു മുടക്കും.
* മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾ പൂർത്തിയാക്കാൻ ഈ നിധിയിൽ നിന്ന് ധനസഹായം. സെബി അംഗീകൃത ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എഐഎഫ്) മാതൃകയിലാണ് ഇതു പ്രവർത്തിക്കുക.
* നിഷ്ക്രിയ ആസ്തി (എൻപിഎ) ആയതോ പാപ്പർ ഹാർജിയിൽ പെട്ടതോ ആയ പാർപ്പിട പദ്ധതികൾക്ക് ഇനി നിധിസഹായം നൽകില്ല.
* കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ ഭവനനിർമാണ വായ്പകളുടെ പലിശ കുറയ്ക്കും. പത്തുവർഷകാലാവധിയുള്ള സർക്കാർ കടപ്പത്രത്തിന്റെ പലിശയുമായി ഈ പലിശ ബന്ധിപ്പിക്കും.
* പിഎംഎവൈ പ്രകാരമുള്ള പാർപ്പിട പദ്ധതികൾക്കു ധനസമാഹരണം ലളിതമാക്കും.
കയറ്റുമതി വർധന
* കയറ്റുമതി സാധനങ്ങളുടെ ആഭ്യന്തര നികുതികളും ഡ്യൂട്ടികളും മടക്കി നല്കുന്നതിനു പുതിയ സ്കീം. റോഡ് ടെപ് (റെമിഷൻ ഓഫ് ഡ്യൂട്ടീസ് ഓർ ടാക്സസ് ഓൺ എക്സ്പോർട്ട് പ്രൊഡക്ട്) എന്നതാണു പുതിയ പദ്ധതി. നിലവിലുള്ള മെർക്കൻഡൈസ് എക്സ്പോർട്ട് ഫ്രം ഇന്ത്യ സ്ക്രീം (എംഇഐഎസ്) ഡിസംബർ 31-ന് അവസാനിക്കും. റോഡ്ടെപ് 2020 ജനുവരി ഒന്നിനു നിലവിൽ വരും. ഒരു വർഷം 50,000 കോടി രൂപയുടെ നികുതികൾ മടക്കി നല്കുന്നതാണു പദ്ധതി. ടെക്സ്റ്റൈൽസ് കയറ്റുമതിയിലാണ് ഇതു കൂടുതൽ സഹായകമാകുക.
*കയറ്റുമതിക്കുള്ള ധനസഹായം കൂട്ടും. കയറ്റുമതിക്കുള്ള പ്രവർത്തന മൂലധനവായ്പയ്ക്ക് ഇൻഷ്വറൻസ് വർധിപ്പിക്കും. 1700 കോടി രൂപയുടെ അധികച്ചെലവ് പ്രതീക്ഷിക്കുന്നു.
* മുൻഗണനാ മേഖലയിലെ കയറ്റുമതി വായ്പ 68,000 കോടി രൂപ കണ്ട് വർധിപ്പിക്കും.
* കയറ്റുമതി ധനസഹായം നിരീക്ഷിക്കാൻ മന്ത്രിതല സമിതി.
* സ്വതന്ത്ര വ്യാപാര കരാറുകൾ നല്കുന്ന ഡ്യൂട്ടി ഇളവുകൾ ഉപയോഗപ്പെടുത്താൻ സംവിധാനം.
* കയറ്റുമതി മേഖലയിൽ ചെറുകിട ഇടത്തരം യൂണിറ്റുകൾക്കു പ്രത്യേക സഹായം.
* കയറ്റുമതിയുടെ സ്രോതസ് നിർണയത്തിന് ഓൺലൈൻ സംവിധാനം.
* കയറ്റുമതി അനുമതികൾ ഡിജിറ്റൈസ് ചെയ്ത് വേഗത്തിലാക്കും.
വ്യാപാരമേള, ജിഎസ്ടി
=രാജ്യത്തു നാലു പ്രധാന നഗരങ്ങളിൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ വാർഷിക വ്യാപാര മേളകൾ. ആദ്യ വ്യാപാര മേള അടുത്ത മാർച്ചിൽ.
=രത്നങ്ങളും ആഭരണങ്ങളും ടെക്സ്റ്റൈൽസ്, തുകൽ ഉത്പന്നങ്ങൾ, യോഗ - ടൂറിസം - കരകൗശലങ്ങൾ എന്നിങ്ങനെ നാലു വിഷയങ്ങളായി തിരിച്ചാകും വ്യാപാര മേളകൾ.
=ജിഎസ്ടിയിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ഈ മാസാവസാനത്തോടെ പൂർണമായും ഇലക്ട്രോണിക് ആകും.