മുംബൈ: ഇപ്പോഴത്തെ സാഹചര്യത്തിൽ വളർച്ചയ്ക്കാണ് മോണിറ്ററി പോളിസി കമ്മിറ്റി പ്രാധാന്യം നല്കിയിരിക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഫിക്കി-ഐബിഎ ബാങ്കിംഗ് സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദീർഘകാലത്തേക്കുള്ള വളർച്ചയ്ക്ക് അവശ്യം വേണ്ടത് സാന്പത്തിക സ്ഥിരതയാണ്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചയാണെങ്കിൽ ആഗോള സാന്പത്തിക സ്ഥിരത മോശമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം നിയന്ത്രണവിധേയമായതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണ റിപോ റേറ്റ് 110 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
രാജ്യത്തെ പ്രമുഖ 50 എൻബിഎഫ്സി/ഹൗസിംഗ് ഫിനാൻസ് കന്പനികളുടെ പ്രവർത്തനം ആർബിഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നോൺ ബാങ്കിംഗ് ഫിനാൻഷൽ കന്പനി (എൻബിഎഫ്സി) മേഖലയിൽ അടുത്ത കാലത്തുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചു. ഒരു സ്ഥാപനവും തകരാതിരിക്കാനുള്ള നിരീക്ഷണമാണ് നടത്തുന്നത്. ബാങ്കുകളും എൻബിഎഫ്സികളും തമ്മിലുള്ള ഇടപാടുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം നിയന്ത്രണവിധേയമായതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണ റിപോ റേറ്റ് 110 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
രാജ്യത്തെ പ്രമുഖ 50 എൻബിഎഫ്സി/ഹൗസിംഗ് ഫിനാൻസ് കന്പനികളുടെ പ്രവർത്തനം ആർബിഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നോൺ ബാങ്കിംഗ് ഫിനാൻഷൽ കന്പനി (എൻബിഎഫ്സി) മേഖലയിൽ അടുത്ത കാലത്തുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചു. ഒരു സ്ഥാപനവും തകരാതിരിക്കാനുള്ള നിരീക്ഷണമാണ് നടത്തുന്നത്. ബാങ്കുകളും എൻബിഎഫ്സികളും തമ്മിലുള്ള ഇടപാടുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.