ബെയ്ജിംഗ്: ചൈനയുടെ ഓൺലൈൻ റീട്ടെയ്ലിംഗ് കുതിപ്പിനു കാരണമായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക് മാ പടിയിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കന്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമാണ് അദ്ദേഹം ഒഴിഞ്ഞത്.
ചൈനയിലെ ഏറ്റവും വലിയ ധനികരിലൊരാളും ശ്രദ്ധേയനായ സംരംഭകനുമായ അദ്ദേഹം 55-ാം വയസിലാണ് കന്പനിയിൽനിന്നു പടിയിറങ്ങുന്നത്. ഈ വിടവാങ്ങൾ കഴിഞ്ഞ ജന്മദിനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നതാണ്. ചെയർമാൻ സ്ഥാനത്തുനിന്നു പടിയിറങ്ങിയാലും ആലിബാബ പാർട്ണർഷിപ്പിന്റെ 36 അംഗ ഗ്രൂപ്പിൽ അദ്ദേഹമുണ്ടാകും. മാത്രമല്ല ഡയറക്ടർ ബോർഡ് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരവും അദ്ദേഹത്തിനായിരിക്കും.
ഇംഗ്ലീഷ് അധ്യാപകനായിരുന്ന മാ 1999ലാണ് ആലിബാബ സ്ഥാപിച്ചത്. ചൈനീസ് കയറ്റുമതിക്കാരെ അമേരിക്കൻ റീട്ടെയ്ലർമാരുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മായുടെ പിൻഗാമിയായി ചെയർമാൻ സ്ഥാനത്തെത്തുക സിഇഒ ഡാനിയേൽ ഴാംഗ് ആണ്. 12 വർഷമായി ആലിബാബയ്ക്കൊപ്പമുള്ള വ്യക്തിയാണ് ഡാനിയേൽ. നേരത്തെ ആലിബാബയുടെതന്നെ ടിമാൾ ഡോട്ട് കോമിന്റെ ബിസിനസ് യൂണിറ്റ് പ്രസിഡന്റായിരുന്നു.
ചൈനയുടെ വളരുന്ന കൺസ്യൂമർ മാർക്കറ്റ്, ഓൺലൈൻ ബാങ്കിംഗ്, വിനോദം, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഇന്ന് ആലിബാബയുടെ സാന്നിധ്യമുണ്ട്. ആകെ ബിസിനസിന്റെ 66 ശതമാനവും ചൈനയിൽനിന്നുതന്നെയുള്ള ആലിബാബയുടെ ജൂണിൽ അവസാനിച്ച ത്രൈമാസത്തിലെ വരുമാനം 1670 കോടി ഡോളറാണ്.
സമീപകാലത്ത് അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാരയുദ്ധം ചൈനീസ് റീട്ടെയ്ൽ മാർക്കറ്റിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഓൺലൈൻ വിപണിയുടെ വളർച്ച 23.9 ശതമാനത്തിൽനിന്ന് 17.8 ശതമാനത്തിലേക്കു കൂപ്പുകുത്തി. എന്നാൽ, ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ തങ്ങൾക്ക് 42 ശതമാനം വളർച്ചയുണ്ടെന്ന് ആലിബാബ അവകാശപ്പെട്ടു. അറ്റാദായത്തിൽ 145 ശതമാനം വളർച്ചയുമുണ്ട്.
ഏഷ്യയിലെ ധനികൻ
ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പട്ടം ജാക്ക് മാ കരസ്ഥമാക്കിയത് 2016ലാണ്. ഡാലിയൻ വാൻഡ ഗ്രൂപ്പ് ചെയർമാൻ വാംഗ് ജിയാൻലിൻ ആയിരുന്നു മായുടെ മുൻഗാമി. ഇപ്പോൾ ഈ സ്ഥാനം അലങ്കരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 4740 കോടി ഡോളറാണ് അംബാനിയുടെ ആസ്തി. മായ്ക്ക് 4180 കോടി ഡോളറുണ്ട്.
ചൈനയിലെ ഏറ്റവും വലിയ ധനികരിലൊരാളും ശ്രദ്ധേയനായ സംരംഭകനുമായ അദ്ദേഹം 55-ാം വയസിലാണ് കന്പനിയിൽനിന്നു പടിയിറങ്ങുന്നത്. ഈ വിടവാങ്ങൾ കഴിഞ്ഞ ജന്മദിനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നതാണ്. ചെയർമാൻ സ്ഥാനത്തുനിന്നു പടിയിറങ്ങിയാലും ആലിബാബ പാർട്ണർഷിപ്പിന്റെ 36 അംഗ ഗ്രൂപ്പിൽ അദ്ദേഹമുണ്ടാകും. മാത്രമല്ല ഡയറക്ടർ ബോർഡ് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരവും അദ്ദേഹത്തിനായിരിക്കും.
ഇംഗ്ലീഷ് അധ്യാപകനായിരുന്ന മാ 1999ലാണ് ആലിബാബ സ്ഥാപിച്ചത്. ചൈനീസ് കയറ്റുമതിക്കാരെ അമേരിക്കൻ റീട്ടെയ്ലർമാരുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മായുടെ പിൻഗാമിയായി ചെയർമാൻ സ്ഥാനത്തെത്തുക സിഇഒ ഡാനിയേൽ ഴാംഗ് ആണ്. 12 വർഷമായി ആലിബാബയ്ക്കൊപ്പമുള്ള വ്യക്തിയാണ് ഡാനിയേൽ. നേരത്തെ ആലിബാബയുടെതന്നെ ടിമാൾ ഡോട്ട് കോമിന്റെ ബിസിനസ് യൂണിറ്റ് പ്രസിഡന്റായിരുന്നു.
ചൈനയുടെ വളരുന്ന കൺസ്യൂമർ മാർക്കറ്റ്, ഓൺലൈൻ ബാങ്കിംഗ്, വിനോദം, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഇന്ന് ആലിബാബയുടെ സാന്നിധ്യമുണ്ട്. ആകെ ബിസിനസിന്റെ 66 ശതമാനവും ചൈനയിൽനിന്നുതന്നെയുള്ള ആലിബാബയുടെ ജൂണിൽ അവസാനിച്ച ത്രൈമാസത്തിലെ വരുമാനം 1670 കോടി ഡോളറാണ്.
സമീപകാലത്ത് അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാരയുദ്ധം ചൈനീസ് റീട്ടെയ്ൽ മാർക്കറ്റിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഓൺലൈൻ വിപണിയുടെ വളർച്ച 23.9 ശതമാനത്തിൽനിന്ന് 17.8 ശതമാനത്തിലേക്കു കൂപ്പുകുത്തി. എന്നാൽ, ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ തങ്ങൾക്ക് 42 ശതമാനം വളർച്ചയുണ്ടെന്ന് ആലിബാബ അവകാശപ്പെട്ടു. അറ്റാദായത്തിൽ 145 ശതമാനം വളർച്ചയുമുണ്ട്.
ഏഷ്യയിലെ ധനികൻ
ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പട്ടം ജാക്ക് മാ കരസ്ഥമാക്കിയത് 2016ലാണ്. ഡാലിയൻ വാൻഡ ഗ്രൂപ്പ് ചെയർമാൻ വാംഗ് ജിയാൻലിൻ ആയിരുന്നു മായുടെ മുൻഗാമി. ഇപ്പോൾ ഈ സ്ഥാനം അലങ്കരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 4740 കോടി ഡോളറാണ് അംബാനിയുടെ ആസ്തി. മായ്ക്ക് 4180 കോടി ഡോളറുണ്ട്.