വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഏഷ്യൻ രാജ്യങ്ങളിൽ റബർലഭ്യത ഉയർന്നത് ഉത്പാദകരെ ആശങ്കയിലാക്കി; ഇന്ത്യൻ മാർക്കറ്റിലും പ്രതീക്ഷയ്ക്കു വകയില്ല. ഏലക്ക വിളവെടുപ്പ് പുരോഗമിക്കുന്നു, പുതിയ ചരക്കുവരവ് വിലത്തകർച്ചയ്ക്ക് ഇടയാക്കി. ഉത്തരേന്ത്യയിൽ ഉത്സവദിനങ്ങൾ അടുത്തിട്ടും കുരുമുളകിനു മാന്ദ്യം. നാളികേരവിപണി ഓണലഹരിയിലേക്ക്, വെളിച്ചെണ്ണ വില്പന ചൂടുപിടിച്ചു. റിക്കാർഡ് തിളക്കവുമായി പവൻ, ആഗോള സ്വർണവിപണി ബുള്ളിഷ്.
റബർ
റബർവില വീണ്ടും ഇടിഞ്ഞത് ഉത്പാദകരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ടയർ ലോബി ഏഷ്യൻ മാർക്കറ്റുകളിൽ സജീവമാണെങ്കിലും ടാപ്പിംഗ് പുരോഗമിക്കുന്നതിനൊപ്പം പുതിയ ഷീറ്റ് വില്പനയ്ക്കിറക്കാൻ മുഖ്യ ഉത്പാദകരാജ്യങ്ങൾ മത്സരിക്കുന്നു. റബർ മാർക്കറ്റിലെ ചലനങ്ങൾ കർഷകർക്ക് അനുകൂലമല്ലെന്ന വിലയിരുത്തലിൽ ഊഹക്കച്ചവടക്കാരും അവധിവ്യാപാരത്തിൽ വില്പനകാരായി.
റബർ ലഭ്യത ഉയർന്നതോടെ ടോക്കോമിൽ വാരാന്ത്യം കിലോഗ്രാമിന് 168 യെന്നിലേക്ക് ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച 174 യെന്നിലെ നിർണായക താങ്ങ് നഷ്ടപ്പെട്ടത് വില്പനസമ്മർദം ശക്തമാക്കാൻ ഇടയുണ്ട്. വിപണിയുടെ താങ്ങ് 148 യെന്നിലാണ്. ജൂൺ-ജൂലൈയിൽ കിലോ 240 യെന്നിൽ നീങ്ങിയ റബറിന് നേരിട്ട വിലത്തകർച്ച കേരളത്തിലെ കർഷകർക്കും തിരിച്ചടിയാവും.
കോട്ടയത്ത് നാലാം ഗ്രേഡ് റബറിന് 500 രൂപയും അഞ്ചാം ഗ്രേഡിന് 700 രൂപയും ഇടിഞ്ഞു. ആഭ്യന്തര -അന്താരാഷ്ട്ര വിലകൾ തമ്മിലുള്ള അന്തരം കിലോഗ്രാമിന് 30 രൂപയായി മാറിയതോടെ ടയർ ലോബി ഇറക്കുമതിക്ക് മുൻതൂക്കം നല്കി.
കൊച്ചിയിലും കോട്ടയത്തും ഷീറ്റ് ക്ഷാമത്തിനിടെ വിലയിടിഞ്ഞത് കർഷകരെ ആശങ്കയിലാക്കി. 14,500 രൂപയിൽനിന്ന് നാലാം ഗ്രേഡ് 13,900ലേക്ക് ഇടിഞ്ഞു. ചെറുകിട കർഷകർ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് ചരക്കിറക്കി. ഈ വാരം വരവ് ഉയരാം. വിപണി 13,500ൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം. ബാങ്കോക്കിൽ മികച്ചയിനം റബർ 10,901 രൂപയിലാണ്.
ഏലം
ഹൈറേഞ്ചിൽ ഏലം സീസൺ ആരംഭിച്ചു. ഏകദേശം രണ്ടു മാസം വൈകിയാണ് ഇക്കുറി തോട്ടങ്ങളിൽ ഏലച്ചെടികൾ പൂത്തത്. കർഷകർ ആദ്യ വിളവ് വില്പനയ്ക്കെത്തിച്ചത് വാങ്ങലുകാർക്ക് ആശ്വാസമായെങ്കിലും ചരക്കുവരവ് വിലത്തകർച്ചയ്ക്ക് ഇടയാക്കി. ജൂൺ-ഓഗസ്റ്റ് മധ്യം വരെയുള്ള കാലയളവിലെ കടുത്ത ക്ഷാമം റിക്കാർഡ് വിലക്കയറ്റം സൃഷ്ടിച്ചു. ഒരു കിലോഗ്രാം ഏലക്കയുടെ വില 7000 രൂപ വരെ ഉയർന്നു.
പുതിയ ഏലക്കയെത്തി ഒരാഴ്ച പിന്നിടുംമുമ്പേ വില കുത്തനെ ഇടിഞ്ഞത് ഹൈറേഞ്ചിനെ ഞെട്ടിച്ചു. ശനിയാഴ്ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 2,904 രൂപയായും ശരാശരി ഇനങ്ങൾ 2,618 രൂപയായും താഴ്ന്നു.
ഓണം അടുത്തിനാൽ ആഭ്യന്തര ഡിമാൻഡ് ശക്തമാണ്. ഓണാവശ്യങ്ങൾക്കു വേണ്ടിയുള്ള പണം കണ്ടത്താൻ ഉത്പാദകർ കൂടുതൽ ചരക്കിറക്കിയാൽ വില വീണ്ടും ചാഞ്ചാടും.
കുരുമുളക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവാഘോഷങ്ങൾ ഒരുങ്ങിയിട്ടും കുരുമുളകിന് ആവശ്യക്കാരില്ല. വിദേശ ഓർഡറുകൾ തത്കാലം പ്രതീക്ഷിക്കാനാവില്ലെന്നാണ് കയറ്റുമതിക്കാരുടെ പക്ഷം. വിളവെടുപ്പിന് ഒരുങ്ങുന്ന ബ്രസീൽ ടണ്ണിന് 2000-2200 ഡോളറിന് ഓഫർ ഇറക്കി. അതിനുമുമ്പേ സ്റ്റോക്ക് വിറ്റഴിക്കാൻ വിയറ്റ്നാമും ഇന്തോനേഷ്യയും രംഗത്തിറങ്ങി. ഈ രാജ്യങ്ങളും 2500 ഡോളറിനു ക്വട്ടേഷൻ ഇറക്കി. ഇന്ത്യൻ നിരക്ക് ടണ്ണിന് 5275 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,600 രൂപ.
നാളികേരം
നാളികേരോത്പന്ന വിപണി ഉണർവിലാണ്. ഓണം അടുത്തതോടെ മില്ലുകാർ കൊപ്രസംഭരണം ശക്തമാക്കി. ഉത്സവ ഡിമാൻഡിൽ വിപണി ചൂടുപിടിച്ചത് നാളികേര കർഷകരെയും ആവേശം കൊള്ളിച്ചു. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന ഉയരുമെന്ന വിശ്വാസത്തിലാണ് വ്യാപാരികളും. കൊപ്ര 9785ൽനിന്ന് 10,170 രൂപയായി. കൊപ്ര താങ്ങുവിലയേക്കാൾ ഉയർന്ന സാഹചര്യത്തിൽ സംഭരണ ഏജൻസികൾ രംഗത്തുനിന്ന് പിൻവലിയും. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 600 രൂപ ഉയർന്ന് 15,200 രൂപയായി.
സ്വർണം
സ്വർണം പുതിയ ഉയരം ദർശിച്ചു. 28,000 രൂപയിൽ വില്പന തുടങ്ങിയ പവൻ വാരമധ്യം 27,840 രൂപയായി താഴ്ന്നെങ്കിലും പിന്നീട് നിരക്ക് 28,000 രൂപയായും ശനിയാഴ്ച റിക്കാർഡ് വിലയായ 28,320 രൂപയായും ഉയർന്നു. ഇതോടെ ഒരു ഗ്രാം പൊന്നിന് വില 3540 രൂപയായി.
അന്താരാഷ്ട്ര മാർക്കറ്റിലും സ്വർണം മികവിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1512 ഡോളറിൽനിന്ന് 1492ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം രണ്ടു ശതമാനം നേട്ടവുമായി 1530 ഡോളർ വരെ കയറി. സ്വർണം 1554-1576 ഡോളറിനെയാണ് ലക്ഷ്യമിടുന്നത്. 1480 ഡോളറിൽ താങ്ങ് നിലനിൽക്കുന്നു.
വിലക്കയറ്റം മൂലം ഇന്ത്യയിലും ചൈനയിലും ബിസ്കറ്റിന് ഡിമാൻഡ് മങ്ങി. വൻ നഗരങ്ങളിൽ ഇറക്കുമതിക്കാർ വില കുറച്ചും തങ്കം വിറ്റഴിച്ചു. ഹോങ്കോംഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ടൂറിസ്റ്റുകൾ കുറഞ്ഞത് സ്വർണവില്പനയെ ബാധിച്ചു. അതേസമയം സാമ്പത്തികമേഖലയിലെ മാന്ദ്യം മുന്നിൽക്കണ്ട് ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപത്തിനു മത്സരിക്കുന്നു. ബുള്ളിഷ് ട്രൻഡ് നിലനിന്നാൽ വർഷാന്ത്യത്തോടെ സ്വർണം 1708 ഡോളർ വരെ ഉയരാം.
ഏഷ്യൻ രാജ്യങ്ങളിൽ റബർലഭ്യത ഉയർന്നത് ഉത്പാദകരെ ആശങ്കയിലാക്കി; ഇന്ത്യൻ മാർക്കറ്റിലും പ്രതീക്ഷയ്ക്കു വകയില്ല. ഏലക്ക വിളവെടുപ്പ് പുരോഗമിക്കുന്നു, പുതിയ ചരക്കുവരവ് വിലത്തകർച്ചയ്ക്ക് ഇടയാക്കി. ഉത്തരേന്ത്യയിൽ ഉത്സവദിനങ്ങൾ അടുത്തിട്ടും കുരുമുളകിനു മാന്ദ്യം. നാളികേരവിപണി ഓണലഹരിയിലേക്ക്, വെളിച്ചെണ്ണ വില്പന ചൂടുപിടിച്ചു. റിക്കാർഡ് തിളക്കവുമായി പവൻ, ആഗോള സ്വർണവിപണി ബുള്ളിഷ്.
റബർ
റബർവില വീണ്ടും ഇടിഞ്ഞത് ഉത്പാദകരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ടയർ ലോബി ഏഷ്യൻ മാർക്കറ്റുകളിൽ സജീവമാണെങ്കിലും ടാപ്പിംഗ് പുരോഗമിക്കുന്നതിനൊപ്പം പുതിയ ഷീറ്റ് വില്പനയ്ക്കിറക്കാൻ മുഖ്യ ഉത്പാദകരാജ്യങ്ങൾ മത്സരിക്കുന്നു. റബർ മാർക്കറ്റിലെ ചലനങ്ങൾ കർഷകർക്ക് അനുകൂലമല്ലെന്ന വിലയിരുത്തലിൽ ഊഹക്കച്ചവടക്കാരും അവധിവ്യാപാരത്തിൽ വില്പനകാരായി.
റബർ ലഭ്യത ഉയർന്നതോടെ ടോക്കോമിൽ വാരാന്ത്യം കിലോഗ്രാമിന് 168 യെന്നിലേക്ക് ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച 174 യെന്നിലെ നിർണായക താങ്ങ് നഷ്ടപ്പെട്ടത് വില്പനസമ്മർദം ശക്തമാക്കാൻ ഇടയുണ്ട്. വിപണിയുടെ താങ്ങ് 148 യെന്നിലാണ്. ജൂൺ-ജൂലൈയിൽ കിലോ 240 യെന്നിൽ നീങ്ങിയ റബറിന് നേരിട്ട വിലത്തകർച്ച കേരളത്തിലെ കർഷകർക്കും തിരിച്ചടിയാവും.
കോട്ടയത്ത് നാലാം ഗ്രേഡ് റബറിന് 500 രൂപയും അഞ്ചാം ഗ്രേഡിന് 700 രൂപയും ഇടിഞ്ഞു. ആഭ്യന്തര -അന്താരാഷ്ട്ര വിലകൾ തമ്മിലുള്ള അന്തരം കിലോഗ്രാമിന് 30 രൂപയായി മാറിയതോടെ ടയർ ലോബി ഇറക്കുമതിക്ക് മുൻതൂക്കം നല്കി.
കൊച്ചിയിലും കോട്ടയത്തും ഷീറ്റ് ക്ഷാമത്തിനിടെ വിലയിടിഞ്ഞത് കർഷകരെ ആശങ്കയിലാക്കി. 14,500 രൂപയിൽനിന്ന് നാലാം ഗ്രേഡ് 13,900ലേക്ക് ഇടിഞ്ഞു. ചെറുകിട കർഷകർ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് ചരക്കിറക്കി. ഈ വാരം വരവ് ഉയരാം. വിപണി 13,500ൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം. ബാങ്കോക്കിൽ മികച്ചയിനം റബർ 10,901 രൂപയിലാണ്.
ഏലം
ഹൈറേഞ്ചിൽ ഏലം സീസൺ ആരംഭിച്ചു. ഏകദേശം രണ്ടു മാസം വൈകിയാണ് ഇക്കുറി തോട്ടങ്ങളിൽ ഏലച്ചെടികൾ പൂത്തത്. കർഷകർ ആദ്യ വിളവ് വില്പനയ്ക്കെത്തിച്ചത് വാങ്ങലുകാർക്ക് ആശ്വാസമായെങ്കിലും ചരക്കുവരവ് വിലത്തകർച്ചയ്ക്ക് ഇടയാക്കി. ജൂൺ-ഓഗസ്റ്റ് മധ്യം വരെയുള്ള കാലയളവിലെ കടുത്ത ക്ഷാമം റിക്കാർഡ് വിലക്കയറ്റം സൃഷ്ടിച്ചു. ഒരു കിലോഗ്രാം ഏലക്കയുടെ വില 7000 രൂപ വരെ ഉയർന്നു.
പുതിയ ഏലക്കയെത്തി ഒരാഴ്ച പിന്നിടുംമുമ്പേ വില കുത്തനെ ഇടിഞ്ഞത് ഹൈറേഞ്ചിനെ ഞെട്ടിച്ചു. ശനിയാഴ്ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 2,904 രൂപയായും ശരാശരി ഇനങ്ങൾ 2,618 രൂപയായും താഴ്ന്നു.
ഓണം അടുത്തിനാൽ ആഭ്യന്തര ഡിമാൻഡ് ശക്തമാണ്. ഓണാവശ്യങ്ങൾക്കു വേണ്ടിയുള്ള പണം കണ്ടത്താൻ ഉത്പാദകർ കൂടുതൽ ചരക്കിറക്കിയാൽ വില വീണ്ടും ചാഞ്ചാടും.
കുരുമുളക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവാഘോഷങ്ങൾ ഒരുങ്ങിയിട്ടും കുരുമുളകിന് ആവശ്യക്കാരില്ല. വിദേശ ഓർഡറുകൾ തത്കാലം പ്രതീക്ഷിക്കാനാവില്ലെന്നാണ് കയറ്റുമതിക്കാരുടെ പക്ഷം. വിളവെടുപ്പിന് ഒരുങ്ങുന്ന ബ്രസീൽ ടണ്ണിന് 2000-2200 ഡോളറിന് ഓഫർ ഇറക്കി. അതിനുമുമ്പേ സ്റ്റോക്ക് വിറ്റഴിക്കാൻ വിയറ്റ്നാമും ഇന്തോനേഷ്യയും രംഗത്തിറങ്ങി. ഈ രാജ്യങ്ങളും 2500 ഡോളറിനു ക്വട്ടേഷൻ ഇറക്കി. ഇന്ത്യൻ നിരക്ക് ടണ്ണിന് 5275 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,600 രൂപ.
നാളികേരം
നാളികേരോത്പന്ന വിപണി ഉണർവിലാണ്. ഓണം അടുത്തതോടെ മില്ലുകാർ കൊപ്രസംഭരണം ശക്തമാക്കി. ഉത്സവ ഡിമാൻഡിൽ വിപണി ചൂടുപിടിച്ചത് നാളികേര കർഷകരെയും ആവേശം കൊള്ളിച്ചു. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന ഉയരുമെന്ന വിശ്വാസത്തിലാണ് വ്യാപാരികളും. കൊപ്ര 9785ൽനിന്ന് 10,170 രൂപയായി. കൊപ്ര താങ്ങുവിലയേക്കാൾ ഉയർന്ന സാഹചര്യത്തിൽ സംഭരണ ഏജൻസികൾ രംഗത്തുനിന്ന് പിൻവലിയും. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 600 രൂപ ഉയർന്ന് 15,200 രൂപയായി.
സ്വർണം
സ്വർണം പുതിയ ഉയരം ദർശിച്ചു. 28,000 രൂപയിൽ വില്പന തുടങ്ങിയ പവൻ വാരമധ്യം 27,840 രൂപയായി താഴ്ന്നെങ്കിലും പിന്നീട് നിരക്ക് 28,000 രൂപയായും ശനിയാഴ്ച റിക്കാർഡ് വിലയായ 28,320 രൂപയായും ഉയർന്നു. ഇതോടെ ഒരു ഗ്രാം പൊന്നിന് വില 3540 രൂപയായി.
അന്താരാഷ്ട്ര മാർക്കറ്റിലും സ്വർണം മികവിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1512 ഡോളറിൽനിന്ന് 1492ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം രണ്ടു ശതമാനം നേട്ടവുമായി 1530 ഡോളർ വരെ കയറി. സ്വർണം 1554-1576 ഡോളറിനെയാണ് ലക്ഷ്യമിടുന്നത്. 1480 ഡോളറിൽ താങ്ങ് നിലനിൽക്കുന്നു.
വിലക്കയറ്റം മൂലം ഇന്ത്യയിലും ചൈനയിലും ബിസ്കറ്റിന് ഡിമാൻഡ് മങ്ങി. വൻ നഗരങ്ങളിൽ ഇറക്കുമതിക്കാർ വില കുറച്ചും തങ്കം വിറ്റഴിച്ചു. ഹോങ്കോംഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ടൂറിസ്റ്റുകൾ കുറഞ്ഞത് സ്വർണവില്പനയെ ബാധിച്ചു. അതേസമയം സാമ്പത്തികമേഖലയിലെ മാന്ദ്യം മുന്നിൽക്കണ്ട് ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപത്തിനു മത്സരിക്കുന്നു. ബുള്ളിഷ് ട്രൻഡ് നിലനിന്നാൽ വർഷാന്ത്യത്തോടെ സ്വർണം 1708 ഡോളർ വരെ ഉയരാം.