മുംബൈ: വില്പനതരംഗം ഉടലടുത്തതോടെ ഇന്ത്യൻ കന്പോളങ്ങൾ ഇന്നലെയും ഇടിഞ്ഞു. സെൻസെക്സ് 305.88 പോയിന്റ് ഇടിഞ്ഞ് 38,031.13ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 82.10 പോയിന്റ് ഇടിഞ്ഞ് 11,337.15 ക്ലോസ് ചെയ്തു.
രണ്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലാണ് സെൻസെക്സ് ഇപ്പോൾ. എച്ച്ഡിഎഫ്സി ട്വിൻസ്, എഫ്എംസിജി ഓഹരികൾക്കുണ്ടായ തളർച്ചയാണ് ഇന്നലെയുണ്ടായ ഇടിവിനു കാരണം. തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ സെൻസെക്സ് മൂന്നു ദിവസംകൊണ്ട് 1,184.15 പോയിന്റ് നഷ്ടപ്പെടുത്തി.
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കാണ് ഇന്നലെ ഏറെ ക്ഷീണമുണ്ടായത്. ഇരു സ്ഥാപനങ്ങളുടെയും ഓഹരികൾ യഥാക്രമം 5.09 പോയിന്റ്, 3.32 പോയിന്റ് വീതം താഴ്ന്നു. നിഷ്ക്രിയ ആസ്തിയുടെ അളവ് ഉയർന്നതാണ് എച്ച്ഡിഎഫ്സി ബാങ്കിനു ക്ഷീണമായത്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 9,538.62 കോടി രൂപയിൽനിന്ന് 11,768.95 കോടി രൂപയിലേക്കാണ് ഉയർന്നത്.
കോട്ടക് മഹീന്ദ്രയുടെ ഓഹരികൾ 3.08 ശതമാനം താഴ്ന്നപ്പോൾ എസ്ബിഐ, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ 2.21 ശതമാനം വരെ താഴ്ന്നു.
എഫ്എംസിജി വിഭാഗത്തിൽ ഐടിസി, എച്ച്യുഎൽ എന്നിവയുടെ ഓഹരികൾ യഥാക്രമം 1.47 ശതമാനം, 2.67 ശതമാനം വീതം താഴ്ന്നു. അതേസമയം, യെസ് ബാങ്ക്, വേദാന്ത, ആർഐൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി, സൺ ഫാർമ തുടങ്ങിയവയുടെ ഓഹരികൾക്ക് നേട്ടമുണ്ടായി.
നിക്ഷേപകർ വില്പനക്കാരായപ്പോൾ കന്പോളങ്ങൾ കരടിയാക്രമണത്തിലാണ്. സാന്പത്തികമാന്ദ്യം, കോർപറേറ്റ് പ്രവർത്തന റിപ്പോർട്ടിലെ കുറവ് എന്നിവ നിക്ഷേപകരെ വില്പനക്കാരാക്കി. ഇതു പരിഹരിക്കാൻ ശ്രമിച്ചാലും വിദേശ നിക്ഷേപങ്ങൾക്ക് നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് ഓഹരിവിദഗ്ധർ അഭിപ്രായപ്പെട്ടു.
ഏഷ്യൻ മാർക്കറ്റുകളെല്ലാം തളർച്ചയിലായിരുന്നു. ഷാങ്ഹായ് കോംപൊസൈറ്റ്, ഹാങ്സെങ്, കോസ്പി, നിക്കീ തുടങ്ങിയ സൂചികകൾ എല്ലാം ഈ മാസം ഫെഡ് റിസർവ് പലിശനിരക്കിൽ കുറവ് വരുത്തുന്നതിനെത്തുടർന്ന് താഴ്ന്നു.
വിനിമയ വിപണിയിൽ ഡോളറിനു നേട്ടം. ഡോളർവില 17 പൈസ ഉയർന്ന് 68.97 രൂപയായി.
ക്രൂഡ് വിപണിയിൽ ബ്രന്റ് ഇനം ക്രൂഡ് വില ബാരലിന് 2.15 ശതമാനം ഉയർന്ന് 63.82 ഡോളറായി.
രണ്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലാണ് സെൻസെക്സ് ഇപ്പോൾ. എച്ച്ഡിഎഫ്സി ട്വിൻസ്, എഫ്എംസിജി ഓഹരികൾക്കുണ്ടായ തളർച്ചയാണ് ഇന്നലെയുണ്ടായ ഇടിവിനു കാരണം. തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ സെൻസെക്സ് മൂന്നു ദിവസംകൊണ്ട് 1,184.15 പോയിന്റ് നഷ്ടപ്പെടുത്തി.
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കാണ് ഇന്നലെ ഏറെ ക്ഷീണമുണ്ടായത്. ഇരു സ്ഥാപനങ്ങളുടെയും ഓഹരികൾ യഥാക്രമം 5.09 പോയിന്റ്, 3.32 പോയിന്റ് വീതം താഴ്ന്നു. നിഷ്ക്രിയ ആസ്തിയുടെ അളവ് ഉയർന്നതാണ് എച്ച്ഡിഎഫ്സി ബാങ്കിനു ക്ഷീണമായത്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 9,538.62 കോടി രൂപയിൽനിന്ന് 11,768.95 കോടി രൂപയിലേക്കാണ് ഉയർന്നത്.
കോട്ടക് മഹീന്ദ്രയുടെ ഓഹരികൾ 3.08 ശതമാനം താഴ്ന്നപ്പോൾ എസ്ബിഐ, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ 2.21 ശതമാനം വരെ താഴ്ന്നു.
എഫ്എംസിജി വിഭാഗത്തിൽ ഐടിസി, എച്ച്യുഎൽ എന്നിവയുടെ ഓഹരികൾ യഥാക്രമം 1.47 ശതമാനം, 2.67 ശതമാനം വീതം താഴ്ന്നു. അതേസമയം, യെസ് ബാങ്ക്, വേദാന്ത, ആർഐൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി, സൺ ഫാർമ തുടങ്ങിയവയുടെ ഓഹരികൾക്ക് നേട്ടമുണ്ടായി.
നിക്ഷേപകർ വില്പനക്കാരായപ്പോൾ കന്പോളങ്ങൾ കരടിയാക്രമണത്തിലാണ്. സാന്പത്തികമാന്ദ്യം, കോർപറേറ്റ് പ്രവർത്തന റിപ്പോർട്ടിലെ കുറവ് എന്നിവ നിക്ഷേപകരെ വില്പനക്കാരാക്കി. ഇതു പരിഹരിക്കാൻ ശ്രമിച്ചാലും വിദേശ നിക്ഷേപങ്ങൾക്ക് നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് ഓഹരിവിദഗ്ധർ അഭിപ്രായപ്പെട്ടു.
ഏഷ്യൻ മാർക്കറ്റുകളെല്ലാം തളർച്ചയിലായിരുന്നു. ഷാങ്ഹായ് കോംപൊസൈറ്റ്, ഹാങ്സെങ്, കോസ്പി, നിക്കീ തുടങ്ങിയ സൂചികകൾ എല്ലാം ഈ മാസം ഫെഡ് റിസർവ് പലിശനിരക്കിൽ കുറവ് വരുത്തുന്നതിനെത്തുടർന്ന് താഴ്ന്നു.
വിനിമയ വിപണിയിൽ ഡോളറിനു നേട്ടം. ഡോളർവില 17 പൈസ ഉയർന്ന് 68.97 രൂപയായി.
ക്രൂഡ് വിപണിയിൽ ബ്രന്റ് ഇനം ക്രൂഡ് വില ബാരലിന് 2.15 ശതമാനം ഉയർന്ന് 63.82 ഡോളറായി.