ന്യൂഡൽഹി: വാഹന വിപണിയിലെ മാന്ദ്യത്തിനു പിന്നിൽ ഓണ്‍ലൈൻ ടാക്സികളായ യൂബർ, ഓല സർവീസുകളാണെന്നും പുതുതലമുറയിൽ (മില്ലേനിയൽസ്- 1980-90 കാലത്ത് ജനിച്ചവർ) പെട്ടവർ വ്യാപകമായി ഈ സർവീസുകളെ ആശ്രയിച്ചതാണെന്നുമുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സിദ്ധാന്തത്തിനു പിന്തുണയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
അവർ പറഞ്ഞതിലും കാര്യമുണ്ടെ ന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി അവതരിപ്പിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തതാണ് ആക്ഷേപത്തിനിടയാക്കിയതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
നിർമല സീതാരാമന്റെ മില്ലേനിയൽസ് സിദ്ധാന്തത്തെ ട്രോളിയും വിമർശിച്ചും സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനിടെയാണ് ഗഡ്കരി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
മാരുതി, അശോക് ലൈലാൻഡ് കന്പനികൾ ഉത്പാദനവും ജീവനക്കാരുടെ അംഗസംഖ്യയും ഗണ്യമായി കുറച്ചതു ചൂണ്ടിക്കാട്ടിയപ്പോളാണ് പ്രശ്നത്തിനു കാരണമായി ധനമന്ത്രി നിർമല സീതാരാമൻ മില്ലേനിയൽസ് സിദ്ധാന്തം അവതരിപ്പിച്ചത്. 1980-90 കാലത്ത് ജനിച്ചവർ ഓണ്‍ലൈൻ ടാക്സികളായ ഓല, യൂബർ സർവീസുകളെ വ്യാപകമായി ആശ്രയിക്കുകയാണെന്നും ഇതുമൂലം പുതിയ വാഹനങ്ങൾ വാങ്ങാൻ തയാറാകാത്തതാണ് വാഹന വിപണിയിൽ മാന്ദ്യമുണ്ടാക്കാൻ കാരണമായതെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ നിർമല ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സിദ്ധാന്തം വാഹന വിപണിയിലെ മാന്ദ്യത്തിനുള്ള ഒരു കാരണം കൂടിയാണെന്നു അഭിപ്രായപ്പെട്ട നിതിൻ ഗഡ്കരി, ആഗോള വിപണിയിലുണ്ടായ സാന്പത്തിക പ്രതിസന്ധിയും ആവശ്യകതയും വിതരണവുമെല്ലാം കാരണമായിട്ടുണ്ടെ ന്നും പറഞ്ഞു.
ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി നിർമലയെ ന്യായീകരിച്ചത്. ഗഡ്കരിയുടെ അഭിമുഖം പുറത്തുവന്നതിനു പിന്നാലെ ബിജെപി വക്താവ് സാംബിത് പത്രയും യൂബർ-ഓല സിദ്ധാന്തം ഉയർത്തിക്കാട്ടി.
എന്നാൽ, വരുമാനം കുറഞ്ഞതിനു പിന്നാലെ യൂബർ, ഓല സർവീസുകൾ ജീവനക്കാരെ കുറച്ചതിന്റെ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ഈ പ്രസ്താവനകളോടു സമൂഹ മാധ്യമങ്ങളിൽ പ്രതികരണമുണ്ടാകുന്നത്. യൂബർ- ഓല കന്പനികളെ ആശ്രയിക്കുന്ന യുവാക്കളെ ബഹിഷ്കരിക്കൂ എന്ന ഹാഷ് ടാഗിലുള്ള ട്രോളുകളും പ്രതിഷേധ കുറിപ്പുകളായി പുറത്തുവരുന്നുണ്ട്.
1980കളിൽ ജനിച്ചവരെ ഗൂഗിളിൽ തെരഞ്ഞപ്പോൾ കിട്ടിയത് ബിജെപി ആണെന്ന ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി അടക്കമുള്ളവരും രംഗത്തെത്തി. ബിജെപി രൂപീകൃതമായ വർഷം ഏതെന്ന ഗൂഗിൾ സേർച്ചിന് 1980 ഏപ്രിൽ ആറാണെന്നു ലഭിച്ച മറുപടിയുടെ സ്ക്രീൻ ഷോട്ടും സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ ട്രോളായി പങ്കുവച്ചിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളും ഇതിലുണ്ട്.
അവർ പറഞ്ഞതിലും കാര്യമുണ്ടെ ന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി അവതരിപ്പിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തതാണ് ആക്ഷേപത്തിനിടയാക്കിയതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
നിർമല സീതാരാമന്റെ മില്ലേനിയൽസ് സിദ്ധാന്തത്തെ ട്രോളിയും വിമർശിച്ചും സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനിടെയാണ് ഗഡ്കരി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
മാരുതി, അശോക് ലൈലാൻഡ് കന്പനികൾ ഉത്പാദനവും ജീവനക്കാരുടെ അംഗസംഖ്യയും ഗണ്യമായി കുറച്ചതു ചൂണ്ടിക്കാട്ടിയപ്പോളാണ് പ്രശ്നത്തിനു കാരണമായി ധനമന്ത്രി നിർമല സീതാരാമൻ മില്ലേനിയൽസ് സിദ്ധാന്തം അവതരിപ്പിച്ചത്. 1980-90 കാലത്ത് ജനിച്ചവർ ഓണ്‍ലൈൻ ടാക്സികളായ ഓല, യൂബർ സർവീസുകളെ വ്യാപകമായി ആശ്രയിക്കുകയാണെന്നും ഇതുമൂലം പുതിയ വാഹനങ്ങൾ വാങ്ങാൻ തയാറാകാത്തതാണ് വാഹന വിപണിയിൽ മാന്ദ്യമുണ്ടാക്കാൻ കാരണമായതെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ നിർമല ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സിദ്ധാന്തം വാഹന വിപണിയിലെ മാന്ദ്യത്തിനുള്ള ഒരു കാരണം കൂടിയാണെന്നു അഭിപ്രായപ്പെട്ട നിതിൻ ഗഡ്കരി, ആഗോള വിപണിയിലുണ്ടായ സാന്പത്തിക പ്രതിസന്ധിയും ആവശ്യകതയും വിതരണവുമെല്ലാം കാരണമായിട്ടുണ്ടെ ന്നും പറഞ്ഞു.
ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി നിർമലയെ ന്യായീകരിച്ചത്. ഗഡ്കരിയുടെ അഭിമുഖം പുറത്തുവന്നതിനു പിന്നാലെ ബിജെപി വക്താവ് സാംബിത് പത്രയും യൂബർ-ഓല സിദ്ധാന്തം ഉയർത്തിക്കാട്ടി.
എന്നാൽ, വരുമാനം കുറഞ്ഞതിനു പിന്നാലെ യൂബർ, ഓല സർവീസുകൾ ജീവനക്കാരെ കുറച്ചതിന്റെ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ഈ പ്രസ്താവനകളോടു സമൂഹ മാധ്യമങ്ങളിൽ പ്രതികരണമുണ്ടാകുന്നത്. യൂബർ- ഓല കന്പനികളെ ആശ്രയിക്കുന്ന യുവാക്കളെ ബഹിഷ്കരിക്കൂ എന്ന ഹാഷ് ടാഗിലുള്ള ട്രോളുകളും പ്രതിഷേധ കുറിപ്പുകളായി പുറത്തുവരുന്നുണ്ട്.
1980കളിൽ ജനിച്ചവരെ ഗൂഗിളിൽ തെരഞ്ഞപ്പോൾ കിട്ടിയത് ബിജെപി ആണെന്ന ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി അടക്കമുള്ളവരും രംഗത്തെത്തി. ബിജെപി രൂപീകൃതമായ വർഷം ഏതെന്ന ഗൂഗിൾ സേർച്ചിന് 1980 ഏപ്രിൽ ആറാണെന്നു ലഭിച്ച മറുപടിയുടെ സ്ക്രീൻ ഷോട്ടും സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ ട്രോളായി പങ്കുവച്ചിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളും ഇതിലുണ്ട്.