കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നതിനുള്ള 25-ാമത്തെ ട്രെയിനും കൊച്ചിയിലെത്തി. മുട്ടം യാർഡിൽ ഇന്നലെ ട്രെയിൻ എത്തിയതോടെ 25.61 കിലോമീറ്റർ ദൈർഘ്യമുള്ള ആലുവ - പേട്ട റൂട്ടിൽ സർവീസ് നടത്തുന്നതിനുള്ള എല്ലാ ട്രെയിനുകളുമായി. ഫ്രഞ്ച് കന്പനിയായ ആൽസ്റ്റോം ഇന്ത്യ ആന്ധ്രപ്രദേശിലെ ശ്രീസിറ്റി ഫെസിലിറ്റി സെന്ററിലാണ് ട്രെയിനുകൾ നിർമിച്ചത്.
കൊച്ചി മെട്രോ സർവീസിനുള്ള 25 സെറ്റ് ട്രെയിനുകൾക്ക് 2014 ഓഗസ്റ്റ് 26നാണ് ആൽസ്റ്റോം ഇന്ത്യക്ക് കെഎംആർഎൽ കരാർ നൽകിയത്. റിക്കാർഡ് വേഗത്തിൽ 2016 ജനുവരിയിൽ ആദ്യ ട്രെയിൻ ആൽസ്റ്റോം കൈമാറി. കരാറിന് അഞ്ചു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് അവസാന ട്രെയിനും കെഎംആർഎലിന് ആൽസ്റ്റോം കൈമാറിയത്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെയായിരുന്നു മെട്രോ കോച്ചുകളുടെ നിർമാണപ്രവർത്തനങ്ങളെല്ലാം. 25 ട്രെയിനുകൾക്കായി 22 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുളള 75 കോച്ചുകളാണ് 633 കോടി രൂപ ചെലവിൽ ആൽസ്റ്റോം നിർമിച്ചത്. 35 വർഷം കോച്ചുകൾ ഈടുനിൽക്കുമെന്ന് കന്പനി അവകാശപ്പെടുന്നു. ഒരേ സമയം 136 പേർക്ക് മെട്രോ ട്രെയിനിൽ ഇരുന്ന് യാത്ര ചെയ്യാം. പരമാവധി 975 യാത്രക്കാരെ വഹിക്കാനാകും. മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ ഡ്രൈവറില്ലാതെ ഓടിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങളോടെയാണ് ട്രെയിന്റെ നിർമാണം. വരും ദിവസങ്ങളിൽ പുതിയ ട്രെയിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുമെന്ന് കെഎംആർഎൽ അറിയിച്ചു.
മെട്രോയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന സൗത്ത് സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷ ൻ വരെയുള്ള പാതയിൽ കഴിഞ്ഞ മാസം 21ന് പരീക്ഷണയോട്ടം തുടങ്ങിയിരുന്നു. സൗത്ത് മുതൽ തൈക്കൂടം വരെയുള്ള 5.75 കിലോമീറ്റർ ദൂരമുള്ള പാതയിലെ ട്രയൽ റണ് വിജകരമാണെന്നും കെഎംആർഎൽ അറിയിച്ചിരുന്നു. കടവന്ത്ര, എളംകുളം, വൈറ്റില എന്നിവയാണ് ഈ പാതയിലെ മറ്റു സ്റ്റേഷനുകൾ. പുതിയ പാത കമ്മീഷൻ ചെയ്യും വരെ പരീക്ഷണയോട്ടം തുടരും. നിലവിൽ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. പരീക്ഷണയോട്ടം പൂർണമായി വിജയിച്ചാൽ ഓണാഘോഷ സമയത്ത് രണ്ടാം ഘട്ട സർവീസും യാത്രക്കാർക്കായി തുടങ്ങാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.
കൊച്ചി മെട്രോ സർവീസിനുള്ള 25 സെറ്റ് ട്രെയിനുകൾക്ക് 2014 ഓഗസ്റ്റ് 26നാണ് ആൽസ്റ്റോം ഇന്ത്യക്ക് കെഎംആർഎൽ കരാർ നൽകിയത്. റിക്കാർഡ് വേഗത്തിൽ 2016 ജനുവരിയിൽ ആദ്യ ട്രെയിൻ ആൽസ്റ്റോം കൈമാറി. കരാറിന് അഞ്ചു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് അവസാന ട്രെയിനും കെഎംആർഎലിന് ആൽസ്റ്റോം കൈമാറിയത്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെയായിരുന്നു മെട്രോ കോച്ചുകളുടെ നിർമാണപ്രവർത്തനങ്ങളെല്ലാം. 25 ട്രെയിനുകൾക്കായി 22 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുളള 75 കോച്ചുകളാണ് 633 കോടി രൂപ ചെലവിൽ ആൽസ്റ്റോം നിർമിച്ചത്. 35 വർഷം കോച്ചുകൾ ഈടുനിൽക്കുമെന്ന് കന്പനി അവകാശപ്പെടുന്നു. ഒരേ സമയം 136 പേർക്ക് മെട്രോ ട്രെയിനിൽ ഇരുന്ന് യാത്ര ചെയ്യാം. പരമാവധി 975 യാത്രക്കാരെ വഹിക്കാനാകും. മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ ഡ്രൈവറില്ലാതെ ഓടിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങളോടെയാണ് ട്രെയിന്റെ നിർമാണം. വരും ദിവസങ്ങളിൽ പുതിയ ട്രെയിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുമെന്ന് കെഎംആർഎൽ അറിയിച്ചു.
മെട്രോയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന സൗത്ത് സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷ ൻ വരെയുള്ള പാതയിൽ കഴിഞ്ഞ മാസം 21ന് പരീക്ഷണയോട്ടം തുടങ്ങിയിരുന്നു. സൗത്ത് മുതൽ തൈക്കൂടം വരെയുള്ള 5.75 കിലോമീറ്റർ ദൂരമുള്ള പാതയിലെ ട്രയൽ റണ് വിജകരമാണെന്നും കെഎംആർഎൽ അറിയിച്ചിരുന്നു. കടവന്ത്ര, എളംകുളം, വൈറ്റില എന്നിവയാണ് ഈ പാതയിലെ മറ്റു സ്റ്റേഷനുകൾ. പുതിയ പാത കമ്മീഷൻ ചെയ്യും വരെ പരീക്ഷണയോട്ടം തുടരും. നിലവിൽ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. പരീക്ഷണയോട്ടം പൂർണമായി വിജയിച്ചാൽ ഓണാഘോഷ സമയത്ത് രണ്ടാം ഘട്ട സർവീസും യാത്രക്കാർക്കായി തുടങ്ങാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.