+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണവില വീണ്ടും കൂടി, പവന് 26,800 രൂപ

കൊച്ചി: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെയുണ്ടായ വർധന. ഇതോ
സ്വർണവില വീണ്ടും കൂടി, പവന് 26,800 രൂപ
കൊച്ചി: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെയുണ്ടായ വർധന. ഇതോടെ സ്വർണവില ഗ്രാമിന് 3350 രൂപയും പവന് 26,800 രൂപയുമായി.

അന്താരാഷ്്‌ട്രവില ട്രോയ് ഔണ്‍സിന് 1462 ഡോളറും രൂപയുടെ വിനിമയനിരക്ക് 70.72 രൂപയുമായി. ആഗോള സാന്പത്തിക രംഗം 2020ൽ കൂടുതൽ വഷളാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ഓഹരികളിലും മറ്റും നിക്ഷേപിച്ചവർ നിക്ഷേപം പിൻവലിച്ച് സ്വർണത്തിൽ കൂടുതലായി നിക്ഷേപിക്കുന്നത് സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്.

അന്താരാഷ്‌ട്ര തലത്തിൽ നിലനിൽക്കുന്ന സാന്പത്തിക അസ്ഥിരതകൾക്ക് ആക്കം കൂട്ടുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം നിലനിൽക്കുന്നതും പശ്ചിമേഷ്യയിലെ യുദ്ധ സന്നാഹവുമെല്ലാം വിലവർധനയ്ക്ക് കാരണമാകുന്നു. രാഷ്‌ട്രീയ ചലനങ്ങളുടെ കാരണങ്ങളാൽ രൂപയുടെ മൂല്യം കുറഞ്ഞതും കേരളത്തിലെ വില വർധനയ്ക്കു കാരണമായി. ദിനംപ്രതിയുള്ള വൻ വിലക്കയറ്റം ഉപയോക്താക്കളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണം വാങ്ങുന്നതിന്‍റെ തോതിലും കുറവ് വന്നിട്ടുണ്ട്.