ന്യൂഡൽഹി: വിപണിയിലെ മാന്ദ്യത്തെത്തുടർന്ന് പ്രതിസന്ധിയിലായ വാഹനവിപണിക്ക് ആവശ്യമായ പരിഗണന നല്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വാഹനനിർമാതാക്കൾ സമർപ്പിച്ച ചില നിർദേശങ്ങൾ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അവർ പറഞ്ഞു.
വാഹനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്നാണ് വാഹനനിർമാതാക്കളുടെ പ്രധാന ആവശ്യം. നിലവിൽ 28 ശതമാനമാണ് വാഹനങ്ങളുടെ ജിഎസ്ടി. ഇത് 18 ശതമാനത്തിലേക്കു മാറ്റണമെന്നാണ് ആവശ്യം. ഈ മാസം 20ന് ഗോവയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കും.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ വളർച്ച ഏറ്റവും താഴ്ന്ന നിലയിലാണ്. സ്വകാര്യ നിക്ഷേപങ്ങൾ കുറഞ്ഞതും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയുമെല്ലാം വാഹന മേഖലയെ പിന്നോട്ടടിച്ചു. ഒപ്പം തൊഴിൽ നഷ്ടവും വരുത്തി.
സാന്പത്തിക മേഖലയിലെ തളർച്ച പിടിച്ചുനിർത്താനായി എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം എന്ന് വിവിധ മേഖലകളിലെ പ്രതിനിധികളുമായി ധനമന്ത്രി കഴിഞ്ഞ മാസം ആലോചന നടത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പ്രഖ്യാപനങ്ങളും നടത്തി. സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും പഴയ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങണമെന്ന് നിർബന്ധമാക്കി. ഇതുകൂടാതെ കൊമേഴ്സൽ വാഹനങ്ങളിലും പുതിയവ നിർബന്ധമാക്കി. മാത്രമല്ല വാഹന വായ്പ ലളിതമാക്കാൻ ബാങ്കുകളോടു നിർദേശിക്കുകയും ചെയ്തു.
വാഹനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്നാണ് വാഹനനിർമാതാക്കളുടെ പ്രധാന ആവശ്യം. നിലവിൽ 28 ശതമാനമാണ് വാഹനങ്ങളുടെ ജിഎസ്ടി. ഇത് 18 ശതമാനത്തിലേക്കു മാറ്റണമെന്നാണ് ആവശ്യം. ഈ മാസം 20ന് ഗോവയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കും.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ വളർച്ച ഏറ്റവും താഴ്ന്ന നിലയിലാണ്. സ്വകാര്യ നിക്ഷേപങ്ങൾ കുറഞ്ഞതും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയുമെല്ലാം വാഹന മേഖലയെ പിന്നോട്ടടിച്ചു. ഒപ്പം തൊഴിൽ നഷ്ടവും വരുത്തി.
സാന്പത്തിക മേഖലയിലെ തളർച്ച പിടിച്ചുനിർത്താനായി എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം എന്ന് വിവിധ മേഖലകളിലെ പ്രതിനിധികളുമായി ധനമന്ത്രി കഴിഞ്ഞ മാസം ആലോചന നടത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പ്രഖ്യാപനങ്ങളും നടത്തി. സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും പഴയ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങണമെന്ന് നിർബന്ധമാക്കി. ഇതുകൂടാതെ കൊമേഴ്സൽ വാഹനങ്ങളിലും പുതിയവ നിർബന്ധമാക്കി. മാത്രമല്ല വാഹന വായ്പ ലളിതമാക്കാൻ ബാങ്കുകളോടു നിർദേശിക്കുകയും ചെയ്തു.