ന്യൂഡൽഹി: അമേരിക്ക-ചൈന വ്യാപാരയുദ്ധത്തെ മുൻനിർത്തി ലോകം സാന്പത്തികമാന്ദ്യത്തിലേക്കെന്ന് നിക്ഷേപക ബാങ്കായ ഗോൾഡ്മാൻ സാക്സ്. 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പ് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ ഉണ്ടാകുമെന്ന് ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നുമില്ല. ഏറ്റവുമൊടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിച്ച പത്തു ശതമാനം നികുതി അടുത്ത മാസം ഒന്നിന് നടപ്പാക്കും.
ചൈനയിൽനിന്നുള്ള 30,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കാണ് നികുതി ചുമത്തിയിരിക്കുന്നത്. അമേരിക്കൻ കാർഷികോത്പന്നങ്ങൾക്ക് ചൈന വിലങ്ങുതടിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നികുതി ചുമത്തൽ.
കറൻസിയിൽ കൃത്രിമം കാണിക്കുന്ന രാജ്യമാണ് ചൈനയെന്ന് കഴിഞ്ഞ ദിവസം അമേരിക്ക ആരോപിച്ചു. എന്നാൽ, ചൈന ഇത് നിഷേധിച്ചു.
നികുതി, സബ്സിഡി, ടെക്നോളജി, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഏറെ നാളായി ചൈനയും അമേരിക്കയും യുദ്ധത്തിലാണ്. അമേരിക്കയുടെ നാലാം ത്രൈമാസ വളർച്ചാ പ്രതീക്ഷ 0.2 ശതമാനം കുറച്ച് 1.8 ശതമാനമാക്കിയതായി ഗോൾഡ്മാൻ സാക്സ് പറഞ്ഞു.
ചൈനയിൽനിന്നുള്ള 30,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കാണ് നികുതി ചുമത്തിയിരിക്കുന്നത്. അമേരിക്കൻ കാർഷികോത്പന്നങ്ങൾക്ക് ചൈന വിലങ്ങുതടിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നികുതി ചുമത്തൽ.
കറൻസിയിൽ കൃത്രിമം കാണിക്കുന്ന രാജ്യമാണ് ചൈനയെന്ന് കഴിഞ്ഞ ദിവസം അമേരിക്ക ആരോപിച്ചു. എന്നാൽ, ചൈന ഇത് നിഷേധിച്ചു.
നികുതി, സബ്സിഡി, ടെക്നോളജി, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഏറെ നാളായി ചൈനയും അമേരിക്കയും യുദ്ധത്തിലാണ്. അമേരിക്കയുടെ നാലാം ത്രൈമാസ വളർച്ചാ പ്രതീക്ഷ 0.2 ശതമാനം കുറച്ച് 1.8 ശതമാനമാക്കിയതായി ഗോൾഡ്മാൻ സാക്സ് പറഞ്ഞു.