കൊച്ചി: സംസ്ഥാനത്തു വിവാഹ സീസണ് ആരംഭിച്ചതോടെ പ്രതീക്ഷയോടെ സ്വർണ വിപണി. പ്രളയത്തെത്തുടർന്നു നഷ്ടമായ വ്യാപാരം തിരിച്ചുപിടിക്കാനാകുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷയെങ്കിലും റിക്കാർഡ് വില തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ സ്വർണം വിൽപന നടക്കുന്നത് അടുത്ത ഫെബ്രുവരി വരെ നീളുന്ന വിവാഹ സീസണിലാണ്.
മന്ദഗതിയോടെയാണ് ഏതാനും ദിവസംമുന്പു വിവാഹ സീസണ് ആരംഭിച്ചതെങ്കിലും വിപണിയിൽ വ്യാപാര തോത് വർധിച്ചതായി വ്യാപാരികൾ വ്യക്തമാക്കി.
സ്വർണത്തിനു കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തുടരുന്ന വിലക്കയറ്റത്തിനു രണ്ടു ദിവസമായി നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിലും വിലക്കയറ്റത്തിനുതന്നെയാണു സാധ്യതയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗ്രാമിന് 20 രൂപയുടെ വിലക്കുറവുമാത്രമാണു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
ഗ്രാമിനു 3,480 രൂപയ്ക്കും പവൻ വില 27,840 രൂപയ്ക്കുമാണ് വ്യാപാരം പുരോഗമിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1497 ഡോളറായപ്പോൾ രൂപയുടെ വിനിമയനിരക്ക് 71.60 രൂപയാണ്. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ബാങ്ക് നിരക്കാകട്ടെ 38,63,000 രൂപയും. കഴിഞ്ഞ 15നു പവന് 28,000 രൂപയും ഗ്രാമിനു 3500 രൂപയും രേഖപ്പെടുത്തിയതാണു റിക്കാർഡ് വില.
അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്കു പുറമെ രാജ്യത്തെ സംഭവവികാസങ്ങളും സ്വർണത്തിന്റെ വിലവർധനയ്ക്കു കാരണമാകുന്നു. വിവാഹ സീസണ് ആരംഭിച്ചതോടെ സംസ്ഥാനത്തേക്കു സ്വർണ കള്ളക്കടത്തും വർധിക്കുന്നതായി അംഗീകൃത വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഏതാനും ദിവസങ്ങളായി വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഉൾപ്പെടെ പിടികൂടുന്ന സ്വർണം ഇത്തരത്തിലുള്ള കള്ളക്കടത്ത് സ്വർണത്തിന്റെ ഒരംശം മാത്രമാണ്. അംഗീകൃത വ്യാപാരത്തിന്റെ ഇരട്ടിയിലേറെ തുകയുടെ വ്യാപാരം കള്ളക്കടത്തു വിപണിയിൽ നടന്നുവരുന്നതായും അംഗീകൃത വ്യാപാരികൾ ചൂണ്ടിക്കാട്ടി.
റോബിൻ ജോർജ്
മന്ദഗതിയോടെയാണ് ഏതാനും ദിവസംമുന്പു വിവാഹ സീസണ് ആരംഭിച്ചതെങ്കിലും വിപണിയിൽ വ്യാപാര തോത് വർധിച്ചതായി വ്യാപാരികൾ വ്യക്തമാക്കി.
സ്വർണത്തിനു കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തുടരുന്ന വിലക്കയറ്റത്തിനു രണ്ടു ദിവസമായി നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിലും വിലക്കയറ്റത്തിനുതന്നെയാണു സാധ്യതയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗ്രാമിന് 20 രൂപയുടെ വിലക്കുറവുമാത്രമാണു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
ഗ്രാമിനു 3,480 രൂപയ്ക്കും പവൻ വില 27,840 രൂപയ്ക്കുമാണ് വ്യാപാരം പുരോഗമിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1497 ഡോളറായപ്പോൾ രൂപയുടെ വിനിമയനിരക്ക് 71.60 രൂപയാണ്. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ബാങ്ക് നിരക്കാകട്ടെ 38,63,000 രൂപയും. കഴിഞ്ഞ 15നു പവന് 28,000 രൂപയും ഗ്രാമിനു 3500 രൂപയും രേഖപ്പെടുത്തിയതാണു റിക്കാർഡ് വില.
അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്കു പുറമെ രാജ്യത്തെ സംഭവവികാസങ്ങളും സ്വർണത്തിന്റെ വിലവർധനയ്ക്കു കാരണമാകുന്നു. വിവാഹ സീസണ് ആരംഭിച്ചതോടെ സംസ്ഥാനത്തേക്കു സ്വർണ കള്ളക്കടത്തും വർധിക്കുന്നതായി അംഗീകൃത വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഏതാനും ദിവസങ്ങളായി വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഉൾപ്പെടെ പിടികൂടുന്ന സ്വർണം ഇത്തരത്തിലുള്ള കള്ളക്കടത്ത് സ്വർണത്തിന്റെ ഒരംശം മാത്രമാണ്. അംഗീകൃത വ്യാപാരത്തിന്റെ ഇരട്ടിയിലേറെ തുകയുടെ വ്യാപാരം കള്ളക്കടത്തു വിപണിയിൽ നടന്നുവരുന്നതായും അംഗീകൃത വ്യാപാരികൾ ചൂണ്ടിക്കാട്ടി.
റോബിൻ ജോർജ്