ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്കു ഫണ്ട് എത്തിക്കുന്നതിനായി ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ നിരവധി നികുതിവെട്ടിപ്പുകൾ നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വെള്ളിയാഴ്ച ഗോയലിന്റെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിനുശേഷം ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചതിനെത്തുടർന്നായിരുന്നു വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്.
റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകൾ പരിശോധിച്ചതിനു ശേഷം മാത്രമേ തുടരന്വേഷണമുണ്ടാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു. പ്രാരംഭാന്വേഷണത്തിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള ഗോയലിന്റെ സ്ഥാപനങ്ങൾ നികുതിവെട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. വിദേശത്തുള്ള നിരവധി സ്ഥാപനങ്ങൾ ഗോയൽ പരോക്ഷമായി നിയന്ത്രിച്ചിരുന്നവയാണ്. നികുതിയൊഴിവുള്ള രാജ്യങ്ങളിലായിരുന്നു ഇത്തരത്തിലുള്ള കന്പനികൾ പ്രവർത്തിച്ചിരുന്നത്.
ഈ കന്പനികൾക്ക് വിമാന പാട്ടക്കരാറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ് കരാറുകൾ തുടങ്ങിയവ ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വലിയൊരു തുകയുടെ ഇടപാടുകൾ നികുതിയിളവുള്ള രാജ്യങ്ങളിലെ കന്പനികളുമായി (സ്വന്തം ഉടമസ്ഥതയിലുള്ളത്) നടത്തി. ഇതുകൂടാതെ വിദേശ ബാങ്കുകളിൽ ഗോയലിന് വലിയ നിക്ഷേപമുള്ളതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.
ഗോയലിന്റെ പേരിൽ 19 കന്പനികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം രജിസ്റ്റർ ചെയ്തിരിക്കുന്നത് വിദേശരാജ്യങ്ങളിലാണ്.
അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ള പ്രധാന കന്പനി ടെയിൽ വിൻഡ്സ് കോർപറേഷനാണ്. ജെറ്റ് എയർവേസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഈ കന്പനിയായിരുന്നു. 1992ൽ ഗോയൽ സ്ഥാപനിച്ചതാണ് ഈ കന്പനി.
റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകൾ പരിശോധിച്ചതിനു ശേഷം മാത്രമേ തുടരന്വേഷണമുണ്ടാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു. പ്രാരംഭാന്വേഷണത്തിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള ഗോയലിന്റെ സ്ഥാപനങ്ങൾ നികുതിവെട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. വിദേശത്തുള്ള നിരവധി സ്ഥാപനങ്ങൾ ഗോയൽ പരോക്ഷമായി നിയന്ത്രിച്ചിരുന്നവയാണ്. നികുതിയൊഴിവുള്ള രാജ്യങ്ങളിലായിരുന്നു ഇത്തരത്തിലുള്ള കന്പനികൾ പ്രവർത്തിച്ചിരുന്നത്.
ഈ കന്പനികൾക്ക് വിമാന പാട്ടക്കരാറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ് കരാറുകൾ തുടങ്ങിയവ ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വലിയൊരു തുകയുടെ ഇടപാടുകൾ നികുതിയിളവുള്ള രാജ്യങ്ങളിലെ കന്പനികളുമായി (സ്വന്തം ഉടമസ്ഥതയിലുള്ളത്) നടത്തി. ഇതുകൂടാതെ വിദേശ ബാങ്കുകളിൽ ഗോയലിന് വലിയ നിക്ഷേപമുള്ളതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.
ഗോയലിന്റെ പേരിൽ 19 കന്പനികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം രജിസ്റ്റർ ചെയ്തിരിക്കുന്നത് വിദേശരാജ്യങ്ങളിലാണ്.
അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ള പ്രധാന കന്പനി ടെയിൽ വിൻഡ്സ് കോർപറേഷനാണ്. ജെറ്റ് എയർവേസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഈ കന്പനിയായിരുന്നു. 1992ൽ ഗോയൽ സ്ഥാപനിച്ചതാണ് ഈ കന്പനി.