ന്യൂഡൽഹി: കടബാധ്യതയെത്തുടർന്ന് സർവീസ് അവസാനിപ്പിച്ച ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് വ്യവസായി അനിൽ അഗർവാൾ രംഗത്ത്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള നിക്ഷേപക വിഭാഗമായ വോൾകാൻ ഇൻവെസ്റ്റ്മെന്റ്സ് ജെറ്റ് എയര്‍വേസിനെ വാങ്ങാൻ അപേക്ഷ സമർപ്പിച്ചു. ജെറ്റ് എയർവേസിനെ വാങ്ങാൻ താത്പര്യമറിയിച്ച് പാനമയിലെ അവന്റുലോ ഗ്രൂപ്പും ഒരു റഷ്യൻ കന്പനിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
വേദാന്ത റിസോഴ്സിന്റെ 100 ശതമാനം ഓഹരികളും വോൾകാൻ ഇൻവെസ്റ്റ്മെന്റ്സിന്റെ പക്കലാണ്. മെറ്റൽ, മൈനിംഗ് മേഖലകളിലാണ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ജെറ്റ് എയർവേസിനെ വാങ്ങാൻ സമ്മതം അറിയിക്കാനുള്ള അവസാന തീയതി ഈ മാസം പത്തായിരുന്നു. ഇത്തിഹാദ് എയർവേസ് വാങ്ങാൻ താത്പര്യമറിയിച്ചിരുന്നെങ്കിലും പിന്മാറി.
വേദാന്ത റിസോഴ്സിന്റെ 100 ശതമാനം ഓഹരികളും വോൾകാൻ ഇൻവെസ്റ്റ്മെന്റ്സിന്റെ പക്കലാണ്. മെറ്റൽ, മൈനിംഗ് മേഖലകളിലാണ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ജെറ്റ് എയർവേസിനെ വാങ്ങാൻ സമ്മതം അറിയിക്കാനുള്ള അവസാന തീയതി ഈ മാസം പത്തായിരുന്നു. ഇത്തിഹാദ് എയർവേസ് വാങ്ങാൻ താത്പര്യമറിയിച്ചിരുന്നെങ്കിലും പിന്മാറി.