വൈപ്പിൻ: മത്സ്യത്തീറ്റ ഉത്പാദനക്കന്പനികൾ രാജ്യവ്യാപകമായി ആരംഭിച്ച സമരം തുടരുന്നത് മത്സ്യബന്ധന മേഖലയ്ക്കു വൻതിരിച്ചടിയായി. ബോട്ടുകളും വള്ളങ്ങളും പിടിച്ചുകൊണ്ടുവരുന്ന കിളിമീൻ, മത്തി, കേര, തിരിയാൻ, ബ്രാൽ തുടങ്ങിയ മത്സ്യങ്ങളിൽ ആഭ്യന്തര വിപണിയിലെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളവ വിൽക്കാനായി വിപണി കണ്ടെത്താനാവാതെ കുഴങ്ങുകയാണ് മത്സ്യവ്യാപാരികൾ.
പല മത്സ്യവ്യാപാരികളും ഹാർബറുകളിൽനിന്നു മത്സ്യം വാങ്ങുന്നില്ല. ഇതോടെ മത്സ്യത്തിനു വിലയിടിവും സംഭവിച്ചിട്ടുണ്ട്. തീറ്റ ഉത്പാദകക്കന്പനികൾ സമരം തുടരുന്നതിനാൽ ആയിരക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇത് സന്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നതായി ഓൾ ഇന്ത്യ ഫിഷ്മീൽ ആൻഡ് ഓയിൽ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ നിർവാഹക സമിതിയംഗം കെ.എ. ജോണി ചൂണ്ടിക്കാട്ടി.
ജിഎസ്ടി പ്രാബല്യത്തിൽ വന്നാൽ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിനു വിലകുറയുമെന്ന് മത്സ്യത്തൊഴിലാളികൾക്കും, മത്സ്യത്തീറ്റയ്ക്കു വില കൂടുമെന്നു മത്സ്യക്കർഷകർക്കും ആശങ്കയുണ്ട്. രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷിക്ക് അത്യാശ്യമായ തീറ്റയുടെ ഉത്പാദനഘടകമാണ് മത്സ്യങ്ങൾ. ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ തീറ്റയുടെ വിലക്കയറ്റം ആന്ധ്ര, ഗുജറാത്ത്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി ചെമ്മീൻ കൃഷി നടത്തുന്ന കർഷകരുടെ നടുവൊടിക്കും. ജിഎസ്ടി പ്രാബല്യത്തിൽ വന്നപ്പോൾ ആദ്യം മീൻതീറ്റയ്ക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഉത്പാദകർ തീറ്റയ്ക്കു നികുതി ഈടാക്കിയിരുന്നില്ല.
കഴിഞ്ഞ ഡിസംബറിൽ മത്സ്യത്തീറ്റയ്ക്കും നികുതി ബാധകമാണെന്നും ഇത് രണ്ടുവർഷത്തെ മുൻകാല പ്രാബല്യത്തോടെ പലിശ ഉൾപ്പെടെ അടയ്ക്കണമെന്നും സർക്കാർ ഉത്തരവിറക്കിയതോടെയാണ് ഉത്പാദകർ വെട്ടിലായത്. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉത്പാദകർക്കു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം, തമിഴ്നാട്, കർണാടക, ഗോവ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, ഒഡീഷ തുടങ്ങിയ ഒന്പത് തീരദേശ സംസ്ഥാനങ്ങളിലെ അറുപതിൽപ്പരം മത്സ്യത്തീറ്റ ഉത്പാദകക്കന്പനികൾ സമരം ആരംഭിച്ചത്.
ഫാക്ടറി ഉടമകൾ പ്രധാനമന്ത്രിയെ കാണും
വൈപ്പിൻ: മത്സ്യത്തീറ്റയ്ക്ക് ചരക്ക് സേവന നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ ജൂലൈ ഒന്നു മുതൽ ദേശവ്യാപകമായി ആരംഭിച്ച സമരം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഓൾ ഇന്ത്യ ഫിഷ്മീൽ ആൻഡ് ഓയിൽ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ ദേശീയ ഘടകം നേതാക്കൾ ഈ ആഴ്ച പ്രധാനമന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകും.
രണ്ടുവർഷത്തെ മുൻകാല പ്രാബല്യം ഒഴിവാക്കണമെന്നതാണ് ഫാക്ടറി ഉടമകളുടെ ആവശ്യം. അല്ലാത്തപക്ഷം കോടിക്കണക്കിനു രൂപ നികുതിയും പലിശയുമായി സർക്കാരിനു നൽകേണ്ടിവരും. അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയാൽ നിലവിൽ തങ്ങൾ ഹാർബറുകളിൽനിന്നും വാങ്ങിക്കുന്ന മത്സ്യത്തിനു കിലോയ്ക്ക് 1.25 രൂപ കുറയും. ഇതിന്റെ നഷ്ടം സംഭവിക്കുന്നത് മത്സ്യം പിടിച്ചു കരയിലെത്തിക്കുന്ന തൊഴിലാളികൾക്കാണെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
പല മത്സ്യവ്യാപാരികളും ഹാർബറുകളിൽനിന്നു മത്സ്യം വാങ്ങുന്നില്ല. ഇതോടെ മത്സ്യത്തിനു വിലയിടിവും സംഭവിച്ചിട്ടുണ്ട്. തീറ്റ ഉത്പാദകക്കന്പനികൾ സമരം തുടരുന്നതിനാൽ ആയിരക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇത് സന്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നതായി ഓൾ ഇന്ത്യ ഫിഷ്മീൽ ആൻഡ് ഓയിൽ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ നിർവാഹക സമിതിയംഗം കെ.എ. ജോണി ചൂണ്ടിക്കാട്ടി.
ജിഎസ്ടി പ്രാബല്യത്തിൽ വന്നാൽ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിനു വിലകുറയുമെന്ന് മത്സ്യത്തൊഴിലാളികൾക്കും, മത്സ്യത്തീറ്റയ്ക്കു വില കൂടുമെന്നു മത്സ്യക്കർഷകർക്കും ആശങ്കയുണ്ട്. രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷിക്ക് അത്യാശ്യമായ തീറ്റയുടെ ഉത്പാദനഘടകമാണ് മത്സ്യങ്ങൾ. ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ തീറ്റയുടെ വിലക്കയറ്റം ആന്ധ്ര, ഗുജറാത്ത്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി ചെമ്മീൻ കൃഷി നടത്തുന്ന കർഷകരുടെ നടുവൊടിക്കും. ജിഎസ്ടി പ്രാബല്യത്തിൽ വന്നപ്പോൾ ആദ്യം മീൻതീറ്റയ്ക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഉത്പാദകർ തീറ്റയ്ക്കു നികുതി ഈടാക്കിയിരുന്നില്ല.
കഴിഞ്ഞ ഡിസംബറിൽ മത്സ്യത്തീറ്റയ്ക്കും നികുതി ബാധകമാണെന്നും ഇത് രണ്ടുവർഷത്തെ മുൻകാല പ്രാബല്യത്തോടെ പലിശ ഉൾപ്പെടെ അടയ്ക്കണമെന്നും സർക്കാർ ഉത്തരവിറക്കിയതോടെയാണ് ഉത്പാദകർ വെട്ടിലായത്. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉത്പാദകർക്കു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം, തമിഴ്നാട്, കർണാടക, ഗോവ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, ഒഡീഷ തുടങ്ങിയ ഒന്പത് തീരദേശ സംസ്ഥാനങ്ങളിലെ അറുപതിൽപ്പരം മത്സ്യത്തീറ്റ ഉത്പാദകക്കന്പനികൾ സമരം ആരംഭിച്ചത്.
ഫാക്ടറി ഉടമകൾ പ്രധാനമന്ത്രിയെ കാണും
വൈപ്പിൻ: മത്സ്യത്തീറ്റയ്ക്ക് ചരക്ക് സേവന നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ ജൂലൈ ഒന്നു മുതൽ ദേശവ്യാപകമായി ആരംഭിച്ച സമരം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഓൾ ഇന്ത്യ ഫിഷ്മീൽ ആൻഡ് ഓയിൽ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ ദേശീയ ഘടകം നേതാക്കൾ ഈ ആഴ്ച പ്രധാനമന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകും.
രണ്ടുവർഷത്തെ മുൻകാല പ്രാബല്യം ഒഴിവാക്കണമെന്നതാണ് ഫാക്ടറി ഉടമകളുടെ ആവശ്യം. അല്ലാത്തപക്ഷം കോടിക്കണക്കിനു രൂപ നികുതിയും പലിശയുമായി സർക്കാരിനു നൽകേണ്ടിവരും. അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയാൽ നിലവിൽ തങ്ങൾ ഹാർബറുകളിൽനിന്നും വാങ്ങിക്കുന്ന മത്സ്യത്തിനു കിലോയ്ക്ക് 1.25 രൂപ കുറയും. ഇതിന്റെ നഷ്ടം സംഭവിക്കുന്നത് മത്സ്യം പിടിച്ചു കരയിലെത്തിക്കുന്ന തൊഴിലാളികൾക്കാണെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.