ന്യൂഡൽഹി: ദീർഘകാലമായി സർവീസ് നടത്താത്ത 17 വിമാനങ്ങൾ പ്രവർത്തനസജ്ജമാക്കി സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി. ഒക്ടോബർ അവസാനത്തോടെ ഈ വിമാനങ്ങൾ സർവീസ് നടത്തിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മതിയായ ഫണ്ടില്ലാത്തതിനാൽ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താതെ നാലു മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാതിരുന്ന വിമാനങ്ങളാണ് തിരികെ കൊണ്ടുവരുന്നത്.
17 എണ്ണത്തിൽ എട്ടെണ്ണം ഓഗസ്റ്റ് അവസാനത്തോടെ സർവീസ് നടത്തിത്തുടങ്ങും. എട്ടെണ്ണത്തിൽ നാല് എ320 വിമാനങ്ങളുണ്ട്. ഒപ്പം ഒന്നു വീതം ബി747, ബി777 വിമാനങ്ങളും രണ്ട് ബി787 വിമാനങ്ങളുമാണ് വൈകാതെ സർവീസ് നടത്തിത്തുടങ്ങുക.
അവശേഷിക്കുന്ന ഒന്പതെണ്ണവും എ320 വിമാനങ്ങളാണ്. ഈ വിമാനങ്ങൾ പുതിയ റൂട്ടുകളിലായിരിക്കും സർവീസ് നടത്തുക.
മതിയായ ഫണ്ടില്ലാത്തതിനാൽ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താതെ നാലു മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാതിരുന്ന വിമാനങ്ങളാണ് തിരികെ കൊണ്ടുവരുന്നത്.
17 എണ്ണത്തിൽ എട്ടെണ്ണം ഓഗസ്റ്റ് അവസാനത്തോടെ സർവീസ് നടത്തിത്തുടങ്ങും. എട്ടെണ്ണത്തിൽ നാല് എ320 വിമാനങ്ങളുണ്ട്. ഒപ്പം ഒന്നു വീതം ബി747, ബി777 വിമാനങ്ങളും രണ്ട് ബി787 വിമാനങ്ങളുമാണ് വൈകാതെ സർവീസ് നടത്തിത്തുടങ്ങുക.
അവശേഷിക്കുന്ന ഒന്പതെണ്ണവും എ320 വിമാനങ്ങളാണ്. ഈ വിമാനങ്ങൾ പുതിയ റൂട്ടുകളിലായിരിക്കും സർവീസ് നടത്തുക.