തിരുവനന്തപുരം: കെയർഹോം പദ്ധതിയിൽ സഹകരണ വകുപ്പ് 1750 വീടുകൾ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നല്കുന്നത് വകുപ്പിന്റെ പരിഗണനയിലുണ്ട്. ആദ്യ ഘട്ടത്തിൽ 2000 വീട് നിർമിക്കാനാണ് തീരുമാനിച്ചത്.
ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ 2152 വീടുകൾ യാഥാർഥ്യമാവും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ചാണു വീടുകൾ നിർമിച്ചത്. പ്രളയ ബാധിത സാധ്യതാ പ്രദേശങ്ങളിൽ വീടുകൾ നിർമിച്ചപ്പോൾ തറയിൽനിന്ന് ഉയർത്തിയുള്ള നിർമാണ രീതിയാണു സ്വീകരിച്ചത്.
ഏറ്റവും കൂടുതൽ വീടുകൾ തൃശൂർ ജില്ലയിലാണ് നിർമിക്കുന്നത്, 500 എണ്ണം. എറണാകുളത്ത് 487ഉം ഇടുക്കിയിൽ 212 ഉം പാലക്കാട് 206 ഉം ആലപ്പുഴ 201ഉം വീടുകളാണു നിർമിക്കുന്നത്.
ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ 2152 വീടുകൾ യാഥാർഥ്യമാവും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ചാണു വീടുകൾ നിർമിച്ചത്. പ്രളയ ബാധിത സാധ്യതാ പ്രദേശങ്ങളിൽ വീടുകൾ നിർമിച്ചപ്പോൾ തറയിൽനിന്ന് ഉയർത്തിയുള്ള നിർമാണ രീതിയാണു സ്വീകരിച്ചത്.
ഏറ്റവും കൂടുതൽ വീടുകൾ തൃശൂർ ജില്ലയിലാണ് നിർമിക്കുന്നത്, 500 എണ്ണം. എറണാകുളത്ത് 487ഉം ഇടുക്കിയിൽ 212 ഉം പാലക്കാട് 206 ഉം ആലപ്പുഴ 201ഉം വീടുകളാണു നിർമിക്കുന്നത്.