ന്യൂഡൽഹി: തുടർച്ചയായ ഒന്പതാം മാസവും വാഹനവിപണിയിൽ ഇടിവ്. ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്പന ജൂലൈയിൽ 30.98 ശതമാനം ഇടിഞ്ഞ് 2,00,790 ആയി. കഴിഞ്ഞ വർഷം ഇതേ മാസം 2,90,931 വാഹനങ്ങൾ വിറ്റ സ്ഥാനത്താണ് ഈ ഇടിവെന്ന് വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മോട്ടോർസൈക്കിൾ വില്പന 11,51,324ൽനിന്ന് 18.88 ശതമാനം ഇടിഞ്ഞ് 9,33,996 എണ്ണമായി. ഇരുചക്ര വാഹനങ്ങളുടെ ആകെ വില്പനയിൽ 16.82 ശതമാനമാണ് ഇടിവ്. അതായത് 2018 ജൂലൈയിൽ വിറ്റ 18,17,406 എണ്ണത്തിൽനിന്ന് 2019 ജൂലൈയിൽ 15,11,692 എണ്ണത്തിലേക്കു താഴ്ന്നു. കൊമേഴ്സൽ വാഹനവില്പനയിൽ 25.71 ശതമാനമാണ് ഇടിവ്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 15,000 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിൽ കൂടുതലും താത്കാലിക ജീവനക്കാരാണ്. വാഹനവിപണി ഈ അവസ്ഥയിൽ തുടരുകയാണെങ്കിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ തൊഴിൽ ഇല്ലാതാകുമെന്നും സിയാം ഡയറക്ടർ ജനറൽ വിഷ്ണു മാതുർ അറിയിച്ചു.
2008-09ലും 2013-14ലും ഇന്ത്യൻ വാഹനവിപണിയിൽ ഇടിവുണ്ടായിരുന്നു. എന്നാൽ, ഏതെങ്കിലും ഒരു സെഗ്മെന്റിൽ മാത്രമായിരുന്നു ആ ഇടിവ്. എന്നാൽ, ഇത്തവണ എല്ലാ സെഗ്മെന്റിലും വില്പനയിൽ ഇടിവാണ്. സർക്കാർ അടിയന്തരമായി പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോർസൈക്കിൾ വില്പന 11,51,324ൽനിന്ന് 18.88 ശതമാനം ഇടിഞ്ഞ് 9,33,996 എണ്ണമായി. ഇരുചക്ര വാഹനങ്ങളുടെ ആകെ വില്പനയിൽ 16.82 ശതമാനമാണ് ഇടിവ്. അതായത് 2018 ജൂലൈയിൽ വിറ്റ 18,17,406 എണ്ണത്തിൽനിന്ന് 2019 ജൂലൈയിൽ 15,11,692 എണ്ണത്തിലേക്കു താഴ്ന്നു. കൊമേഴ്സൽ വാഹനവില്പനയിൽ 25.71 ശതമാനമാണ് ഇടിവ്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 15,000 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിൽ കൂടുതലും താത്കാലിക ജീവനക്കാരാണ്. വാഹനവിപണി ഈ അവസ്ഥയിൽ തുടരുകയാണെങ്കിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ തൊഴിൽ ഇല്ലാതാകുമെന്നും സിയാം ഡയറക്ടർ ജനറൽ വിഷ്ണു മാതുർ അറിയിച്ചു.
2008-09ലും 2013-14ലും ഇന്ത്യൻ വാഹനവിപണിയിൽ ഇടിവുണ്ടായിരുന്നു. എന്നാൽ, ഏതെങ്കിലും ഒരു സെഗ്മെന്റിൽ മാത്രമായിരുന്നു ആ ഇടിവ്. എന്നാൽ, ഇത്തവണ എല്ലാ സെഗ്മെന്റിലും വില്പനയിൽ ഇടിവാണ്. സർക്കാർ അടിയന്തരമായി പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.