കൊച്ചി: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് സ്വർണവില ഉയർന്നത് 150 ശതമാനത്തോളം. 2009 മാർച്ച് 31ന് പവന് വില 11,077 രൂപയായിരുന്നെങ്കിൽ ഇന്നലെ വ്യാപാരം നടന്നത് 27,200 രൂപയ്ക്ക്. നിലവിലെ സാഹചര്യത്തിൽ സ്വർണവിലക്കയറ്റം പ്രവചനാതീതമാണ്.
ഇന്നലെ ഗ്രാമിന് 50 രൂപ വർധിച്ചാണു പവൻ വില 27,200 രൂപയിലെത്തിയത്. ഗ്രാം വില ഉയർന്ന് 3400 രൂപയായി. കഴിഞ്ഞ രണ്ടിന് 26,000 രൂപ പിന്നിട്ട സ്വർണവിലയാണു വെറും നാലു ദിവസത്തെ വ്യാപാരത്തിനിടെ 27,200 രൂപയിലെത്തിയത്. മൂന്നു വ്യാപാരദിനത്തിനിടെ മാത്രം ആയിരം രൂപയാണു പവനിലുണ്ടായ മാറ്റം.
അന്താരാഷ്ട്ര വില ഇന്നലെ ട്രോയ് ഔണ്‍സിന് 1492 ഡോളർവരെയെത്തിയിരുന്നു. പിന്നീട് 1485 ഡോളറിലേക്കു താണു. ആഗോളതലത്തിൽ എല്ലാ മേഖലകളിലും നിലനിൽക്കുന്ന അശാന്തിയാണ് സ്വർണവിലക്കുതിപ്പിനു കാരണം. 2015 ഓഗസ്റ്റ് ഏഴിന് പവന് 18,720 രൂപയും ഗ്രാമിന് 2340 രൂപയുമായിരുന്നു വില. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽമാത്രം 8480 രൂപയുടെ വില വർധനയാണ് ഒരു പവനിൽ ഉണ്ടായത്. 2012 ൽ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1850 ഡോളറിനു മുകളിൽ വന്നപ്പോൾപോലും ഈ രീതിയിലുള്ള വില വർധന ഉണ്ടായിട്ടില്ല.
സ്വർണത്തിന്റെ അന്താരാഷ്ട്ര വില 1500 ഡോളർ പിന്നിട്ടാൽ വിലയിൽ ക്രമാതീതമായ വർധനയുണ്ടാകും. അതേത്തുടർന്നാണു ദിനവും റിക്കാർഡ് തിരുത്തി മുന്നേറുന്ന സ്വർണവില വരും ദിവസങ്ങളിൽ പ്രവചനാതീതമാണെന്നു വിദഗ്ധർ പറയുന്നത്.
നിലവിൽ വിപണിയിൽ വിൽക്കൽ-വാങ്ങൽ തോതിൽ കുറവാണ് അനുഭവപ്പെടുന്നത്. ഓഹരികളിലും മറ്റും നിക്ഷേപിച്ചവർ നിക്ഷേപം പിൻവലിച്ച് സ്വർണത്തിൽ കൂടുതലായി നിക്ഷേപിക്കുന്നതും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. വിവാഹ സീസണ് അടുത്തതോടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന രീതിയിലാണു സ്വർണവില കുതിക്കുന്നത്.
കഴിഞ്ഞ പത്തു വർഷത്തെ സ്വർണവില
2009 മാർച്ച് 31- 11,077
2010 മാർച്ച് 31- 12,280
2011 മാർച്ച് 31- 15,560
2012 മാർച്ച് 31- 20,880
2013 മാർച്ച് 31- 22,240
2014 മാർച്ച് 31- 21,480
2015 മാർച്ച് 31- 19,760
2016 മാർച്ച് 31- 21,360
2017 മാർച്ച് 31- 21,800
2018 മാർച്ച് 31- 22,600
2019 മാർച്ച് 31- 23,720
2019 ജൂലൈ 7- 25,200
2019 ഓഗസ്റ്റ് 7- 27,200
റോബിൻ ജോർജ്
ഇന്നലെ ഗ്രാമിന് 50 രൂപ വർധിച്ചാണു പവൻ വില 27,200 രൂപയിലെത്തിയത്. ഗ്രാം വില ഉയർന്ന് 3400 രൂപയായി. കഴിഞ്ഞ രണ്ടിന് 26,000 രൂപ പിന്നിട്ട സ്വർണവിലയാണു വെറും നാലു ദിവസത്തെ വ്യാപാരത്തിനിടെ 27,200 രൂപയിലെത്തിയത്. മൂന്നു വ്യാപാരദിനത്തിനിടെ മാത്രം ആയിരം രൂപയാണു പവനിലുണ്ടായ മാറ്റം.
അന്താരാഷ്ട്ര വില ഇന്നലെ ട്രോയ് ഔണ്‍സിന് 1492 ഡോളർവരെയെത്തിയിരുന്നു. പിന്നീട് 1485 ഡോളറിലേക്കു താണു. ആഗോളതലത്തിൽ എല്ലാ മേഖലകളിലും നിലനിൽക്കുന്ന അശാന്തിയാണ് സ്വർണവിലക്കുതിപ്പിനു കാരണം. 2015 ഓഗസ്റ്റ് ഏഴിന് പവന് 18,720 രൂപയും ഗ്രാമിന് 2340 രൂപയുമായിരുന്നു വില. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽമാത്രം 8480 രൂപയുടെ വില വർധനയാണ് ഒരു പവനിൽ ഉണ്ടായത്. 2012 ൽ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1850 ഡോളറിനു മുകളിൽ വന്നപ്പോൾപോലും ഈ രീതിയിലുള്ള വില വർധന ഉണ്ടായിട്ടില്ല.
സ്വർണത്തിന്റെ അന്താരാഷ്ട്ര വില 1500 ഡോളർ പിന്നിട്ടാൽ വിലയിൽ ക്രമാതീതമായ വർധനയുണ്ടാകും. അതേത്തുടർന്നാണു ദിനവും റിക്കാർഡ് തിരുത്തി മുന്നേറുന്ന സ്വർണവില വരും ദിവസങ്ങളിൽ പ്രവചനാതീതമാണെന്നു വിദഗ്ധർ പറയുന്നത്.
നിലവിൽ വിപണിയിൽ വിൽക്കൽ-വാങ്ങൽ തോതിൽ കുറവാണ് അനുഭവപ്പെടുന്നത്. ഓഹരികളിലും മറ്റും നിക്ഷേപിച്ചവർ നിക്ഷേപം പിൻവലിച്ച് സ്വർണത്തിൽ കൂടുതലായി നിക്ഷേപിക്കുന്നതും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. വിവാഹ സീസണ് അടുത്തതോടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന രീതിയിലാണു സ്വർണവില കുതിക്കുന്നത്.
കഴിഞ്ഞ പത്തു വർഷത്തെ സ്വർണവില
2009 മാർച്ച് 31- 11,077
2010 മാർച്ച് 31- 12,280
2011 മാർച്ച് 31- 15,560
2012 മാർച്ച് 31- 20,880
2013 മാർച്ച് 31- 22,240
2014 മാർച്ച് 31- 21,480
2015 മാർച്ച് 31- 19,760
2016 മാർച്ച് 31- 21,360
2017 മാർച്ച് 31- 21,800
2018 മാർച്ച് 31- 22,600
2019 മാർച്ച് 31- 23,720
2019 ജൂലൈ 7- 25,200
2019 ഓഗസ്റ്റ് 7- 27,200
റോബിൻ ജോർജ്