ഷാങ്ഹായ്: 600 ജീവനക്കാരെ പിച്ചുവിട്ടതായി ചൈനീസ് ടെലികോം ഭീമൻ വാവേ. അമേരിക്കയുടെ ഉപരോധത്തെത്തുടർന്ന് അമേരിക്കൻ യൂണിറ്റിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കന്പനിയുടെ അമേരിക്കയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗമായ ഫ്യൂച്ചർവേ ടെക്നോളജീസിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് വാവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബ്ലൂംബെർഗിന്റെ കോർപറേറ്റ് ഇൻഫർമേഷൻ ഡാറ്റാബേസ് അനുസരിച്ച് ഫ്യൂച്ചർവേക്ക് 750ൽപ്പരം ജീവനക്കാരുണ്ട്.
ശന്പളവും ആനുകൂല്യങ്ങളും നല്കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും കന്പനി അറിയിച്ചിട്ടുണ്ട്.
5ജി വയർലെസ് ടെക്നോളജിയിൽ വാവേ ഒന്നാം സ്ഥാനത്താണെങ്കിലും അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം അമേരിക്കൻ ടെക് കന്പനികളിൽനിന്നുള്ള ലൈസൻസിനും വിലക്കുണ്ട്. ചൈനീസ് സർക്കാരിനുവേണ്ടിയാണ് വാവേ പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
ബ്ലൂംബെർഗിന്റെ കോർപറേറ്റ് ഇൻഫർമേഷൻ ഡാറ്റാബേസ് അനുസരിച്ച് ഫ്യൂച്ചർവേക്ക് 750ൽപ്പരം ജീവനക്കാരുണ്ട്.
ശന്പളവും ആനുകൂല്യങ്ങളും നല്കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും കന്പനി അറിയിച്ചിട്ടുണ്ട്.
5ജി വയർലെസ് ടെക്നോളജിയിൽ വാവേ ഒന്നാം സ്ഥാനത്താണെങ്കിലും അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം അമേരിക്കൻ ടെക് കന്പനികളിൽനിന്നുള്ള ലൈസൻസിനും വിലക്കുണ്ട്. ചൈനീസ് സർക്കാരിനുവേണ്ടിയാണ് വാവേ പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.