അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി റുപേ കാർഡ് യുഎഇയിൽ അവതരിപ്പിച്ചു. ഇതോടെ മിഡിൽ ഈസ്റ്റിൽ ഇലക്ട്രോണിക് പേമെന്റിനായി ഇന്ത്യൻ സംവിധാനം പ്രാബല്യത്തിലാക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറി. നേരത്തെ സിംഗപ്പൂരിലും ഭൂട്ടാനിലും റുപേ കാർഡ് അവതരിപ്പിച്ചിട്ടുണ്ട്.
പേമെന്റുകൾക്ക് തദ്ദേശീയ സംവിധാനം എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2012ലാണ് റുപേ കാർഡ് പദ്ധതി ആവിഷ്കരിച്ചത്. എല്ലാ ഇന്ത്യൻ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും റുപേ കാർഡ് സ്വീകരിക്കും.
ലോകത്തിലെതന്നെ ഏറ്റവും വലിയ ബിസിനസ് ഹബ്ബായ യുഎഇയിൽ ഇന്ത്യക്കാർ ഏറെയുണ്ട്. മാത്രമല്ല ഇന്ത്യൻ വിനോദസഞ്ചാരികളും ഏറെ എത്തുന്നുണ്ട്. ഇന്ത്യൻ റുപേ കാർഡ് അവതരിപ്പിക്കുന്നതിലൂടെ ടൂറിസം, വ്യാപാരം മുതലായവ ഉയരാൻ കാരണമാകുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സൂരി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 2018ൽ 6000 കോടി ഡോളറിന്റെ കച്ചവടമാണ് യുഎഇയും ഇന്ത്യയും നടത്തിയിട്ടുള്ളത്. ഇതിൽ 3000 കോടി ഡോളറിന്റേത് കയറ്റുമതിയും 3000 ഡോളറിന്റേത് ഇറക്കുമതിയുമാണ്.
മൂന്നു രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന മോദി വെള്ളിയാഴ്ചയാണ് പാരീസിൽനിന്ന് യുഎഇയുടെ തലസ്ഥാനമായ അബുദബിയിലെത്തിയത്. ഫ്രാൻസ്, യുഎഇ, ബഹറിൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശന പട്ടികയിലുള്ളത്.
* മൂന്നു ബാങ്കുകൾ (എമിരേറ്റ്സ് എൻബിഡി, ബാങ്ക് ഓഫ് ബറോഡ, ഫാബ്) അടുത്ത ആഴ്ച മുതൽ റുപേ കാർഡ് വിതരണം ചെയ്തുതുടങ്ങും.
* 12 പ്രധാന ബിസിനസ് കേന്ദ്രങ്ങൾ അടുത്ത ആഴ്ച മുതൽ റുപേ കാർഡ് ഉപയോഗിച്ചുള്ള പേമെന്റുകൾ സ്വീകരിച്ചുതുടങ്ങും.
* വർഷം 30 ലക്ഷത്തോളം സഞ്ചാരികൾ ഇന്ത്യയിൽനിന്ന് യുഎഇലെത്തുന്നുണ്ട്. റുപേ കാർഡ് ഉള്ള ഇവർക്ക് കറൻസി എക്സ്ചേഞ്ച് ചെയ്യുന്പോൾ ഈടാക്കുന്ന സർവീസ് ചാർജ് ലാഭിക്കാം.
=നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുഎഇയിലെ മെർക്കുറി പേമെന്റ്സുമായി സഹകരിച്ചാണ് യുഎഇയിൽ റുപേ കാർഡ് വ്യാപിപ്പിക്കുക.
പേമെന്റുകൾക്ക് തദ്ദേശീയ സംവിധാനം എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2012ലാണ് റുപേ കാർഡ് പദ്ധതി ആവിഷ്കരിച്ചത്. എല്ലാ ഇന്ത്യൻ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും റുപേ കാർഡ് സ്വീകരിക്കും.
ലോകത്തിലെതന്നെ ഏറ്റവും വലിയ ബിസിനസ് ഹബ്ബായ യുഎഇയിൽ ഇന്ത്യക്കാർ ഏറെയുണ്ട്. മാത്രമല്ല ഇന്ത്യൻ വിനോദസഞ്ചാരികളും ഏറെ എത്തുന്നുണ്ട്. ഇന്ത്യൻ റുപേ കാർഡ് അവതരിപ്പിക്കുന്നതിലൂടെ ടൂറിസം, വ്യാപാരം മുതലായവ ഉയരാൻ കാരണമാകുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സൂരി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 2018ൽ 6000 കോടി ഡോളറിന്റെ കച്ചവടമാണ് യുഎഇയും ഇന്ത്യയും നടത്തിയിട്ടുള്ളത്. ഇതിൽ 3000 കോടി ഡോളറിന്റേത് കയറ്റുമതിയും 3000 ഡോളറിന്റേത് ഇറക്കുമതിയുമാണ്.
മൂന്നു രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന മോദി വെള്ളിയാഴ്ചയാണ് പാരീസിൽനിന്ന് യുഎഇയുടെ തലസ്ഥാനമായ അബുദബിയിലെത്തിയത്. ഫ്രാൻസ്, യുഎഇ, ബഹറിൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശന പട്ടികയിലുള്ളത്.
* മൂന്നു ബാങ്കുകൾ (എമിരേറ്റ്സ് എൻബിഡി, ബാങ്ക് ഓഫ് ബറോഡ, ഫാബ്) അടുത്ത ആഴ്ച മുതൽ റുപേ കാർഡ് വിതരണം ചെയ്തുതുടങ്ങും.
* 12 പ്രധാന ബിസിനസ് കേന്ദ്രങ്ങൾ അടുത്ത ആഴ്ച മുതൽ റുപേ കാർഡ് ഉപയോഗിച്ചുള്ള പേമെന്റുകൾ സ്വീകരിച്ചുതുടങ്ങും.
* വർഷം 30 ലക്ഷത്തോളം സഞ്ചാരികൾ ഇന്ത്യയിൽനിന്ന് യുഎഇലെത്തുന്നുണ്ട്. റുപേ കാർഡ് ഉള്ള ഇവർക്ക് കറൻസി എക്സ്ചേഞ്ച് ചെയ്യുന്പോൾ ഈടാക്കുന്ന സർവീസ് ചാർജ് ലാഭിക്കാം.
=നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുഎഇയിലെ മെർക്കുറി പേമെന്റ്സുമായി സഹകരിച്ചാണ് യുഎഇയിൽ റുപേ കാർഡ് വ്യാപിപ്പിക്കുക.