കൊച്ചി: സംസ്ഥാനത്ത് ഉരുൾപൊട്ടലുകളുടെ പശ്ചാത്തലത്തിൽ ഒരാഴ്ചയോളം പാറമടകളുടെ പ്രവർത്തനം നിർത്തിയതു മറയാക്കി, മെറ്റലിനും എം സാൻഡിനും വില കുത്തനെ കൂട്ടി. കോണ്‍ക്രീറ്റിംഗിന് ഉപയോഗിക്കുന്ന മുക്കാൽ ഇഞ്ചിന്റെ മെറ്റലിന് ഏഴു രൂപയാണ് ചില ക്രഷറുകൾ വർധിപ്പിച്ചത്. അടിക്ക് 28 രൂപയായിരുന്ന മെറ്റലിന് ഇപ്പോൾ 35 രൂപയാണു വില.
44 രൂപയായിരുന്ന എം സാൻഡിന് ഇപ്പോൾ 50 രൂപ നൽകണം. കോണ്‍ക്രീറ്റിംഗിന് ഉപയോഗിക്കുന്ന എം സാൻഡിനു സ്റ്റേ വരുന്നതിനു മുന്‍പു 34 രൂപയായിരുന്നു. ഇപ്പോൾ ഇതിനു 38 രൂപ നൽകണം. 28 രൂപയുണ്ടായിരുന്ന മെറ്റൽപ്പൊടിക്കു 32 രൂപ നൽകണം. പല ക്രഷറുകളിലും പല വിലയാണ് മെറ്റലിനും എം സാൻഡിനും ഈടാക്കുന്നതെന്നും ആരോപണമുണ്ട്. വീടുകളുടെ ഉൾപ്പെടെ ചെറിയ നിർമാണപ്രവൃത്തികൾ നടത്തുന്നവരെ പെട്ടെന്നുള്ള വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു.
ക്രഷറുകളിൽ ആവശ്യത്തിനു പാറക്കല്ലുകൾ സ്റ്റോക്ക് ഉണ്ടായിരുന്ന ഘട്ടത്തിലാണു സ്റ്റേയുടെ പേരിൽ വില കൂട്ടിയതെന്നു വാഹന ഉടമകൾ പറയുന്നു. അതേസമയം സ്റ്റേ പ്രഖ്യാപിക്കുന്നതിനു മുന്‍പുണ്ടായിരുന്ന വിലതന്നെയാണ് പാറക്കല്ലിന് ഈടാക്കുന്നത്. ഒരു മിനി ലോറി പാറക്കല്ല് ലോഡിനു 1800 രൂപയാണു വില. പാറക്കല്ലിന്റെ വിലയിൽ വ്യത്യാസമില്ലെന്നിരിക്കേ ക്രഷറുകൾ മെറ്റലിനും എം സാൻഡിനും വില ഉയർത്തിയത് നീതീകരിക്കാനാവില്ലെന്നും വാഹന ഉടമകൾ പറഞ്ഞു.
സിജോ പൈനാടത്ത്
44 രൂപയായിരുന്ന എം സാൻഡിന് ഇപ്പോൾ 50 രൂപ നൽകണം. കോണ്‍ക്രീറ്റിംഗിന് ഉപയോഗിക്കുന്ന എം സാൻഡിനു സ്റ്റേ വരുന്നതിനു മുന്‍പു 34 രൂപയായിരുന്നു. ഇപ്പോൾ ഇതിനു 38 രൂപ നൽകണം. 28 രൂപയുണ്ടായിരുന്ന മെറ്റൽപ്പൊടിക്കു 32 രൂപ നൽകണം. പല ക്രഷറുകളിലും പല വിലയാണ് മെറ്റലിനും എം സാൻഡിനും ഈടാക്കുന്നതെന്നും ആരോപണമുണ്ട്. വീടുകളുടെ ഉൾപ്പെടെ ചെറിയ നിർമാണപ്രവൃത്തികൾ നടത്തുന്നവരെ പെട്ടെന്നുള്ള വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു.
ക്രഷറുകളിൽ ആവശ്യത്തിനു പാറക്കല്ലുകൾ സ്റ്റോക്ക് ഉണ്ടായിരുന്ന ഘട്ടത്തിലാണു സ്റ്റേയുടെ പേരിൽ വില കൂട്ടിയതെന്നു വാഹന ഉടമകൾ പറയുന്നു. അതേസമയം സ്റ്റേ പ്രഖ്യാപിക്കുന്നതിനു മുന്‍പുണ്ടായിരുന്ന വിലതന്നെയാണ് പാറക്കല്ലിന് ഈടാക്കുന്നത്. ഒരു മിനി ലോറി പാറക്കല്ല് ലോഡിനു 1800 രൂപയാണു വില. പാറക്കല്ലിന്റെ വിലയിൽ വ്യത്യാസമില്ലെന്നിരിക്കേ ക്രഷറുകൾ മെറ്റലിനും എം സാൻഡിനും വില ഉയർത്തിയത് നീതീകരിക്കാനാവില്ലെന്നും വാഹന ഉടമകൾ പറഞ്ഞു.
സിജോ പൈനാടത്ത്