കോഴിക്കോട്: ഓണച്ചന്തയിൽ വിൽക്കുന്നതിന് ആന്ധ്ര ജയ അരി നൽകാമെന്ന് കരാർ ഉറപ്പിച്ച് പിന്നീട് വിമുഖത കാണിച്ച കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്. നിയമപ്രകാരമുള്ള പിഴ ഈ കമ്പനിയിൽനിന്ന് ഈടാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാലു കമ്പനികളാണ് ഇത്തവണ ഇ ടെൻഡറിൽ പങ്കെടുത്ത് ജയ അരി നൽകുന്നതിന് അർഹത നേടിയത്. ഇതിൽ ഹഫ്സർ, വിഗ്നേശ്വര എന്നീ കമ്പനികൾ അരി നൽകാൻ തയാറായി. കേരള ട്രേഡേഴ്സാണ് വിമുഖത കാണിക്കുന്നത്. 518 ടൺ അരി തരാമെന്നു കരാർ ഉറപ്പിച്ച ഇവർ നിരക്ക് വർധിപ്പിക്കണമെന്നാണ് ഇപ്പോൾ പറയുന്നത്. ഇതനുവദിക്കാനാവില്ല. ഈ കമ്പനി പിൻവാങ്ങിയതുമുലം 518 ടൺ അരി ആന്ധ്രയിലെ മില്ലുകളിൽനിന്ന് കൺസ്യുമർഫെഡ് നേരിട്ട് വാങ്ങും. ഇതിന് അധികം നൽകേണ്ടിവരുന്ന തുക കേരള ട്രേഡേഴ്സിൽ നിന്ന് ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു കമ്പനികളും ആദ്യഘട്ടത്തിൽ അരി തരാൻ വിമുഖത കാട്ടിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു. ഓണച്ചന്തയിൽ ആന്ധ്ര അരി ഉണ്ടാവില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അരി ഉൾപ്പെടെ 300 കോടി രൂപയൂടെ സാധനങ്ങളാണ് വാങ്ങുന്നത്. സെപ്റ്റംബർ ഒന്നു മുതൽ പത്തുവരെ 3500 ഓണച്ചന്തകളാണ് പ്രവർത്തിക്കുക. 30 ലക്ഷം പേർക്ക് 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ വിൽക്കും. വിൽപനയ്ക്കുള്ള 70 ശതമാനം സാധനങ്ങളും ഇതിനകം എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. റീജണൽ മാനേജർ സി. സുരേഷ് ബാബുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നാലു കമ്പനികളാണ് ഇത്തവണ ഇ ടെൻഡറിൽ പങ്കെടുത്ത് ജയ അരി നൽകുന്നതിന് അർഹത നേടിയത്. ഇതിൽ ഹഫ്സർ, വിഗ്നേശ്വര എന്നീ കമ്പനികൾ അരി നൽകാൻ തയാറായി. കേരള ട്രേഡേഴ്സാണ് വിമുഖത കാണിക്കുന്നത്. 518 ടൺ അരി തരാമെന്നു കരാർ ഉറപ്പിച്ച ഇവർ നിരക്ക് വർധിപ്പിക്കണമെന്നാണ് ഇപ്പോൾ പറയുന്നത്. ഇതനുവദിക്കാനാവില്ല. ഈ കമ്പനി പിൻവാങ്ങിയതുമുലം 518 ടൺ അരി ആന്ധ്രയിലെ മില്ലുകളിൽനിന്ന് കൺസ്യുമർഫെഡ് നേരിട്ട് വാങ്ങും. ഇതിന് അധികം നൽകേണ്ടിവരുന്ന തുക കേരള ട്രേഡേഴ്സിൽ നിന്ന് ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു കമ്പനികളും ആദ്യഘട്ടത്തിൽ അരി തരാൻ വിമുഖത കാട്ടിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു. ഓണച്ചന്തയിൽ ആന്ധ്ര അരി ഉണ്ടാവില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അരി ഉൾപ്പെടെ 300 കോടി രൂപയൂടെ സാധനങ്ങളാണ് വാങ്ങുന്നത്. സെപ്റ്റംബർ ഒന്നു മുതൽ പത്തുവരെ 3500 ഓണച്ചന്തകളാണ് പ്രവർത്തിക്കുക. 30 ലക്ഷം പേർക്ക് 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ വിൽക്കും. വിൽപനയ്ക്കുള്ള 70 ശതമാനം സാധനങ്ങളും ഇതിനകം എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. റീജണൽ മാനേജർ സി. സുരേഷ് ബാബുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.