മുംബൈ: ചില ചൈനീസ് ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താനുള്ള തീരുമാനം അമേരിക്ക തത്കാലത്തേക്കു മാറ്റിവച്ചതിനെത്തുടർന്ന് ഇന്ത്യൻ കന്പോളങ്ങളിലേക്ക് നിക്ഷേപകർ താത്പര്യം കാണിച്ചു. ഇതേത്തുടർന്ന് ഒരുവേള സെൻസെക്സ് 515 പോയിന്റ് വരെ ഉയർന്നെങ്കിലും പിന്നീട് 353.37 പോയിന്റ് ഉയർന്ന് 37,311.53ൽ ക്ലോസ് ചെയ്തു. അതേസമയം, നിഫ്റ്റി 103.55 പോയിന്റ് നേട്ടത്തോടെ 11,029.40ൽ ക്ലോസ് ചെയ്തു. ചൈനയിൽനിന്നുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച ചുങ്കമാണ് ട്രംപ് വൈകിക്കാൻ തീരുമാനിച്ചത്.
അതേസമയം, രാജ്യത്തെ മൊത്തവിലക്കയറ്റത്തിലും ചില്ലറ വിലക്കയറ്റത്തിലും കുറവുണ്ടായത് ആഭ്യന്തര നിക്ഷേപകരെ കന്പോളങ്ങളിൽ വാങ്ങലുകാരാക്കി. വിലക്കയറ്റം കുറഞ്ഞത് ഒക്ടോബറിൽ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നതും നിക്ഷേപകരിൽ ആവേശമുളവാക്കി.
ചില്ലറ വിലക്കയറ്റം ജൂലൈയിൽ 3.15 ശതമാനത്തിലേക്കും മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം 1.08 ശതമാനത്തിലേക്കും താഴ്ന്നു.
വിലക്കയറ്റം താഴ്ന്നു
ന്യൂഡൽഹി: മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം ജൂലൈയിൽ കുറഞ്ഞു. ജൂണിലെ 2.02ൽനിന്ന് 1.08 ശതമാനത്തിലേക്കാണ് കുറഞ്ഞത്. തുടർച്ചയായി മൂന്നാം മാസവും കുറഞ്ഞ വിലക്കയറ്റം രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ധനത്തിനും ഭക്ഷണസാധനങ്ങള്‍ക്കും വില കുറഞ്ഞതാണ് വിലക്കയറ്റം കുറയാൻ പ്രധാന കാരണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂണിലെ 6.98ൽനിന്ന് 6.15 ശതമാനമായി കുറഞ്ഞു.
അതേസമയം, രാജ്യത്തെ മൊത്തവിലക്കയറ്റത്തിലും ചില്ലറ വിലക്കയറ്റത്തിലും കുറവുണ്ടായത് ആഭ്യന്തര നിക്ഷേപകരെ കന്പോളങ്ങളിൽ വാങ്ങലുകാരാക്കി. വിലക്കയറ്റം കുറഞ്ഞത് ഒക്ടോബറിൽ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നതും നിക്ഷേപകരിൽ ആവേശമുളവാക്കി.
ചില്ലറ വിലക്കയറ്റം ജൂലൈയിൽ 3.15 ശതമാനത്തിലേക്കും മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം 1.08 ശതമാനത്തിലേക്കും താഴ്ന്നു.
വിലക്കയറ്റം താഴ്ന്നു
ന്യൂഡൽഹി: മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം ജൂലൈയിൽ കുറഞ്ഞു. ജൂണിലെ 2.02ൽനിന്ന് 1.08 ശതമാനത്തിലേക്കാണ് കുറഞ്ഞത്. തുടർച്ചയായി മൂന്നാം മാസവും കുറഞ്ഞ വിലക്കയറ്റം രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ധനത്തിനും ഭക്ഷണസാധനങ്ങള്‍ക്കും വില കുറഞ്ഞതാണ് വിലക്കയറ്റം കുറയാൻ പ്രധാന കാരണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂണിലെ 6.98ൽനിന്ന് 6.15 ശതമാനമായി കുറഞ്ഞു.