മുംബൈ: വിദേശനിക്ഷേപകർ വില്പനക്കാരായപ്പോൾ ഇന്ത്യൻ കന്പോളങ്ങൾ കൂപ്പുകുത്തി. എച്ച്ഡിഎഫ്സി ട്വിൻസ്, ഇൻഫോസിസ്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യൻ കന്പോളങ്ങളിൽ ഭൂരിഭാഗം കന്പനികളുടെയും ഓഹരികൾ ഇടിഞ്ഞപ്പോൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർഐഎൽ) ഓഹരികൾ പത്തു ശതമാനത്തോളം നേട്ടം കൊയ്തു. ഇത് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും വലിയ ഇടിവ് ഒരു പരിധിവരെ കുറച്ചു.
ആഗോള സാന്പത്തിക പ്രതിസന്ധി, വിവിധ മേഖലകളിലെ ഉപഭോക്തൃതാത്പര്യക്കുറവ് എന്നിവയെല്ലാം നിക്ഷേപകരെ വില്പനക്കാരാക്കി.
ഒരുവേള 700 പോയിന്റ് വരെ ഇടിഞ്ഞ സെൻസെക്സ് പിന്നീട് സ്ഥിതി മെച്ചപ്പെടുത്തി 623.75 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 183.80 പോയിന്റ് ഇടിഞ്ഞ് 10,925.85ൽ വ്യാപാരം അവസാനിപ്പിച്ചു.
യെസ് ബാങ്ക്, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, മാരുതി, ടാറ്റാ സ്റ്റീൽ, എൽ ആൻഡ് ടി എന്നിവയുടെ ഓഹരികൾ 10.35 ശതമാനം വരെ താഴ്ന്നു.
തിങ്കളാഴ്ച പ്രഖ്യാപിച്ച ജിയോ ജിഗാ ഫൈബറാണ് ആർഐഎലിന്റെ ഓഹരികൾക്ക് നേട്ടം സമ്മാനിച്ചത്. കൂടാതെ കന്പനിയുടെ ഓയിൽ ആൻഡ് കെമിക്കൽ ബിസിനസിന്റെ ഓഹരികൾ സൗദി അരാംകോയ്ക്കു വിൽക്കുന്നതും ഇന്ധന ചില്ലറ വില്പന ശൃംഖലയുടെ പകുതിയോളം ഓഹരികൾ ബിപിക്ക് വിൽക്കുന്നതും ഓഹരികൾക്ക് ഉണർവേകി.
സർ ഫാർമ, പവർ ഗ്രിഡ് എന്നിവയുടെ ഓഹരികളും നേട്ടത്തിലായിരുന്നു. വാഹനവിപണിയിൽ 19 വർഷത്തിനിടയിലെ ഏറ്റവും വലിയ വില്പനയിടിവ് ജൂലൈയിൽ ഉണ്ടായതായി സിയാം വെളിപ്പെടുത്തിയത് വാഹന ഓഹരികളിൽ ഇടിവുണ്ടാക്കി. 15,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടതും കന്പോളങ്ങളെ സ്വാധീനിച്ചു.
ഏഷ്യൻ മാർക്കറ്റുകൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോംഗിന്റെ ഹാങ് സെങ് 2.10 ശതമാനവും ചൈനയുടെ ഷാങ്ഹായ് സൂചിക 0.63 ശതമാനവും ദക്ഷിണകൊറിയയുടെ കോസ്പി സൂചിക 0.85 ശതമാനവും ജപ്പാന്റെ നിക്കീ സൂചിക 1.11 ശതമാനവും ഇടിഞ്ഞു.
ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ രൂപയ്ക്ക് അടിതെറ്റി. ഡോളർവില ഇന്നലെ 49 പൈസ ഉയർന്ന് 71.27 രൂപയായി. അതേസമയം, ബ്രെന്റ് ഇനം ക്രൂഡ് 0.51 ശതമാനം ഉയർന്ന് ബാരലിന് 58.27 ഡോളറായി.
ആഗോള സാന്പത്തിക പ്രതിസന്ധി, വിവിധ മേഖലകളിലെ ഉപഭോക്തൃതാത്പര്യക്കുറവ് എന്നിവയെല്ലാം നിക്ഷേപകരെ വില്പനക്കാരാക്കി.
ഒരുവേള 700 പോയിന്റ് വരെ ഇടിഞ്ഞ സെൻസെക്സ് പിന്നീട് സ്ഥിതി മെച്ചപ്പെടുത്തി 623.75 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 183.80 പോയിന്റ് ഇടിഞ്ഞ് 10,925.85ൽ വ്യാപാരം അവസാനിപ്പിച്ചു.
യെസ് ബാങ്ക്, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, മാരുതി, ടാറ്റാ സ്റ്റീൽ, എൽ ആൻഡ് ടി എന്നിവയുടെ ഓഹരികൾ 10.35 ശതമാനം വരെ താഴ്ന്നു.
തിങ്കളാഴ്ച പ്രഖ്യാപിച്ച ജിയോ ജിഗാ ഫൈബറാണ് ആർഐഎലിന്റെ ഓഹരികൾക്ക് നേട്ടം സമ്മാനിച്ചത്. കൂടാതെ കന്പനിയുടെ ഓയിൽ ആൻഡ് കെമിക്കൽ ബിസിനസിന്റെ ഓഹരികൾ സൗദി അരാംകോയ്ക്കു വിൽക്കുന്നതും ഇന്ധന ചില്ലറ വില്പന ശൃംഖലയുടെ പകുതിയോളം ഓഹരികൾ ബിപിക്ക് വിൽക്കുന്നതും ഓഹരികൾക്ക് ഉണർവേകി.
സർ ഫാർമ, പവർ ഗ്രിഡ് എന്നിവയുടെ ഓഹരികളും നേട്ടത്തിലായിരുന്നു. വാഹനവിപണിയിൽ 19 വർഷത്തിനിടയിലെ ഏറ്റവും വലിയ വില്പനയിടിവ് ജൂലൈയിൽ ഉണ്ടായതായി സിയാം വെളിപ്പെടുത്തിയത് വാഹന ഓഹരികളിൽ ഇടിവുണ്ടാക്കി. 15,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടതും കന്പോളങ്ങളെ സ്വാധീനിച്ചു.
ഏഷ്യൻ മാർക്കറ്റുകൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോംഗിന്റെ ഹാങ് സെങ് 2.10 ശതമാനവും ചൈനയുടെ ഷാങ്ഹായ് സൂചിക 0.63 ശതമാനവും ദക്ഷിണകൊറിയയുടെ കോസ്പി സൂചിക 0.85 ശതമാനവും ജപ്പാന്റെ നിക്കീ സൂചിക 1.11 ശതമാനവും ഇടിഞ്ഞു.
ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ രൂപയ്ക്ക് അടിതെറ്റി. ഡോളർവില ഇന്നലെ 49 പൈസ ഉയർന്ന് 71.27 രൂപയായി. അതേസമയം, ബ്രെന്റ് ഇനം ക്രൂഡ് 0.51 ശതമാനം ഉയർന്ന് ബാരലിന് 58.27 ഡോളറായി.