കൊച്ചി: പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരസ്ഥാപനങ്ങളുടെ ബാങ്ക് വായ്പകൾക്കു സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഡോ. ബിജു രമേശ് ആവശ്യപ്പെട്ടു. തകർന്ന സ്ഥാപനങ്ങൾക്കു നഷ്ടപരിഹാരം നല്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരിൽ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് വഴിയാധാരമാകുന്ന 400 ഫ്ലാറ്റുടമകൾക്ക് നീതി ലഭിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. അവരെ തെരുവിലിറക്കുന്ന കോടതിവിധി മറികടക്കാൻ സംസ്ഥാന സർക്കാർ കേസിൽ കക്ഷിചേരണം.
എംജി റോഡിലേയും ബാനർജി റോഡിലെയും വ്യാപാരസ്ഥാപനങ്ങളിലേക്ക് വരുന്ന ഉപയോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മെട്രോ തൂണുകൾക്ക് താഴെ സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരിൽ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് വഴിയാധാരമാകുന്ന 400 ഫ്ലാറ്റുടമകൾക്ക് നീതി ലഭിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. അവരെ തെരുവിലിറക്കുന്ന കോടതിവിധി മറികടക്കാൻ സംസ്ഥാന സർക്കാർ കേസിൽ കക്ഷിചേരണം.
എംജി റോഡിലേയും ബാനർജി റോഡിലെയും വ്യാപാരസ്ഥാപനങ്ങളിലേക്ക് വരുന്ന ഉപയോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മെട്രോ തൂണുകൾക്ക് താഴെ സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.