കൊച്ചി: രാജ്യം നേരിടുന്ന സാന്പത്തിക പ്രതിസന്ധി താത്കാലികം മാത്രമാണെന്നു കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ രാം മേഘ്വാൾ. നരേന്ദ്ര മോദി സർക്കാരിന്റെ നൂറു ദിന നേട്ടങ്ങൾ വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ സാന്പത്തിക പാത ശോഭനമാണ്. 11ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തായി. 2033 ഓടെ നാം മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചേരും.
ബിഎസ്എൻഎലിനു സാന്പത്തിക പാക്കേജ് നൽകുന്ന കാര്യം ധനമന്ത്രിയുടെ പരിഗണനയിലാണ്. ബിഎസ്എൻഎലിനെ കേന്ദ്ര സർക്കാർ കൈവെടിയില്ല. ബിഎസ്എൻഎൽ-എംടിഎൻഎൽ ലയനത്തെക്കുറിച്ചു ചർച്ച നടന്നുവരികയാണ്. 1995 മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് ബിഎസ്എൻഎലിൽ ഉള്ളത്. ലയന ചർച്ചകളെ യൂണിയനുകൾ എതിർക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സെഷനിൽ ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിക്കുന്ന ബില്ലുകളാണിവ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്ലിം സ്ത്രീകൾക്ക് ശക്തി പകരുന്ന നടപടിയാണ്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരിന്റെ ധീരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബിഎസ്എൻഎലിനു സാന്പത്തിക പാക്കേജ് നൽകുന്ന കാര്യം ധനമന്ത്രിയുടെ പരിഗണനയിലാണ്. ബിഎസ്എൻഎലിനെ കേന്ദ്ര സർക്കാർ കൈവെടിയില്ല. ബിഎസ്എൻഎൽ-എംടിഎൻഎൽ ലയനത്തെക്കുറിച്ചു ചർച്ച നടന്നുവരികയാണ്. 1995 മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് ബിഎസ്എൻഎലിൽ ഉള്ളത്. ലയന ചർച്ചകളെ യൂണിയനുകൾ എതിർക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സെഷനിൽ ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിക്കുന്ന ബില്ലുകളാണിവ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്ലിം സ്ത്രീകൾക്ക് ശക്തി പകരുന്ന നടപടിയാണ്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരിന്റെ ധീരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.